Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാഹനം ലഭിക്കുന്നില്ല: ഹിമോഫിലിയ രോഗികള്‍ ജീവനുവേണ്ടി നെട്ടോട്ടത്തില്‍

സ്വന്തമായി വാഹനം ഉള്ള വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മരുന്ന് വാങ്ങാന്‍ പറ്റുന്നുള്ളൂ. കുത്തിവെപ്പ് എടുക്കാന്‍ പറ്റാതെ നിര്‍ധന രോഗികള്‍ പ്രയാസപ്പെടുകയാണ്. സര്‍ക്കാര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം ജില്ലയില്‍ 300ഓളം ഹിമോഫിലിയ രോഗികളാണുള്ളത്.

Janmabhumi Online by Janmabhumi Online
Apr 19, 2020, 12:24 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ : മരുന്ന് വാങ്ങാനും ഡോക്ടറെ കാണാനും വാഹനം ലഭിക്കുന്നില്ല. ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍.  ചികിത്സയുടെ ഭാഗമായി ആഴ്ചയില്‍  രണ്ട് തവണ ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണം.  ഇതിനായി ആദ്യം ഗവ.ഡോക്ടര്‍ ഒപ്പിട്ട് നല്‍കിയ കുറിപ്പ് വാങ്ങണം. ഈ കുറിപ്പുമായി ചെന്നാല്‍  കാരുണ്യ ഫാര്‍മസികളില്‍ നിന്നു മാത്രമാണ്  മരുന്നു ലഭിക്കുക.  ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനം ലഭ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം രോഗികള്‍ക്കും ഡോക്ടറെ കണ്ടു കുറിപ്പ് വാങ്ങാനോ,   മരുന്ന് വാങ്ങി കുത്തിവെപ്പ് നടത്താനോ സാധിക്കുന്നില്ല.

സ്വന്തമായി വാഹനം ഉള്ള വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മരുന്ന് വാങ്ങാന്‍ പറ്റുന്നുള്ളൂ.  കുത്തിവെപ്പ് എടുക്കാന്‍ പറ്റാതെ നിര്‍ധന രോഗികള്‍ പ്രയാസപ്പെടുകയാണ്.  സര്‍ക്കാര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം ജില്ലയില്‍ 300ഓളം ഹിമോഫിലിയ രോഗികളാണുള്ളത്.  എന്നാല്‍  പട്ടികക്ക് പുറത്തുള്ള    700ഓളം പേര്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍  ഉള്‍പ്പെടെ  മൊത്തം 1000 രോഗികള്‍ ജില്ലയില്‍ ഉണ്ടാകുമെന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു .  

ജനിതക വൈകല്യം ബാധിച്ച ഹിമോഫിലിയ രോഗികള്‍ക്ക്  കൃത്യമായി കുത്തി വെപ്പ് എടുത്തില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അംഗവൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ രോഗികള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നില്ല . ലോക്  ഡൗണിനു ശേഷമേ  ഇതിന്റെ പ്രത്യാഘാതം അറിയാനാകൂവെന്ന് രോഗികളുടെ ബന്ധുക്കള്‍.  

രക്തത്തില്‍ ഘടകം കുറവായതിനാല്‍ ഹിമോഫിലിയ രോഗികള്‍ക്ക് ഇതിനു പരിഹാരമായി ഫിസിയോ തെറാപ്പി ചെയ്യണം. ഇല്ലെങ്കില്‍ ആന്തരിക രക്ത സ്രാവം ഉണ്ടാകും. ഇതേ തുടര്‍ന്ന് രോഗികളുടെ ജീവന് തന്നെ അപകടം സംഭവിക്കാനിടയുണ്ട്.  യഥാസമയം ഫിസിയോ തെറാപ്പി നടത്താനും ഇവര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റുകളുടെ അടുത്തേക്ക് പോകാന്‍ വാഹനം കിട്ടാത്തതാണ് പ്രധാന പ്രശ്‌നം.  

രോഗികള്‍ക്ക് കൃത്യമായി മരുന്ന് നല്‍കിയില്ലെങ്കില്‍ അംഗവൈകല്യവും മരണവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ഹിമോഫിലിയ കോ -ഓഡിനേഷന്‍ ചെയര്‍മാന്‍ ഇ. രഘുനന്ദനന്‍ അറിയിച്ചു. ഹീമോഫീലിയ രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസി വഴി നല്‍കിയിരുന്ന  ഫാക്ടറുകള്‍ക്ക്  അടുത്തിടെ ക്ഷാമം ഉണ്ടായത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  ഇപ്പോള്‍ മരുന്ന് ലഭ്യമാണെങ്കിലും വാങ്ങാന്‍ പോകാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ടിലാണ്  രോഗികളും ബന്ധുക്കളും.  

മരുന്ന് കുത്തിവെക്കാത്തതിനാല്‍ കടുത്ത ശാരീരിക അവശതയും അസഹ്യമായ വേദനയും നേരിടുകയാണിപോള്‍  രോഗികള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കു തൃശൂരിലുള്ള കാരുണ്യ ഫര്‍മസിയില്‍ വന്നു മരുന്ന് വാങ്ങാന്‍ നിലവില്‍ സാധിക്കാത്ത സ്ഥിതിയാണ്.  ഓരോ പഞ്ചായത്തിലും നഗരസഭകളിലും കോര്‍പറേഷന്‍ പരിധിയിലുമുള്ള ഹിമോഫിലിയ രോഗികള്‍ക്ക് അതാതു മേഖലയിലെ പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ വഴി മരുന്ന് വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

Tags: Treatmentമരുന്ന്haemophilia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുങ്ങിയ കപ്പലില്‍നിന്നുള്ള കണ്ടെയ്‌നറുകള്‍ ഉയര്‍ത്താവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍: സജ്ജമായിരിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനു നിര്‍ദേശം

Kerala

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

Kerala

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

Kerala

ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുളള മലയാളി യുവാവിനോട് വീണ്ടും യുദ്ധമുഖത്ത് എത്താന്‍ റഷ്യന്‍ പട്ടാളത്തിന്റെ നിര്‍ദ്ദേശം

Kerala

എരുമേലിയില്‍ വീടിന് തീപിടിച്ച് ചികിത്സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചു, കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവച്ചത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies