Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിവൈഎഫ്‌ഐ ‘സന്നദ്ധസേവകര്‍ക്ക്’ മുന്നില്‍ പോലീസിനും രക്ഷയില്ല, ലോക് ഡൗണ്‍ലോഡ് ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കി സിപിഎം

കോവിഡ് രോഗ പ്രതിരോധ മേഖലയില്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയും സാമൂഹ്യസംഘടനകളെയും അടുപ്പിക്കാതെ സിപിഎം അധികാരങ്ങള്‍ കയ്യിലെടുത്ത് പോലീസിനെ പോലും കാഴ്ചക്കാരാക്കി പല ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 4, 2020, 09:39 pm IST
in Kannur

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തുടര്‍ക്കഥയാവുന്നു. കോവിഡ് രോഗ പ്രതിരോധ മേഖലയില്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയും സാമൂഹ്യസംഘടനകളെയും അടുപ്പിക്കാതെ സിപിഎം അധികാരങ്ങള്‍ കയ്യിലെടുത്ത് പോലീസിനെ പോലും കാഴ്ചക്കാരാക്കി പല ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്. സന്നദ്ധ സേവനത്തിന് രജിസ്റ്റര്‍ ചെയ്ത സിപിഎം ഇതര പാര്‍ട്ടിയില്‍പ്പെട്ട ആളുകളെ മുഴുവന്‍ ഒഴിവാക്കി ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകര്‍ക്ക് സന്നദ്ധസേന പാസ് നല്‍കുകയായിരുന്നു. പാസ് ഉപയോഗിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വ്വ ലോക്ഡൗണ്‍ നിയമങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുകയാണ്. സന്നദ്ധസേന പ്രവര്‍ത്തനം പാര്‍ട്ടിക്കാര്‍ക്ക് മാത്രമാക്കിയതിന് പിന്നാലെ സാമൂഹ്യ അടുക്കളകളുടെ നിയന്ത്രണവും പാര്‍ട്ടിക്ക് കീഴിലാക്കി. തങ്ങള്‍ മാത്രമാണ് പ്രതിരോധ പ്രവര്‍ത്തന രംഗത്തുളളതെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. പാസിന്റെ മറവില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലും കറങ്ങുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിവായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ പോലീസ് നോക്കുകുത്തിയായി മാറുകയാണ് പലപ്പോഴും.

ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ സൗജന്യ ഭക്ഷ്യധാന്യങ്ങളും മറ്റും വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്ന സംഭവങ്ങളും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരക്കാരെ തടഞ്ഞ് പോലീസിനെ കൊണ്ട് കേസെടുപ്പിക്കുന്ന പ്രവണതയും പലയിടങ്ങളിലുമുളളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമങ്ങളെയും പോലീസ് നിര്‍ദേശങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട് സിപിഎമ്മും ഡിവൈഎഫ്‌ഐയും അവരുടെ അജണ്ടകള്‍ ലോക്ഡൗണിന്റെ മറവില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം ശക്തമാവുകയാണ്.

കഴിഞ്ഞദിവസം തലശ്ശേരിക്കടുത്ത് കതിരൂരില്‍ വീട്ടില്‍ അത്യാവശ്യ മരുന്ന് കൊടുക്കാന്‍ പോയ സിവില്‍ പോലീസ് ഓഫീസറെ സന്നദ്ധ പ്രവര്‍ത്തകരെന്നവകാശപ്പെടുന്ന ഡിവൈഎഫ്‌ഐ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവമുണ്ടായി. സിപിഎം ശക്തികേന്ദ്രങ്ങളില്‍ സന്നദ്ധസേവനത്തിന്റെ മറവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് പോലീസിന് നേരെ നടന്ന ഭീഷണി. സഹായങ്ങള്‍ ചെയ്യുന്ന മറ്റ് പാര്‍ട്ടിക്കാരെ തടഞ്ഞ് തങ്ങള്‍ മാത്രമാണ് സഹായിക്കുന്നവരെന്ന് പ്രഖ്യാപിക്കുകയാണ്. കതിരൂര്‍ സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 പാനൂര്‍ പന്ന്യന്നൂരില്‍ വനിതാ ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് യാത്രയയപ്പ് നല്‍കിയതും കഴിഞ്ഞദിവസം ചെമ്പിലോട് പഞ്ചായത്തിന്റെ വക ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കിയതും സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്ന കടുത്ത ലോക്ഡൗണ്‍ ലംഘനങ്ങളാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ജില്ലാഭരണകൂടം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരാനുളള തയ്യാറെടുപ്പിലാണ് വിവിധ യുവജന സംഘടനകള്‍.

Tags: cpmഡിവൈഎഫ്ഐനിയമംcovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

പുതിയ വാര്‍ത്തകള്‍

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.