ഒഞ്ചിയം: വീടില്ലാത്തതിനാല്‍ അഞ്ചുവര്‍ഷമായി പശുതൊഴുത്തിലായിരുന്നു എടക്കണ്ടി കുന്നിലെ കാരകുന്നുമ്മല്‍ രാഘവനും ഭാര്യ വസന്തയും താമസിച്ചിരുന്നത്. അഞ്ചുവര്‍ഷം മുമ്പ് വീട് നിര്‍മ്മിക്കുന്നതിനായി പഴയ കട്ടപുര പൊളിച്ച് തറ കെട്ടുകയും ചെയ്തു. എന്നാല്‍ ഹൃദ്രോഗം വന്നതിനാല്‍ ചികിത്സക്കും മരുന്നിനുമായി കാശില്ലാത്തതിനാല്‍ കൈയ്യിലുള്ള 10 സെന്റ് സ്ഥലത്തില്‍ നിന്നും 5 സെന്റ് വില്‍ക്കേണ്ടി വന്നു. 1500 രൂപ മാസം മരുന്നിനു വേണ്ടതിനാല്‍ പണമില്ലാത്തതിനാല്‍ മരുന്നും ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്.
വീട് പൊളിച്ചതിനാല്‍ താമസിക്കാന്‍ ഇടമില്ലാതെ തൊഴുത്തിലേക്കു മാറ്റിയ ജീവിതം മുന്‍പോട്ടുപോകുന്നത് ഭാര്യ ബേക്കറിയില്‍ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. വീട് ലഭിക്കുന്നതിനായി ലൈഫ് പദ്ധതിയിലും പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിലും അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു.
മഴക്കാലമായതിനാല്‍ തൊഴുത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. ഇഴജന്തുക്കളെ പേടിച്ചു പലപ്പോഴും ഉറങ്ങാറില്ല. കഴിഞ്ഞ ദിവസമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഇവിടെ സന്ദര്‍ശിക്കുന്നത്. ചികിത്സക്കും മരുന്നിനുമായി സേവാഭാരതി പ്രവര്‍ത്തകര്‍ വേണ്ടതെല്ലാം ചെയ്തു. പണ്ട് കെട്ടിയ തറയില്‍ ഒരു മുറി സേവാഭാരതി തയ്യാറാക്കി നല്‍കാമെന്ന് അറിയിച്ചു. ഇന്നലെ രാവിലെ 30 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീടുപണി ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാഘവനും ഭാര്യക്കും വീട് ഒരുക്കി നല്‍കുമെന്ന് സേവാഭാരതി പ്രവര്ത്തകന് പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലാണ് രാഘവന് പണിയെടുത്തിരുന്നത്. പണിക്കിടെ പൊള്ളല്‍ ഏറ്റതിനാല്‍ തൊഴില്‍ ഉപേക്ഷിക്കണ്ടി വന്നു. തന്റെ ജീവിതാഭിലാഷമായ വീട് സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്നതിന്റെ സന്തോഷത്തിലാണ് രാഘവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: