Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി ഉത്തരവിന്റെ വ്യാഖ്യാനം തെറ്റ്; സ്പ്രിങ്ക്‌ളര്‍: പിണറായി സര്‍ക്കാരിന് മെയ് 18 വരെ ‘ക്വാറന്റൈന്‍’

ഡിവിഷന്‍ ബെഞ്ച് 'വിധി' പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയില്‍ വരുന്നില്ല. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്ന വിഷയമാണ്‌കോടതി പരിഗണിച്ചത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 28, 2020, 02:21 pm IST
in Kerala

കൊച്ചി: ആരോഗ്യ സര്‍വേയ്‌ക്ക് സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ മുഖ്യമന്ത്രി വ്യാഖ്യാനിച്ചത് തെറ്റായി. വാസ്തവത്തില്‍ സര്‍ക്കാരിനെ കോടതി ‘ക്വാറന്റൈനില്‍’ ആക്കുകയായിരുന്നു. മുഖ്യമന്ത്രി കോടതി ഉത്തരവിനെ ലഘുവായി കാണുന്നതില്‍ നിയമ വകുപ്പിന് കടുത്ത വിയോജിപ്പുണ്ട്. സത്യവാങ്മൂലം തയാറാക്കുംമുമ്പ് മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.  

ഹര്‍ജിയിലെ വിധി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്, ഒന്ന്: കരാര്‍ റദ്ദാക്കിയിട്ടില്ല, രണ്ട്: സ്‌റ്റേ ചെയ്തിട്ടില്ല എന്നിങ്ങനെ വാദിച്ചായിരുന്നു. എന്നാല്‍, കോടതി വിധിയെ മുഖ്യമന്ത്രി ലാഘവത്തോടെ കാണുകയാണോ അങ്ങനെ ഭാവിക്കുകയാണോ എന്ന് നിയമവിദഗ്ധര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു.  

ഡിവിഷന്‍ ബെഞ്ച് ‘വിധി’ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയില്‍ വരുന്നില്ല. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്ന വിഷയമാണ്‌കോടതി പരിഗണിച്ചത്.  

കേസ് മൂന്നാഴ്ചയ്‌ക്കു ശേഷം വിശദമായി പരിഗണിക്കാന്‍ നിശ്ചയിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഇടക്കാല ഉത്തരവാണ് കോടതി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ജസ്റ്റിസ് ടി.ആര്‍. രവിയുടെയും ബെഞ്ച് മെയ് 18 ന് കേസ് കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനകം ഇടക്കാല ഉത്തരവില്‍ കോടതി ഉയര്‍ത്തിയ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി സമയം അനുവദിച്ചിരിക്കുകയുമാണ്.  

കരാര്‍ സ്‌റ്റേ ചെയ്യാത്തതിന് കോടതി വ്യക്തമായ കാരണം പറയുന്നുണ്ട്. സ്പ്രിങ്ക്‌ളറിന്റെ സേവനം ഇല്ലാതെ സംസ്ഥാന സര്‍ക്കാരിന് കൊറോണാ വൈറസ് പ്രതിരോധത്തിന് കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ്, ‘സാഹചര്യം മറ്റൊന്നായിരുന്നെങ്കില്‍ ഇടപെട്ടേനെ,’ എന്ന് കോടതി വ്യക്തമാക്കിയത്.  

അതായത്, കൊറോണാ പരിശോധനയിലെന്നപോലെ, സര്‍ക്കാരിനെ ഈ കരാറിന്റെ പരിശോധനയില്‍ ‘ലക്ഷണങ്ങള്‍’ പ്രതികൂലമായതിനെ തുടര്‍ന്ന് ‘ക്വാറന്റൈനില്‍’ ആക്കിയിരിക്കുകയാണ്. വിശദ പരിശോധന നടത്താനിരിക്കുന്നതേയുള്ളു.  

കോടതിയുടെ ഇടക്കാല ഉത്തരവ്  പഠിച്ചാല്‍, ഇതുവരെ ഈ വിഷയത്തില്‍ പലരും ഉയര്‍ത്തിയിരുന്ന സംശയങ്ങളും ആശങ്കകളും കോടതിക്കും തോന്നിയിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന സത്യവാങ്മൂലത്തെ ആശ്രയിച്ചിരിക്കും വിധി.  

അതിനിടെ, നിയമവകുപ്പുദ്യോഗസ്ഥര്‍, അവരുടെ അറിവും സമ്മതവുമില്ലാതെ ഉണ്ടാക്കിയ കരാറിനെ ന്യായീകരിക്കേണ്ടിവരുന്നതിലും കോടതിയില്‍ നിയമവിദഗ്‌ദ്ധരെ ഇറക്കുമതി ചെയ്യുന്നതിലും അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍, അല്ലെങ്കില്‍ മുതിര്‍ന്ന മന്ത്രിമാര്‍തമ്മില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും മുമ്പ് ചര്‍ച്ച ചെയ്യണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രിക്ക് പുതിയ പ്രശ്‌നങ്ങളായിക്കഴിഞ്ഞു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.