Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ കൊറോണ ‘വാര്‍ റൂം’ തകര്‍ന്നടിഞ്ഞു; ആരോഗ്യവിഭാഗവും ഐഎഎസ് ഉദ്യോഗസ്ഥരും പോരില്‍

കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നതും അവ യഥാക്രമം പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരുന്നതും ഏപ്രില്‍ എട്ട് വരെ ആരോഗ്യ വിഭാഗം ആയിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഡയറക്ടര്‍ മുതല്‍ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപ്പിഡ് റസ്‌പോണ്‍സ് ടീം എന്നിവ ചേര്‍ന്നാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 21, 2020, 07:36 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിനായി രൂപീകരിച്ച ‘വാര്‍ റൂ’മില്‍ പടലപ്പിണക്കം. കാര്യങ്ങളെല്ലാം ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു എന്ന് ആരോഗ്യ വിഭാഗം. പരിശോധനാഫലങ്ങള്‍ പോലും വൈകുന്നു. സ്രവങ്ങളെടുക്കുന്നവരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്ക് കൈമാറുന്നതിലും വീഴ്ച.  സംസ്ഥാനത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനിടെയുള്ള പടലപ്പിണക്കം ഗുരുതര സ്ഥിതിയിലേക്ക് തള്ളിവിടുമെന്നാണ് ആശങ്ക.

കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നതും അവ യഥാക്രമം പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരുന്നതും ഏപ്രില്‍ എട്ട് വരെ ആരോഗ്യ വിഭാഗം ആയിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഡയറക്ടര്‍ മുതല്‍ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപ്പിഡ് റസ്‌പോണ്‍സ് ടീം എന്നിവ ചേര്‍ന്നാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത്.

എന്നാല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്രീകൃത സംവിധാനം ഉണ്ടാകണമെന്ന കേന്ദ്രനിര്‍ദേശത്തെ വളച്ചൊടിച്ച് ആരോഗ്യവകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുത്തു. ഇതോടെ രാവിലെ 10.30ന് യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തല്‍, ഡിഎംഒമാരില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങല്‍, രോഗബാധ സ്ഥിരീകരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടല്‍, നിരീക്ഷണ മാര്‍ഗനിര്‍ദേശം നല്‍കല്‍, കൂടുതല്‍ ജീവനക്കാരെ വിന്യസിക്കല്‍ തുടങ്ങി എല്ലാം നിലച്ചു. വൈകുന്നേരം അഞ്ച് മണിക്കുള്ള അവലോകനം മാത്രമായി.

രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്കഌറിലേക്ക് നല്‍കണം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് മുതല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. താഴേക്കിടയിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി)പോലും എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ്.

പോസിറ്റീവ് കേസുകള്‍ പോലും വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വഴിയാണ് അറിയുന്നത്. ഈ പടലപ്പിണക്കിന്റെ ഭാഗമായി തലസ്ഥാനത്തെ കൊറോണ പരിശോധന ലാബിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിച്ചതോടെ തിരികെ എത്തിക്കുകയായിരുന്നു.

വിവരങ്ങള്‍ കൈമാറുന്നില്ല

പരിശോധനാ ഫലങ്ങള്‍ ലാബുകളില്‍ നിന്ന് ജില്ലാ വാര്‍റൂമിലേക്കും അവിടെ നിന്ന് സംസ്ഥാന വാര്‍റൂമിലേക്കുമാണ് അയക്കുന്നത്. നിരീക്ഷണത്തിലാക്കേണ്ടവരുടെയും സ്രവങ്ങള്‍ എടുക്കുന്നവരുടെയും വിവരങ്ങള്‍ ആരോഗ്യ വിഭാഗവും വാര്‍റൂമില്‍ അയക്കണം. അവിടെ നിന്ന് അതാത് ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പോലീസ് സ്റ്റേഷനിലേക്കും അറിയിക്കും.

എന്നാല്‍ ഇത് ഇപ്പോള്‍ താളം തെറ്റി. കൊറോണ ഒപിയില്‍ നിന്നുള്ള വിവരം പോലും താഴേത്തട്ടിലേക്ക് കൈമാറുന്നില്ല. പരിശോധാനാഫലം സ്രവദാതാക്കളെ അറിയിക്കുന്നില്ല. പോസിറ്റീവ് ആയാല്‍ മാത്രം അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനിടെ വാര്‍റൂമിലുണ്ടായിരുന്ന വോളന്റിയര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ വിവരങ്ങള്‍ വാര്‍റൂമില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

Tags: health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.