ന്യൂദല്‍ഹി : ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യങ്ങളൊന്നും ഇല്ലാത്തവര്‍ക്കായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ക്ലാസ്സിന് ശേഷം അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാല്‍ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഓണ്‍ലൈന്‍ രീതിയില്‍ പഠിപ്പിക്കാന്‍ വിദ്യാഭാസ വകുപ്പ് പൂര്‍ണ സജ്ജമാണ്. സാഹചര്യങ്ങള്‍ വെല്ലുവിളിയായത് കൊണ്ടാണ് പുതിയ രീതി. ഇത് നിലവിലെ പഠന രീതികള്‍ക്ക് ബദലല്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സ്ഥിതി വിശേഷത്തില്‍ നിന്നും മാറ്റം വരുത്തി പഴയ ക്ലാസ് റൂം സമ്പദായത്തിലേക്ക് തിരികെ വരും.
ഒരാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള്‍ അനിവാര്യമാണ്. വിക്ടേഴ്‌സ് വഴിയുള്ള ക്ലാസ്സുകള്‍ വീട്ടിലുള്ള അധ്യാപകരും വിലയിരുത്തണമെന്നും ഓണ്‍ലൈന്‍ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്ലാസുകളിലെ സംശയങ്ങള്‍ ഇത്തരത്തില്‍ ഓരോ വിദ്യാര്‍ത്ഥിക്കും അവരവരുടെ അധ്യാപകരുമായി സംവദിച്ചു സംശയങ്ങള്‍ തീര്‍ക്കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കി.
ഒരാഴ്ചത്തെ ട്രയലിനു ശേഷം ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളുടേതടക്കം ഓണ്‍ലൈന്‍ ക്ലാസ്സിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും. കോളേജ് സമയമാറ്റം അന്തിമ തീരുമാനം പൊതു താത്പര്യം പരിഗണിച്ച് മാത്രമെന്ന് മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കി. ഒരു തീരുമാനവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും ജലീല്‍ പറഞ്ഞു.
കോളേജുകളില്‍ വരാന്‍ സൗകര്യമുള്ളവര്‍ കോളേജുകളില്‍ എത്തി ക്ലസ്സെടുക്കുകയെന്നതാണ് നിലവിലെ തീരുമാനം. എത്ര പേര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പ്രയോഗിഗമാകുന്നുണ്ടെന്ന് അധ്യാപകര്‍ നിരീക്ഷിക്കണം. ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജുകളിലും മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് ഉപയോഗിച്ചും ക്ലാസിന്റെ ഭാഗമാകാം. സമയ മാറ്റത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രം. ഈ കാര്യത്തില്‍ പൊതുതാല്പര്യം പരിഗണിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
















