Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹോളിവുഡ് സിനിമ പൂര്‍ത്തിയാകാതെ

ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി ശശിയുമായി കരാര്‍ ആക്കിയത്

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 8, 2020, 06:00 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: നാടകവേദിയില്‍ നിന്ന് മലയാള സിനിമാ ലോകത്തെത്തിയ കലിംഗശശി വിടപറയുന്നത് ഹോളിവുഡ് സിനിമ പൂര്‍ത്തിയാക്കാതെ. ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി ശശിയുമായി കരാര്‍ ആക്കിയത്. ഇതിനായി പലതവണ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ്ങിനായി പോയിരുന്നു. കടുത്ത നിബന്ധനകളായിരുന്നു ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നതെന്ന് ശശി പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകനായ ഡോ.കെ. ശ്രീകുമാര്‍ പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് വിശദാംശങ്ങളൊന്നും പുറത്ത് വിടരുതെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്ന്. അതു കൊണ്ട് ആ സിനിമയുടെ വിശേഷങ്ങള്‍ കൂടുതലൊന്നും മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായില്ല. ഗദ്ദാമയുടെ ചിത്രീകരണത്തിനിടയിലാണ് ശശിയെ യൂദാസിന്റെ റോളിലേക്ക് ഹോളിവുഡ് സിനിമാലോകം കണ്ടെത്തുന്നത്. കാല്‍ നൂറ്റാണ്ടു കാലം നാടകരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം അഞ്ഞൂറിലധികം നാടകങ്ങളിലാണ് വേഷമിട്ടത്. ഒരു നാടകം സംവിധാനവും ചെയ്തു.  

പഠനത്തിനുശേഷം കോഴിക്കോട് സിടിസിയില്‍ നിന്ന് ഓട്ടോ മൊബൈല്‍ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന കാലത്താണ് അമ്മാവന്‍ വിക്രമന്‍ നായര്‍ നേതൃത്വം നല്‍കുന്ന സ്റ്റേജ് ഇന്ത്യയില്‍ എത്തുന്നത്. സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ സൂത്രം എഴുതി സംവിധാനം ചെയ്തത് വിക്രമന്‍ നായര്‍ തന്നെയായിരുന്നു. നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതില്‍ സഹകരിച്ച ശശിക്ക് വിക്രമന്‍ നായര്‍ രണ്ടാമത്തെ നാടകമായ കെ.ടിയുടെ സാക്ഷാത്കാരത്തില്‍ പോലീസുകാരന്റെ വേഷം നല്‍കി. തുടര്‍ന്ന് സാക്ഷാത്കാരം, സ്ഥിതി,  പി.എം. താജിന്റെ അഗ്രഹാരം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. അഗ്രഹാരത്തിലെ ശേഷാമണി ജനസമ്മതി നേടിയ കഥാപാത്രമായി. ഈ നാടകം തൊള്ളായിരിത്തിലേറെ വേദികളിലാണ് കളിച്ചത്. താജിന്റെ അമ്പലക്കാള, അഡ്വ. വെണ്‍കുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയന്‍, എഴുത്തച്ഛന്‍, ചിലപ്പതികാരം, കൃഷ്ണഗാഥ എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങള്‍ ചെയ്തു. ജയപ്രകാശ് കൂളൂരിന്റെ ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വര്‍ഗ്ഗ വാതില്‍, അപൂര്‍വ്വനക്ഷത്രം, സ്യമന്തകം, ജമാല്‍ കൊച്ചങ്ങാടിയുടെ ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും അദ്ദേഹം തിളങ്ങി. രണ്ടായിരത്തില്‍ സ്റ്റേജ് ഇന്ത്യ വിട്ട അദ്ദേഹം തുടര്‍ന്ന് ആറ്റിങ്ങല്‍ രചന, തിരുവനന്തപുരം അക്ഷരകല, വടകര സങ്കീര്‍ത്തന, വടകര വേദവ്യാസ എന്നീ സമിതികളുമായി സഹകരിച്ചു. തൃശ്ശൂര്‍ അഭിനയക്കുവേണ്ടി സ്വപ്‌നമുദ്ര എന്ന നാടകം സംവിധാനവും ചെയ്തു.

1998ല്‍ തകരച്ചെണ്ട എന്ന സിനിമയില്‍ പളനിച്ചാമിയെന്ന കഥാപാത്രമായാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഒരു ഇടവേളയ്‌ക്കുശേഷം രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുകയായിരുന്നു. രഞ്ജിത്താണ് കലിംഗ ശശി എന്ന പേര് നല്‍കുന്നത്.

ടി.പി. രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ച രഞ്ജിത്ത് സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട്ട് വെച്ച് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കോഴിക്കോടിനകത്തും പുറത്തുമുള്ള നിരവധി നാടക കലാകാരന്മാര്‍ ക്യാമ്പിനെ ത്തിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന നടനും സംവിധായകനുമായ വിജയന്‍ വി. നായരെ കാണാനാണ് ശശി ഒരു ദിവസം ക്യാമ്പില്‍ എത്തുന്നത്. വിജയന്‍ വി. നായര്‍ ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ബാക്കിയുള്ള ദിവസം ക്യാമ്പില്‍ പങ്കെടുക്കാന്‍ രഞ്ജിത്ത് ശശിയോട് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പില്‍ ഒരുപാട് ശശിമാരുണ്ടായിരുന്നതിനാല്‍ അവരെ തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ സമിതിയുടെ പേരു കൂടി ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദ്ദേശിച്ചു. ശശിയുടെ പേരിന്റെ കൂടെ ആരോ കലിംഗ എന്നെഴുതി കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചെങ്കിലും ആ പേര് മാറ്റേണ്ടെന്ന് രഞ്ജിത്ത് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. കെ.ടി. മുഹമ്മദ് നേതൃത്വം നല്‍കിയ കലിംഗയുടെ നാടകത്തില്‍ എന്നാല്‍ ശശി അഭിനയിച്ചിരുന്നില്ല.  

പാലേരി മാണിക്യത്തിലെ ഡിവൈഎസ്പിയായി തിളങ്ങിയശേഷം സിനിമയില്‍ കലിംഗ ശശിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ് എന്ന സിനിമയില്‍ നായകനുമായി.

Tags: കഥbollywoodmalayalam cinema
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)
India

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

Bollywood

അവസരവാദികളായ പാക് താരങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നു : മഹിര ഖാനും, ഹനിയ ആമിറിനും സോഷ്യൽ മീഡിയയിൽ ആരാധകരുടെ പൊങ്കാല

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

Bollywood

‘പരിപൂര്‍ണ്ണ നീതി’- ഇന്ത്യയുടെ പാക് ആക്രമണത്തെ പിന്തുണച്ച അക്ഷയ് കുമാര്‍ മുതല്‍ കങ്കണ വരെ

Bollywood

പാക് നടനൊപ്പമുള്ള ചിത്രത്തിന്റെ പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത് നടി വാണി കപൂർ : ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവ് വെറും ദിവാസ്വപ്നം

പുതിയ വാര്‍ത്തകള്‍

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഒരുക്കം അവസാന ഘട്ടത്തില്‍

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു : രാഷ്‌ട്രപതിയുടെ മൂന്ന് സേനാ മേധാവികൾക്കൊപ്പമുള്ള ചിത്രങ്ങളും വൈറൽ

ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം ; തുർക്കിയ്‌ക്കും , അസർബൈജാനും നഷ്ടം 4000 കോടി : തുർക്കി പൗരന്മാർക്ക് താമസ സൗകര്യം നൽകില്ലെന്ന് ഗോവയിലെ ഹോട്ടൽ ഉടമകൾ

പട്ടത്താനം സന്തോഷ്‌ വധക്കേസ്: പ്രതി ഡിവൈഎഫ്ഐ നേതാവ് കാളി സജീവിന് ജീവപര്യന്തം തടവും പിഴയും

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കാനൊരുങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

പാക്കിസ്ഥാനെ പഞ്ഞിക്കിട്ടപ്പോള്‍ ലോകം കരുത്തറിഞ്ഞു ; ബ്രഹ്മോസ് മിസൈലിനായി ക്യൂ നിൽക്കുന്നത് 17 രാജ്യങ്ങള്‍

കള്ളത്തരം പ്രചരിപ്പിക്കുന്നു; ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു ; തുർക്കിയുടെ ടിആർടി വേൾഡിന്റെ അക്കൗണ്ടും പൂട്ടി

ഇന്ത്യ തകർത്ത ഭീകരരുടെ ഒളിത്താവളങ്ങൾ പുനർ നിർമ്മിക്കാൻ പാകിസ്ഥാൻ ; മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം

തുർക്കിയിലേക്കുള്ള നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കണം : ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണിത് : നടി രൂപാലി ഗാംഗുലി

പാക്കിസ്ഥാന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് റിപ്പോർട്ട് : അഭ്യൂഹം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies