Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയുടെ മറവില്‍ ക്ഷേത്ര സ്വത്തില്‍ കൈവയ്‌ക്കുന്നു; ഇടതു നീക്കം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണത്തില്‍ കണ്ണുവച്ച്

പല ക്ഷേത്രങ്ങളിലെയും നൂറു കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും എല്ലാം ഉപയോഗ ശൂന്യമെന്ന് മുദ്രകുത്തിവില്‍ക്കാന്‍ തുടങ്ങുകയാണ്. നടവരവായി ലഭിച്ച സ്വര്‍ണവും വില്‍ക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. കൊറോണ മൂലമുണ്ടായ പ്രതിസന്ധിയില്‍ ഭക്തര്‍ക്കും വിഷമമുണ്ട്. എന്നാല്‍ ഭക്തര്‍ കാണിക്ക വയ്‌ക്കുന്ന ക്ഷേത്ര സ്വത്ത് വിറ്റാണോ പരിഹാരം കണ്ടെത്തേണ്ടതെന്നാണ് ചോദ്യം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 23, 2020, 02:58 pm IST
in Kerala
കരുനാഗപ്പള്ളി തഴവ സബ് ഗ്രൂപ്പില്‍പ്പെടുന്ന പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിലവിളക്കുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍

കരുനാഗപ്പള്ളി തഴവ സബ് ഗ്രൂപ്പില്‍പ്പെടുന്ന പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിലവിളക്കുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍

കോട്ടയം: കൊറോണ ലോക്ഡൗണ്‍ പ്രതിസന്ധിയുടെ മറവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര സ്വത്തുക്കള്‍ വിറ്റു തുലയ്‌ക്കുന്നു. വലിയ ക്രമക്കേടിനും അഴിമതിക്കുമാണ്  ഇതിലൂടെ  വഴിയൊരുക്കിയിരിക്കുന്നതും. ക്രമേണ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണത്തില്‍ കണ്ണുവച്ചാണ് ഇടതു നീക്കം.

പല ക്ഷേത്രങ്ങളിലെയും നൂറു കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും എല്ലാം ഉപയോഗ ശൂന്യമെന്ന് മുദ്രകുത്തിവില്‍ക്കാന്‍ തുടങ്ങുകയാണ്. നടവരവായി ലഭിച്ച സ്വര്‍ണവും വില്‍ക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. കൊറോണ  മൂലമുണ്ടായ പ്രതിസന്ധിയില്‍ ഭക്തര്‍ക്കും വിഷമമുണ്ട്. എന്നാല്‍ ഭക്തര്‍ കാണിക്ക വയ്‌ക്കുന്ന ക്ഷേത്ര സ്വത്ത് വിറ്റാണോ പരിഹാരം കണ്ടെത്തേണ്ടതെന്നാണ് ചോദ്യം.

ലോക്ഡൗണ്‍ മൂലം ക്ഷേത്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. മിക്ക ക്ഷേത്രങ്ങളിലും നിത്യ പൂജകള്‍ പോലും പരിമിതമായാണ്് നടക്കുന്നത്.  വരുമാനം പൂര്‍ണമായും നിലച്ചു. ചെറിയ ക്ഷേത്രങ്ങളില്‍ അന്തിത്തിരിക്കു പോലും വകയില്ലാതായി. ഇതിനുള്ള പരിഹാരമെന്ന നിലയ്‌ക്കാണ് നിലവിളക്കുകളും ഓട്ടു പാത്രങ്ങളും കിണ്ടികളും വില്‍ക്കുന്നത്.

ക്ഷേത്രങ്ങളില്‍  നടയ്‌ക്ക് വയ്‌ക്കുന്ന നിലവിളക്കുകള്‍ക്കും ഓട്ടു പാത്രങ്ങള്‍ക്കും മറ്റും ക്ഷേത്ര അധികൃതരുടെ കൈയിലോ ബോര്‍ഡിന്റെ കൈവശമോ യാതൊരു രേഖകളും ഇല്ല. ഭക്തര്‍ അവ നടയ്‌ക്കല്‍ സമര്‍പ്പിക്കുമ്പോള്‍ ചിലപ്പോള്‍ രസീത് ലഭിച്ചേക്കാം, അത്രമാത്രം. ഇങ്ങനെ ലഭിച്ച നിലവിളക്കുകളുടെ എണ്ണം  രജിസ്റ്ററില്‍ ചേര്‍ക്കാറില്ല. അവയുടെ തൂക്കമോ വലിപ്പമോ പോലും രേഖപ്പെടുത്തുന്നില്ല. അതിനാല്‍ ഇങ്ങനെ ലഭിക്കുന്നവയുടെ കണക്കില്ല. ആരെങ്കിലും എടുത്തു കൊണ്ടുപോയാല്‍ പോലും അറിയില്ല.

നടയ്‌ക്ക് വയ്‌ക്കുന്ന വിളക്കുകളും മറ്റും അതത് ദിവസത്തെ ഉപയോഗത്തിനു ശേഷം കഴുകി വൃത്തിയാക്കി വയ്‌ക്കണം. എന്നാല്‍ അധികൃതര്‍ അതിനൊന്നും മുതിരാറില്ല. ഉപയോഗിച്ച  ശേഷം എണ്ണയും കത്തിത്തീര്‍ന്ന തിരിയും അടക്കം വിളക്കുകള്‍  മൂന്നും നാലും ഭാഗങ്ങളായി അഴിച്ചെടുത്ത് ക്ഷേത്രത്തില്‍ എവിടെയെങ്കിലും തള്ളും. അവ ക്ലാവു പിടിച്ച് നിറം മങ്ങി അവിടെക്കിടക്കും. മിക്ക വലിയ ക്ഷേത്രങ്ങളിലും ചെറുതും വലുതുമായ നൂറു കണക്കിന് നിലവിളക്കുകളും ഓട്ടു പാത്രങ്ങളുമാണ് കെട്ടിക്കിടക്കുന്നത്. വിളക്കിന്റെ തലയും കാലും പോലും കണ്ടെത്താന്‍ കഴിയാതെ കിടക്കുന്ന ഇവ ഉപയോഗ ശൂന്യമെന്ന് രേഖപ്പെടുത്തി വില്‍ക്കുകയാണ്  ഇപ്പോള്‍ ചെയ്യുന്നത്. നല്ല തൂക്കമുള്ള വലിയ ശില്പ ഭംഗിയുള്ള വിളക്കുകള്‍ വരെ വില്‍ക്കുന്നവയിലുണ്ട്. എണ്ണമോ തൂക്കമോ ഒന്നും നോക്കാതെ വില്‍ക്കുമ്പോള്‍ വാങ്ങുന്നവര്‍ക്ക് ലക്ഷങ്ങളുടെ ലാഭമാണ്. ഇവയില്‍ പലതും  മിനുക്കിയെടുത്താന്‍ പുതുപുത്തനാണ്. ഇവ ഇങ്ങനെ വില്‍ക്കുമ്പോള്‍ ബന്ധപ്പെട്ട പലര്‍ക്കും ലാഭ വിഹിതം ലഭിക്കുമെന്നാണ് ആരോപണം.

നെയ്യാറ്റിന്‍കര വീരണകാവ് സബ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് നൂറു കണക്കിന് നല്ല നിലവിളക്കുകള്‍ പോലും തൂക്കി വില്‍ക്കുകയാണ്. കരുനാഗപ്പള്ളി പുലിയന്‍ കുളങ്ങര  ക്ഷേത്രത്തില്‍ ആയിരക്കണക്കിന് വിളക്കുകളും കിണ്ടികളും വില്‍ക്കാന്‍ ചാക്കില്‍ കെട്ടിവച്ചരിക്കുകയാണ്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, മുണ്ടക്കയം വള്ളിയാങ്കാവ് ദേവീ ക്ഷേത്രം  തുടങ്ങിയ ക്ഷേത്രങ്ങളിലെ  നൂറുകണക്കിന് നിലവിളക്കുകളും ഓട്ടു പാത്രങ്ങളും വില്‍ക്കാന്‍ നീക്കമുണ്ട്. ഏറ്റുമാനൂരില്‍ ഇവയെല്ലാം ചാക്കിലാക്കി തൂക്കിവെച്ചിരിക്കുകയാണ്.

ഹരിതം പദ്ധതിയുടെ മറവില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭൂമി പച്ചക്കറി കൃഷിക്ക് പാട്ടത്തിന് നല്‍കാന്‍ ഒരുങ്ങുകയാണ് ബോര്‍ഡധികൃതര്‍. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചെടുക്കാന്‍  പോലും  കഴിയാത്ത ബോര്‍ഡാണ് ഉള്ള ഭൂമി പോലും വീണ്ടും പാട്ടത്തിന് നല്‍കുന്നത്. ഇക്കാര്യം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോടതിയുടെ അനുമതി വാങ്ങി ലേലം: ബോര്‍ഡ്

കോട്ടയം: ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന നിലവിളക്കുകളുടെയും ഓട്ടു പാത്രങ്ങളടെയും സ്വര്‍ണത്തിന്റെയും കണക്കെടുപ്പ് മാ്രതമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ബോര്‍ഡ് പ്രതിസന്ധിയിലാണ്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഇവ ലേലം ചെയ്യും, ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Tags: cpmക്ഷേത്രംദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.