വാഷിങ്ടന്‍: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.)യ്‌ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിച്ചു. ചൈനയില്‍ നിന്നു പൊട്ടിപുറപ്പെട്ട വൈറസിന്റെ തീവ്രത സംഘടന മറച്ചുവച്ചെന്ന് ട്രംപ് ആരോപിച്ചാണിത്.കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച വിവരം മൂടിവെക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തതില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതിന് പരിശോധന നടത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
3000 മുതല്‍ 4000 കോടി രൂപയാണ് ലോകാരോഗ്യ സംഘടനയ്‌ക്ക് അമേരിക്ക പ്രതിവര്‍ഷം നല്‍കുന്നത്. ഏറ്റവുമധികം സംഭാവന നല്‍കുന്ന രാജ്യമാണ് അമേരിക്ക. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ യുഎസ് ഇത്രയും നാള്‍ നല്‍കിയിരുന്ന ‘ഔദാര്യം’ സംഘടന വേണ്ട രീതിയില്‍ ഉപയോഗിച്ചിരുന്നോ എന്നു സംശയിക്കുന്നതായും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്‌ക്ക് നല്‍കുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കും. ട്രംപ് പറഞ്ഞു
അമേരിക്കയുടെ നടപടിക്കെതിരെ ഐക്യരാഷ്‌ട്ര സഭ രംഗത്തുവന്നു. വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാര്‍ഗങ്ങള്‍ തടയാനുള്ള സമയമല്ലെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ നിര്‍ണായകമായതിനാല്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും ഗുട്ടെറസ് പറഞ്ഞു.
















