ന്യൂദല്‍ഹി: നാവികസേനാ യുദ്ധക്കപ്പലുകള്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി ദൗത്യം ആരംഭിച്ചു. ഓപ്പറേഷന് സമുദ്രസേതു എന്ന പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ ആദ്യഘട്ടം മൂന്ന് യുദ്ധക്കപ്പലുകളാണ് പങ്കെടുക്കുന്നത്. നാവികസേനാ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറും മാലദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്. യഥാക്രമം ആയിരം, അഞ്ഞൂറ് പേരെ വീതം വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകളാണിവ. മെയ് 8ന് ഇവിടെനിന്നുള്ള ഇവാക്വേഷന് ആരംഭിക്കും. ഇവരെ കൊച്ചി നാവികാസ്ഥാനത്തേക്കാണ് കൊണ്ടുവരിക. നാവികസേനയുടെ ആംഫിബിയസ് ടാങ്ക് ലാന്റിങ് യുദ്ധക്കപ്പലായ ഐഎന്‍എസ് ശാര്‍ദൂല്‍ ആണ് ദുബായ് തീരത്തേക്ക് നീങ്ങുന്നത്. അഞ്ഞൂറു പേരെ വഹിക്കാനാവുന്ന കപ്പലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: