Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപായ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം, ഗൂഗിള്‍ ആപ്പിന്റെ സഹായത്തിനും സർക്കാർ അനുമതി നൽകിയിട്ടില്ല

മുല്ലപ്പെരിയാര്‍ ദുരന്ത ഭീഷണിയെ തുടര്‍ന്ന് 2009ല്‍ സ്ഥാപിച്ച ഏര്‍ലി വാണിങ് സിസ്റ്റം ആണ് സ്ഥാപിച്ചതിന്റെ പിറ്റേ വര്‍ഷം തകരാറിലായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:14 pm IST
in Kerala

പീരുമേട്: മുല്ലപ്പെരിയാര്‍ ദുരന്തഭീഷണിയെ തുടര്‍ന്ന് 2009ല്‍ സ്ഥാപിച്ച അപായസൂചന മുന്നറിയിപ്പ് സംവിധാനം (ഏര്‍ലി വാണിങ് സിസ്റ്റം) പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം. മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി റിസര്‍വോയര്‍ വരെ പെരിയാര്‍ തീരുവുമായി ബന്ധപ്പെട്ട ആറ് വില്ലേജ് ഓഫീസുകളിലാണ് ഏര്‍ലി വാണിങ് സിസ്റ്റം സ്ഥാപിച്ചത്. ഷട്ടറിലെ വെള്ളം തുറന്ന് വിടുന്നതടക്കം ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട എന്തുണ്ടായാലും പോലീസ് വയര്‍ലസിന്റെ സഹായത്തോടെ സൈറണ്‍ മുഴക്കി മുന്നറിയിപ്പു നല്‍കുന്നതായിരുന്നു പദ്ധതി.

ഇതിനായി 2009 നവംബറില്‍ വള്ളക്കടവ്, 66-ാം മൈല്‍, മഞ്ചുമല, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ആന്റീനയും, ഉച്ചഭാഷിണിയും സ്ഥാപിച്ചു. അഞ്ച് കിലോ മീറ്റര്‍ ആകാശദൂരം അപായസൂചന നല്‍കുന്ന സൈറണിന്റെ ശബ്ദം കേട്ട് ജനങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ സ്ഥാപിച്ച അതേ വര്‍ഷം തന്നെ ആന്റീന നിലംപൊത്തി. പിന്നീടിത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. 

വയര്‍ലെസ് ഒഴിവാക്കി മൊബൈല്‍ ബാന്‍ഡ് വിഡ്ത്ത് പ്രയോജനപ്പെടുത്തി പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ അപായസൂചനകളും നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനവും നടപ്പിലായില്ല. അതിനിടെ ഗൂഗിള്‍ ആപ്പിന്റെ സഹായത്തോടെ മുല്ലപ്പെരിയാര്‍ ദുരന്തബാധിത മേഖലകളിലെ മൊബൈല്‍ ഫോണുകളെ ബന്ധിപ്പിച്ച് കോവിഡ് 19 ന്റെ മുന്നറിയിപ്പിന് സമാനമായ രീതിയില്‍ അപായസൂചന നല്‍കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു വന്നു.

പ്രകൃതിദുരന്ത പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ റവന്യൂ ഉദ്യോഗസ്ഥരാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശവും പരിഗണിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ ദുരന്ത ഭീതിയില്‍ പെരിയാര്‍ തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് അപായസൂചന നല്‍കാനുള്ള ഒരു സംവിധാനവും സര്‍ക്കാരിന്റെ പക്കലില്ല.  

കാലവര്‍ഷം അടത്തെത്തി നില്‍ക്കെ 2018ലുണ്ടായ പ്രകൃതി ദുരന്തം പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുകയാണ്. മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ പാതിരാത്രിയിലാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ ഷട്ടര്‍ തുറന്നത്. വലിയ തോതിലുള്ള നാശനഷ്ടത്തിന് ഇത് ഇടയാക്കിയിരുന്നു. ഈ വര്‍ഷം മഴ കനക്കുമെന്നാണ് വിവിധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന മുന്നറിയിപ്പ്. ഇടുക്കി ഡാമില്‍ 40% കൂടുതല്‍ ജലശേഖരം നിലവിലുണ്ട്. മഴ കനത്താല്‍ ഇടുക്കി വളരെ വേഗത്തില്‍ നിറയും. ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി നിറഞ്ഞ് തുറന്നുവിട്ടാല്‍ അത് കനത്ത നാശത്തിന് ഇടയാക്കും.

Tags: Monsoonഗൂഗിള്‍മുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Kerala

മണ്ണിടിച്ചിലിന് സാധ്യത: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല യാത്ര നിരോധിച്ചു

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയും കാറ്റും: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.