Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുന്നില്‍ നടന്ന് വഴികാണിച്ചത് അമ്മാവന്‍; ഏഴാം ക്ലാസിലായിരുന്നെങ്കിലും മനസ്സ് അടിയന്തരാവസ്ഥയ്‌ക്ക് എതിരായിരുന്നു

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ആദ്യ ബാലഗോകുലമായ ശിവജി ഗോകുലത്തിലെ അംഗവുമായ പി. രമണീഭായ് അടിയന്തരാവസ്ഥക്കാലം ഓര്‍ത്തെടുക്കുന്നു.

Janmabhumi Online by Janmabhumi Online
Jun 25, 2020, 11:44 am IST
in Kozhikode
പി. രമണീഭായ്

പി. രമണീഭായ്

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അടിയന്തരാവസ്ഥ എന്നൊന്നും പറഞ്ഞാ ല്‍ കൃത്യമായി അറിയാത്ത അവസ്ഥ. എന്നാലും വീട്ടിലുള്ളവര്‍ പറഞ്ഞും കേട്ടും കാര്യങ്ങളറിയാം. ഏതു നിമിഷവും കാക്കിയിട്ട പോലീസുകാര്‍ അമ്മാവന്‍ പി. ബാലഗോപാലനെ തേടിയെത്തുമെന്ന് കരുതിയിരുന്ന കാലം. 

പലരെയും പോലീസ് പിടിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതൊക്കെ കേട്ടതിനാല്‍ പോലീസ് വന്നാലും അമ്മാവനെ വിട്ടുകൊടുക്കരുതെന്നായിരുന്നു മനസ്സില്‍… ഏഴാം ക്ലാസിലായിരുന്നെങ്കിലും വീട്ടിലെ ചുറ്റുപാടും അമ്മാവനില്‍ നിന്ന് കേട്ടറിഞ്ഞതുമെല്ലാം കൊണ്ട് മനസ്സ് അടിയന്തരാവസ്ഥയ്‌ക്കെതിരായിരുന്നു…  ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ആദ്യ ബാലഗോകുലമായ ശിവജി ഗോകുലത്തിലെ അംഗവുമായ പി. രമണീഭായ് അടിയന്തരാവസ്ഥക്കാലം ഓര്‍ത്തെടുക്കുന്നു.  

കാരപ്പറമ്പിലെ ചെറിയപാലത്തെ നളന്ദ ബാലവിഹാര്‍ നഴ്‌സറി സ്‌കൂള്‍ കെട്ടിടത്തില്‍ വെച്ച് ബാലഗോകുലം നടക്കുന്ന ദിവസം. അമ്മാവന്‍ ബാലഗോപാലനാണ് ക്ലാസ് എടുത്തിരുന്നത്. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ക്ലാസ് നടക്കുന്നതിനിടെയാണ് പോലീസ് എത്തിയത്. പോലീസിനെ കണ്ടതോടെ അമ്മാവനെയും കൂടെയുള്ളയാളെയും കെട്ടിടത്തിലെ മൂത്രപ്പൂരയിലിട്ട് പൂട്ടി പുറത്തുനിന്നു. പോലീസ് വന്ന് അന്വേഷിച്ചപ്പോള്‍ രണ്ടു പേരും ക്ലാസ് കഴിഞ്ഞ് പോയെന്ന് പറഞ്ഞു. കുട്ടികളായതുകൊണ്ട് പറഞ്ഞതു വിശ്വസിച്ച് പോലീസുകാര്‍ പോയി. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആളുകള്‍ കൂടിയിരുന്നു. അമ്മാവനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നത് കാണാന്‍ കൂടി നിന്നവരായിരുന്നു അവര്‍. അക്കൂട്ടത്തില്‍ ആരോ ആണ് അമ്മാവന്‍ എത്തിയകാര്യം പോലീസിന് ചോര്‍ത്തികൊടുത്തത്.  

നടക്കാവിലെ ആര്‍എസ്എസ് കാര്യാലയത്തിലും വീട്ടിലും ഉണ്ടായിരുന്ന ഗണവേഷമെല്ലാം ഒളിപ്പിച്ചുവെച്ചത് വീട്ടിലായിരുന്നു. വീട്ടിലെ കിടക്കയുടെ കൂടെ തുന്നി വിറക് എടുത്തുവെക്കുന്ന വീടിന്റെ തട്ടിന്‍ പുറത്ത് വെച്ചു. അതിന്റെ മുകളില്‍ വിറകും ഓലയുമെല്ലാം വെച്ചു. അമ്മയായിരുന്നു കിടക്ക തുന്നിയത്.

കുരുക്ഷേത്രത്തിന്റെ വിതരണമായിരുന്നു ഒരു ദൗത്യം. സൊസൈറ്റിയില്‍ പാല്‍ നല്‍കാനായി പോകുമ്പോള്‍ ഒരു പാത്രത്തില്‍ കുരുക്ഷേത്രവും ഉണ്ടാകും. സഹോദരന്‍ രമേഷ് ബാബുവും കൂടെയുണ്ടാകുമായിരുന്നു. മുന്‍മേയര്‍ കോളിയോട്ട് ഭരതന്റേതുള്‍പ്പെടെ പ്രദേശത്തെ പ്രമുഖരുടെ വീടുകളില്‍ കുരുക്ഷേത്രം കൊണ്ടുപോയിട്ടത് തങ്ങളായിരുന്നു. കുട്ടികള്‍ ആയതുകൊണ്ട് പോലീസ് സംശയിച്ചതുമില്ല.  

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്ത മാസമാണ് കോഴിക്കോട് തളിയില്‍ രാഷ്‌ട്രസേവികാ സമിതിയുടെ ശാഖ തുടങ്ങിയത്. രാഷ്‌ട്രസേവികാ സമിതി അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കുസുംഭായ് അനന്തസാട്ടെയും മകളും അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ലളിത സാട്ടെ എന്നിവരാണ് നാഗ്പൂരില്‍ നിന്ന് ശാഖ തുടങ്ങാനായി കോഴിക്കോട് എത്തിയത്. പിന്നീട് കാരപ്പറമ്പിലെ വീട്ടിലും സേവികാ സമിതിയുടെ ശാഖ നടന്നിരുന്നതായും പി. രമണീഭായ് കൂട്ടിച്ചേര്‍ക്കുന്നു.  

Tags: emergencykozhikode
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദമ്പതികളെന്ന വ്യാജേന കാറില്‍ ലഹരിക്കടത്ത്: യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയില്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

Local News

കോഴിക്കോട് ബീച്ചില്‍ ആറ് വയസുകാരിക്ക് പോത്തിന്റെ ആക്രമണത്തില്‍ പരുക്ക്

Kerala

പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന നോട്ടീസ് കോഴിക്കോട് പൊലീസ് പിൻവലിക്കും

Kerala

വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ; ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies