Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രഭൂമികള്‍ കണ്ണുവെച്ച് ദേവസ്വം ബോര്‍ഡ്; എല്ലാഭൂമികളും പാട്ടത്തിന് നല്‍കി വരുമാനം കൂട്ടാന്‍ തീരുമാനം; അന്യര്‍ക്ക് നല്‍കുന്നത് 3000ഏക്കര്‍

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയാണ് അന്യര്‍ക്ക് പാട്ടത്തിന് നല്‍കി ദേവഹരിതം പദ്ധതിനടപ്പാക്കുന്നത്.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
May 16, 2020, 05:22 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതിയിലൂടെ ക്ഷേത്രഭൂമികള്‍ ഇനിയും അന്യാധീനപ്പടുത്തുമോ എന്ന് ആശങ്ക. ദേവഹരിതംപദ്ധതിയുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ഉള്ള ക്ഷേത്രങ്ങളുടെ ഭൂമികള്‍ പാട്ടത്തിന് കൊടുത്ത് കൃഷിചെയ്യിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കമാണ് ഭക്തരില്‍ ആശങ്ക ഉളവാക്കുന്നത്. നൂറുകണക്കിന് ഏക്കര്‍ ദേവസ്വം ഭൂമികള്‍ അന്യാധീനപ്പെട്ട് പോയിട്ടും അവതിരിച്ചുപിടിക്കാന്‍ തയയ്യാറാകാത്ത ദേവസ്വംബോര്‍ഡ് ഇപ്പോള്‍ കൈവശം ഉള്ള ഭൂമികൂടി അന്യര്‍ക്ക് പാട്ടത്തിന് നല്‍കുന്നത് ആശ്വാസ്യമല്ലെന്ന് ഭക്തര്‍ പറയുന്നു. 

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയാണ് അന്യര്‍ക്ക് പാട്ടത്തിന് നല്‍കി ദേവഹരിതം പദ്ധതിനടപ്പാക്കുന്നത്. പച്ചക്കറികള്‍, പുഷ്പ സസ്യങ്ങള്‍, വാഴ, ചേന, കിഴങ്ങുവര്‍ഗ്ഗങ്ങള്‍,നെല്ല്, തെങ്ങ്, കമുക്, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങള്‍. ഇതിനുപുറമെ തേക്കിന്‍തൈകള്‍, മറ്റ് ഫലവൃക്ഷങ്ങള്‍ എന്നിവയാണ് കൃഷിക്കായി പരിഗണിക്കുന്നത്. ഓരോ ദേവസ്വത്തോടനുബന്ധിച്ചുമുളള കൃഷിയോഗ്യമായ ഭൂമി എത്രയും വേഗം കണ്ടെത്താനും  അതാതു പ്രദേശങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിത്ത്, വളം, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കണമെന്നുമാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരിത കേരളാമിഷന്‍ ജില്ലാതല ആഫീസുകള്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍ ഉറപ്പാക്കണമെന്നും ബോര്‍ഡ് ഉത്തരവില്‍ പറയുന്നു. ഓരോ ഗ്രൂപ്പിലെയും സബ്ഗ്രൂപ്പ് ആഫീസര്‍മാരുടെ യോഗം വിളിച്ചുകൂട്ടി ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രഭൂമിയിലെ കൃഷിക്ക് കര്‍ഷകസംഘടനകളും കുടുംബശ്രീയും ക്ഷേത്രഭൂമിയില്‍  കൃഷിയിറക്കാന്‍ അതാതു ദേവസ്വം അടിസ്ഥാനത്തില്‍ ഉപദേശകസമിതി ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, കുടുംബശ്രീ പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗങ്ങള്‍ കൂടി ജൂണ്‍ ഒന്നിനകം പദ്ധതി ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഇതിന്റെ ചുമതല അതാത് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. കൃഷിസ്ഥലം ഒരുക്കുന്നതിന ്തൊഴിലുറപ്പു പദ്ധതിയില്‍ നിന്നും ആവശ്യമായ തൊഴിലാളികളുടെസേവനം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടണം.  

ദേവസ്വം ഭൂമിയില്‍ പാട്ടത്തിന് കൃഷിയിറക്കാന്‍ സംഘടനകളും പല സ്ഥലങ്ങളിലും വ്യക്തികളും, സംഘടനകളും പാട്ട് വ്യവസ്ഥയില്‍ദേവസ്വം വസ്തുക്കളില്‍ കൃഷി ചെയ്യുവാന്‍ താല്‍പ്പര്യപ്പെട്ട് മുന്നോട്ട് വരുന്ന കാര്യം ബോര്‍ഡ് ചര്‍ച്ച ചെയ്തു. ഓരോ സ്ഥലത്തും ലേലം നടത്തി ഏറ്റവും കൂടുതല്‍ പാട്ടം നല്‍കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഉപാധികളോട് കൂടി മൂന്ന് വര്‍ഷ കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ വസ്തു വിട്ടുകൊടുക്കാമെന്ന് തീരുമാനിച്ചു. പാട്ട വ്യവസ്ഥയില്‍ വസ്തു വിട്ടു നല്‍കുന്നതിനു മുന്‍പായി ബന്ധപ്പെട്ട വ്യക്തികളുമായോ സംഘടനകളുമായോ എഗ്രിമെന്റ് വയ്‌ക്കണം.എഗ്രിമെന്റിന്റെ കരട് തയ്യാറാക്കി നല്‍കുന്നതിന് ലോ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

വിദ്യാഭ്യാസസ്ഥാപനഭൂമിയും കൃഷിക്ക് ക്ഷേത്ര ഭൂമികളോടൊപ്പം ബോര്‍ഡ് മാനേജ്മെന്റിലുള്ള കോളേജുകള്‍ മററ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകര്‍, പിററിഎ, എന്‍എസ്എസ് വോളന്റിയര്‍മാര്‍, എന്‍സിസി കേഡററ്സ് എന്നിവരുടെ പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പാക്കേണ്ടതാണ്. റിട്ടേര്‍ഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപനചുമതല. കാലവര്‍ഷത്തിന് മുന്‍പായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു.ദേവഹരിതം പദ്ധതിയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് ഉദ്ദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ ബോര്‍ഡ്പ്രസിഡന്റ് അഡ്വ.എന്‍.വാസു അദ്ധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ.എനായര്‍,ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി,അഡ്വ.എന്‍.വിജയകുമാര്‍,ഡെപ്യൂട്ടി ദേവസ്വംകമ്മീഷണര്‍മാര്‍,ഹരിതകേരള മിഷന്‍ പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.

Tags: travancore devaswom board
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധന

നെയ് വിളക്ക് സമര്‍പ്പണത്തിന്റെ ഉദ്ഘാടനം അഡ്വ. പി.എസ്. പ്രശാന്തും അഡ്വ. എ. അജികുമാറും ചേര്‍ന്ന് നിര്‍വഹിക്കുന്നു
Kerala

ശബരീശ ദര്‍ശനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല മണ്ഡകാലം: വരുമാന വര്‍ധന 5 കോടി ഇതുവരെ എത്തിയത് 3,17,923 തീര്‍ത്ഥാടകര്‍

Kerala

മണ്ഡല,മകരവിളക്ക് വേളയില്‍ ശബരിമല നട ദിവസം 18 മണിക്കൂര്‍ തുറന്നിരിക്കും,ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies