Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രതിലാസ്യ ഗീതകം

സാരഥികളുടെ സന്ദേശം 18

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 10, 2020, 04:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നാദിയ രാജാവായ ലക്ഷ്മണസേനന്റെ കൊട്ടാര പരിസരത്തെ നാട്യഗൃഹം. ലയാത്മകമായെത്തുന്ന സംഗീത ശീലുകള്‍…നൃത്തച്ചുവടുകളില്‍ നിന്നുതിരുന്ന വളകിലുക്കങ്ങള്‍… ചിലങ്കയുടെ കൊഞ്ചലുകള്‍…ഇടയ്‌ക്കിടെ ഉയരുന്ന സഹൃദയരുടെ ഹര്‍ഷാരവം…ജയദേവന്റെ ‘ഗീതാഗോവിന്ദ’മാണ് അവിടെ അരങ്ങുണര്‍ത്തുന്നത്. രതിലാസ്യമാണ് ജയദേവകവിയുടെ ‘ഗീതഗോവിന്ദം’. ഇതിന്റെ സംഗീതലാസ്യമാണ് അഷ്ടപദിയായി അനശ്വരമായ കാലപ്രവാഹത്തില്‍ പ്രേമഭക്തിയുടെ ആന്ദോളനമായത്. ഇതിഹാസ പുരാണങ്ങള്‍ക്കപ്പുറം ഭാരതീയ ഹൃദയത്തെ ഏകീകരിച്ച കാവ്യമാണത്. ആത്മീയ ഭൗതികങ്ങള്‍ ഏകമെന്ന, പൈതൃകദര്‍ശനത്തിന്റെ വെളിപാടാണ് ‘ഗീതാഗോവിന്ദ’ത്തിന്റെ ആന്തരികപ്പൊരുള്‍. ദേവഭാഷയായ സംസ്‌കൃതത്തിന്റെ ഭാവചാരുതയിലാണ് ജയദേവന്റെ കാവ്യരചന. 

പന്ത്രണ്ടാം ശതകത്തില്‍ ഒറീസയിലെ ‘കിന്ദുബില്വ’ ഗ്രാമത്തിലാണ് കവിയുടെ പിറവി. ഭോജദേവനും രമാദേവിയുമാണ് ജനയിതാക്കള്‍.  

പുരി ജഗന്നാഥ സ്വാമിയായിരുന്നു ഉപാസനാമൂര്‍ത്തി. ജയദേവന്റെ പ്രാണേശ്വരിയായിരുന്നു പദ്മാവതി. സ്വകീയമായ പ്രണയം രാധാകൃഷ്ണ പ്രണയമെന്ന പരകീയ പ്രണയ സങ്കല്‍പങ്ങളിലേക്ക് പരിണമിച്ചുണ്ടായതാണ് ഈ സര്‍ഗരചനയുടെ സാക്ഷാത്ക്കാര പശ്ചാത്തലം. താന്ത്രികവിധിയും ഇതിനെ ന്യായീകരിക്കുന്നു. പന്ത്രണ്ട് സര്‍ഗങ്ങളിലായി വിരിയുന്ന ശൃംഗാരമധുരകാവ്യം ഇരുപത്തിനാലു ഗാനങ്ങളില്‍ സമ്പുഷ്ടമാകുന്നു. ഗാനമോരോന്നും എട്ടു ചരണങ്ങളിലായതു കൊണ്ട് ‘അഷ്ടപദി’യെന്ന നാമം അംഗീകരിക്കപ്പെടുകയായിരുന്നു. ‘ഗീതാഗോവിന്ദ’ രചന അതീത പരിവേഷങ്ങളുടെ ലാവണ്യമുള്‍ക്കൊള്ളുന്നു. ചരിത്രവും ഐതിഹ്യവും സ്വപ്‌നപ്പഴമയും ആ കാവ്യത്തെ ദീപ്തമാക്കുന്നുണ്ട്.  

വിഷയാവിഷ്ടനായി മദലഹരിയിലാണ് കവി പത്തൊമ്പതാം വയസ്സില്‍ അഷ്ടപദീ രചന നിര്‍വഹിക്കുന്നത്. ‘രാധയുടെ മൃദുമോഹനമായ പാദയുഗളം തന്റെ ഓമന മൗലിയില്‍ ചേര്‍ത്തുവെച്ചലങ്കരിക്കുക’ എന്ന വൃന്ദാവനലോലന്റെ അര്‍ഥന എഴുതിക്കഴിഞ്ഞപ്പോഴാണ് അത് അസംബന്ധമായ കാവ്യ സങ്കല്‍പമാണെന്ന് ജയദേവന് ബോധമുദിച്ചത്. ഉടനെ ആ വരികള്‍ വെട്ടിക്കളഞ്ഞ് മെല്ലെ സ്‌നാനത്തിനായി പുറപ്പെട്ടു. കുളി കഴിഞ്ഞു വന്ന  ജയദേവന്‍ വിസ്മയിച്ചു  

പോയി! വെട്ടി മാറ്റിയ വരികള്‍ വീണ്ടും പഴയതു പോലെ ആരോ എഴുതിച്ചേര്‍ത്തിരിക്കുന്നു! ‘കുളിക്കാന്‍ പോയ കവി ഉടനെ തിരിച്ചെത്തി തന്നോട് ഓല വാങ്ങി എഴുതിച്ചേര്‍ത്തതാണല്ലോ ആ വരികള്‍’ എന്ന് പദ്മാവതി ഉണര്‍ത്തിക്കുകയുണ്ടായി. ആ സംഭ്രമ മുഹൂര്‍ത്തത്തില്‍ ഇരുവരും ഒരു ഇടിമിന്നല്‍ പോലെ അതീതമായ  ആ സത്യം ഗ്രഹിച്ചു. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് എണ്ണതേച്ച് കുളിക്കാനിറങ്ങിയ ജയദേവരൂപത്തില്‍ വന്നെത്തി വരികള്‍ വീണ്ടും എഴുതിച്ചേര്‍ത്തത്! ഭഗവാന്‍ തൃക്കൈകൊണ്ട് സ്പര്‍ശിച്ച തന്റെ കാവ്യം പൂര്‍ണമായെന്നറിഞ്ഞ് ജയദേവന്‍ ആനന്ദാശ്രുവൊഴുക്കി പദ്മാവതിയോട് പറഞ്ഞു; ‘പദ്മാവതീ നീയാണ് പരമഭാഗ്യവതി. ഭഗവാനെ നഗ്നനേത്രം കൊണ്ട് നേരില്‍ക്കണ്ടുവല്ലോ.’ ‘ദര്‍ശനാഷ്ടപദി’യെന്നും ‘സഞ്ജീവനി അഷ്ടപദി’ യെന്നും ജയദേവ കാവ്യം വിളികൊള്ളുന്നു.  

ഭാരതത്തിലുടനീളം ഈ കൃഷ്ണകാവ്യത്തിന്റെ മാധുര്യവും ദാര്‍ശനികതയും യമുനാ  പുളിനങ്ങളില്‍ ആതിരനിലാവു പോലെ പരന്നൊഴുകി. കൃഷ്ണനാട്ടം, കഥകളി, മണിപ്പുരി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഗീതാഗോവിന്ദത്തിന്റെ സംഗീത നടനവീചികള്‍, വര്‍ണസ്വപ്‌നം വാരി വിതയ്‌ക്കുന്നു. വിഷ്ണു ക്ഷേത്രങ്ങളില്‍ അഷ്ടപദിയുടെ ആലാപന ശ്രുതി എന്നും കേള്‍ക്കാം. മായികമന്ദാരങ്ങളുടെ ഈ കാവ്യസംഗീതികയില്‍ കവിയും കവിതയും ജീവിതവും സമന്വയ ഭാവത്തിലാകുന്നു. ജീവാത്മാവും പരമാത്മാവും ഒന്നെന്ന് അടയാളപ്പെടുത്തുന്നു. ഭക്തി വിഭൂതിയുടെ രാസലീലയായി രാധാകൃഷ്ണ സങ്കല്‍പത്തെ ജയദേവ പ്രതിഭ ഉജ്ജീവിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

India

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

പുതിയ വാര്‍ത്തകള്‍

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies