Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പോരൊരുക്കം കടലിലും

ഇന്ത്യയ്‌ക്ക് ചുറ്റും 'മുത്ത് കോര്‍ക്കുക' എന്ന പേരിലാണ് നാവിക താവളങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് പദ്ധതിയറിയപ്പെടുന്നത്. ഭാരതത്തിനു ചുറ്റുമുള്ള ചൈനീസ് നാവിക സാന്നിധ്യം ശക്തവുമാണ്.

വിഷ്ണു അരവിന്ദ് പുന്നപ്ര by വിഷ്ണു അരവിന്ദ് പുന്നപ്ര
Jun 8, 2020, 03:00 am IST
in Article

ഭാരതത്തിന്റെ കര അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്ന പോലെ തന്നെ സമുദ്ര അതിര്‍ത്തിയിലും കടന്നു കയറാന്‍ ചൈന വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിപ്പുറം സമുദ്ര മേഖലയിലും ഭാരതത്തിന്റെ പടയോട്ടം ദൃശ്യമാണ്. ചൈനീസ് പദ്ധതികള്‍ക്കെല്ലാം തക്കതായ തിരിച്ചടി കൊടുക്കാന്‍ രാജ്യത്തിനായി.

ഇന്ത്യയ്‌ക്ക് ചുറ്റും ‘മുത്ത് കോര്‍ക്കുക’ എന്ന പേരിലാണ് നാവിക താവളങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് പദ്ധതിയറിയപ്പെടുന്നത്. ഭാരതത്തിനു ചുറ്റുമുള്ള ചൈനീസ് നാവിക സാന്നിധ്യം ശക്തവുമാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ബംഗ്ലാദേശിന്റെ അധീനതയില്‍ സ്ഥിതിചെയ്യുന്ന ചിറ്റഗോങ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ചൈനയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്മറിന്റെ ഭാഗമായ ക്യാപൂ തുറമുഖവും ചൈനീസ് അധീനതയിലാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന കോക്കോ ദ്വീപുകളില്‍ ചൈനീസ്  സൈനിക സാന്നിധ്യമുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈ, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങള്‍ ദ്വീപില്‍ നിന്ന് വെറും 1200 കി.മീ മാത്രം ദൂര പരിധിയിലാണ്.  

അങ്ങനെ ഭാരതത്തിനു ചുറ്റുമുള്ള പ്രധാന തുറമുഖങ്ങളിലെല്ലാം സൈനിക സാന്നിധ്യം നേടിയെടുത്ത് ഭാരതത്തെ നാവിക ശൃംഖലകളാല്‍ വളയുന്നതില്‍ ചൈന വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെന്ന് പറയാം. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും അതിന്റെ ഭാഗമായുള്ള പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും യാഥാര്‍ഥ്യമാകുന്നതോടെ ഭാരതത്തിന് ചുറ്റുമുള്ള ചൈനീസ് സാന്നിധ്യം ഇനിയും ശക്തിയാര്‍ജിക്കും.

പ്രതിരോധത്തിലൂന്നിയുള്ള നയം സ്വീകരിച്ചിരുന്ന ഭാരതം ഇന്നതില്‍ മാറ്റം വരുത്തി. വിവിധ രാജ്യങ്ങളുമായി ശക്തമായ രാഷ്‌ട്രീയ, സാമ്പത്തിക, സൈനിക ബന്ധി സ്ഥാപിക്കാനുള്ള ഭാരതത്തിന്റെ നീക്കം വിജയം കാണുന്നുമുണ്ട്. ചൈനയെ ‘പൂക്കളാല്‍ വരിഞ്ഞു മുറുക്കുക’ എന്ന മറുതന്ത്രമാണ് ഭാരതം പയറ്റുന്നത്. ആദ്യമായി മലേഷ്യ – സിംഗപ്പൂര്‍ രാജ്യങ്ങള്‍ക്കിടയിലൂടെ മലാക്ക കടലിടുക്കില്‍ നാവിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഭാരതം നടത്തിയത്.  

ഭാരതത്തിന്റെ ഭാഗമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ഈ മേഖലയില്‍ വലിയ സ്വാധീനമുണ്ട്. ഏതൊരാക്രമണത്തിനും പൂര്‍ണ്ണ സജ്ജമായൊരു നാവിക സേനാ താവളം 2019ല്‍ ഭാരതമവിടെ നിര്‍മ്മിച്ചു. ഭാരതവുമായി ഇടഞ്ഞാല്‍ ചൈനയുടെമേല്‍ നാവിക ഉപരോധമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭാരതത്തിനാവും. ചൈനീസ് വ്യാപാരത്തിന്റെ എണ്‍പത് ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായതിനാല്‍ ഇത്തരമൊരു സമീപനമുണ്ടായാല്‍ ചൈനയുടെ വ്യാപാര ചെലവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനും മറ്റൊരു സമുദ്രപാതയെ ചൈനക്ക് കണ്ടത്തേണ്ടതായും വരും.  

ഭാരതത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരും വിധം 2014ല്‍ പ്രധാനമന്ത്രി രൂപം കൊടുത്ത ആക്ട് ഈസ്റ്റ് നയം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിച്ചതില്‍   സുപ്രധാന പങ്ക് വഹിച്ചു. ഇതിന്റെ ഭാഗമായി സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് ചാങ്ങി തുറമുഖം ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ഉപയോഗിക്കാനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തൊട്ടടുത്തുള്ള ഇന്തോനേഷ്യയുടെ സബാങ് തുറമുഖം വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം ഭാരതത്തിനു ലഭിച്ചു. ഇന്ത്യയുടെ പുതിയ നീക്കത്തിലൂടെ ചൈനയുടെ എണ്ണ – പ്രകൃതി വാതക ചരക്ക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക സാന്നിധ്യം കടന്നു മാത്രമേ മലാക്ക കടലിടുക്കിലൂടെ പോകാന്‍ സാധിക്കൂ.  

മാലദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള നാവിക ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഭാരതത്തിന്റെ മറ്റൊരു പ്രധാന തന്ത്രം. ബംഗ്ലാദേശിനെ ചൈന മുതലെടുക്കുന്നത് തടയിടാന്‍ 5 ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായമാണ് ഇന്ത്യ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കടലിലൂടെ ഇന്ത്യയെ മ്യാന്മറുമായി ബന്ധിപ്പിക്കുന്ന കലാഡന്‍ മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി പ്രോജെക്റ്റിലൂടെ ആ രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു.  

ചൈന നല്‍കുന്ന വായ്‌പയ്‌ക്ക് ആറര ശതമാനം പലിശ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കിയ പുതിയ വായ്‌പയ്‌ക്ക് ഒരു ശതമാനമാണ് പലിശ. പകരമായി ചൈനീസ് അധീനതയിലുള്ള ഹീബന്‍ടോട്ട തുറമുഖത്തിന് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ഹീബന്‍ടോട്ട വിമാനത്താവളം നേടിയെടുക്കാന്‍ ഭാരതത്തിന് സാധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഏഡന്‍ കടലിടുക്കില്‍ ജിബൂട്ടിയിലെ ചൈനീസ് തുറമുഖത്തിന് ബദലായി തൊട്ടടുത്ത് ഒമാനില്‍ ഭാരതവും തുറമുഖം തുറന്നു. അറബിക്കടലില്‍ പാക്കിസ്ഥാന്‍ ചൈനയ്‌ക്ക് നല്‍കിയ ഗ്വാദര്‍ തുറമുഖത്തിന് അടുത്തായി ഇറാനില്‍ ഇന്ത്യ നിര്‍മിച്ച ചബ്ബാര്‍ തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചു.  

കൂടാതെ സേഷ്യല്‍സ്, മൗറീഷ്യസ്, മഡഗാസ്‌കര്‍, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ തുറമുഖം നിര്‍മിക്കാന്‍ ഭാരതത്തിന് പുതുതായി അനുമതി ലഭിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍  അമേരിക്കയുടെയും ഇന്ത്യയുടേയും നാവിക താവളങ്ങള്‍ പരസപരം ഉപയോഗിക്കാനുള്ള കരാര്‍ ഇരു രാജ്യങ്ങളും 2016ല്‍ ഒപ്പുവച്ചിരുന്നു. സമാന സഹകരണം ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഭാരതത്തിനുണ്ട്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലൂടെ തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഹകരണം വ്യാപിപ്പിക്കുകയും നാവിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ – ജപ്പാന്‍ – അമേരിക്ക എന്നിവര്‍ ചേര്‍ന്നുള്ള സൈനിക അഭ്യാസം ചൈനയ്‌ക്കുള്ള വലിയൊരു മുന്നറിയിപ്പായിരുന്നു.  

പ്രധാനമന്ത്രിയുടെ ആക്ട് ഈസ്റ്റ് നയം ഒരു ഇരുമ്പ് മറയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തീര്‍ത്തിരിക്കുന്നത്. ചൈനയുടെ ഭാഗത്തു നിന്നും കരയിലുണ്ടാകുന്ന ഏതൊരു നീക്കത്തിനും കരയിലും കടലിലും നയതന്ത്ര രംഗത്തും ശക്തമായ തിരിച്ചടി കൊടുക്കാന്‍ ഭാരതമിന്ന് പ്രാപ്തമാണ്.

(7034499409)

Tags: indiachinaനാവിക സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.