Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹോളിവുഡ് സിനിമ പൂര്‍ത്തിയാകാതെ

ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി ശശിയുമായി കരാര്‍ ആക്കിയത്

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 8, 2020, 06:00 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: നാടകവേദിയില്‍ നിന്ന് മലയാള സിനിമാ ലോകത്തെത്തിയ കലിംഗശശി വിടപറയുന്നത് ഹോളിവുഡ് സിനിമ പൂര്‍ത്തിയാക്കാതെ. ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി ശശിയുമായി കരാര്‍ ആക്കിയത്. ഇതിനായി പലതവണ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ്ങിനായി പോയിരുന്നു. കടുത്ത നിബന്ധനകളായിരുന്നു ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നതെന്ന് ശശി പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകനായ ഡോ.കെ. ശ്രീകുമാര്‍ പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് വിശദാംശങ്ങളൊന്നും പുറത്ത് വിടരുതെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്ന്. അതു കൊണ്ട് ആ സിനിമയുടെ വിശേഷങ്ങള്‍ കൂടുതലൊന്നും മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായില്ല. ഗദ്ദാമയുടെ ചിത്രീകരണത്തിനിടയിലാണ് ശശിയെ യൂദാസിന്റെ റോളിലേക്ക് ഹോളിവുഡ് സിനിമാലോകം കണ്ടെത്തുന്നത്. കാല്‍ നൂറ്റാണ്ടു കാലം നാടകരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം അഞ്ഞൂറിലധികം നാടകങ്ങളിലാണ് വേഷമിട്ടത്. ഒരു നാടകം സംവിധാനവും ചെയ്തു.  

പഠനത്തിനുശേഷം കോഴിക്കോട് സിടിസിയില്‍ നിന്ന് ഓട്ടോ മൊബൈല്‍ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന കാലത്താണ് അമ്മാവന്‍ വിക്രമന്‍ നായര്‍ നേതൃത്വം നല്‍കുന്ന സ്റ്റേജ് ഇന്ത്യയില്‍ എത്തുന്നത്. സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ സൂത്രം എഴുതി സംവിധാനം ചെയ്തത് വിക്രമന്‍ നായര്‍ തന്നെയായിരുന്നു. നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതില്‍ സഹകരിച്ച ശശിക്ക് വിക്രമന്‍ നായര്‍ രണ്ടാമത്തെ നാടകമായ കെ.ടിയുടെ സാക്ഷാത്കാരത്തില്‍ പോലീസുകാരന്റെ വേഷം നല്‍കി. തുടര്‍ന്ന് സാക്ഷാത്കാരം, സ്ഥിതി,  പി.എം. താജിന്റെ അഗ്രഹാരം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. അഗ്രഹാരത്തിലെ ശേഷാമണി ജനസമ്മതി നേടിയ കഥാപാത്രമായി. ഈ നാടകം തൊള്ളായിരിത്തിലേറെ വേദികളിലാണ് കളിച്ചത്. താജിന്റെ അമ്പലക്കാള, അഡ്വ. വെണ്‍കുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയന്‍, എഴുത്തച്ഛന്‍, ചിലപ്പതികാരം, കൃഷ്ണഗാഥ എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങള്‍ ചെയ്തു. ജയപ്രകാശ് കൂളൂരിന്റെ ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വര്‍ഗ്ഗ വാതില്‍, അപൂര്‍വ്വനക്ഷത്രം, സ്യമന്തകം, ജമാല്‍ കൊച്ചങ്ങാടിയുടെ ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും അദ്ദേഹം തിളങ്ങി. രണ്ടായിരത്തില്‍ സ്റ്റേജ് ഇന്ത്യ വിട്ട അദ്ദേഹം തുടര്‍ന്ന് ആറ്റിങ്ങല്‍ രചന, തിരുവനന്തപുരം അക്ഷരകല, വടകര സങ്കീര്‍ത്തന, വടകര വേദവ്യാസ എന്നീ സമിതികളുമായി സഹകരിച്ചു. തൃശ്ശൂര്‍ അഭിനയക്കുവേണ്ടി സ്വപ്‌നമുദ്ര എന്ന നാടകം സംവിധാനവും ചെയ്തു.

1998ല്‍ തകരച്ചെണ്ട എന്ന സിനിമയില്‍ പളനിച്ചാമിയെന്ന കഥാപാത്രമായാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഒരു ഇടവേളയ്‌ക്കുശേഷം രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുകയായിരുന്നു. രഞ്ജിത്താണ് കലിംഗ ശശി എന്ന പേര് നല്‍കുന്നത്.

ടി.പി. രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ച രഞ്ജിത്ത് സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട്ട് വെച്ച് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കോഴിക്കോടിനകത്തും പുറത്തുമുള്ള നിരവധി നാടക കലാകാരന്മാര്‍ ക്യാമ്പിനെ ത്തിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന നടനും സംവിധായകനുമായ വിജയന്‍ വി. നായരെ കാണാനാണ് ശശി ഒരു ദിവസം ക്യാമ്പില്‍ എത്തുന്നത്. വിജയന്‍ വി. നായര്‍ ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ബാക്കിയുള്ള ദിവസം ക്യാമ്പില്‍ പങ്കെടുക്കാന്‍ രഞ്ജിത്ത് ശശിയോട് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പില്‍ ഒരുപാട് ശശിമാരുണ്ടായിരുന്നതിനാല്‍ അവരെ തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ സമിതിയുടെ പേരു കൂടി ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദ്ദേശിച്ചു. ശശിയുടെ പേരിന്റെ കൂടെ ആരോ കലിംഗ എന്നെഴുതി കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചെങ്കിലും ആ പേര് മാറ്റേണ്ടെന്ന് രഞ്ജിത്ത് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. കെ.ടി. മുഹമ്മദ് നേതൃത്വം നല്‍കിയ കലിംഗയുടെ നാടകത്തില്‍ എന്നാല്‍ ശശി അഭിനയിച്ചിരുന്നില്ല.  

പാലേരി മാണിക്യത്തിലെ ഡിവൈഎസ്പിയായി തിളങ്ങിയശേഷം സിനിമയില്‍ കലിംഗ ശശിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ് എന്ന സിനിമയില്‍ നായകനുമായി.

Tags: bollywoodmalayalam cinemaകഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിലീപിന്റെ 150ാം സിനിമ സാമ്പത്തിക വിജയം; ഇനി പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്

Mollywood

വീണ്ടും അഡ്വക്കേറ്റ് വേഷത്തില്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ സുരേഷ് ഗോപിവരുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള

Entertainment

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

Bollywood

ഷാരൂഖ് ഖാന്റെ പുതിയ മാസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , കിംഗ് ഖാന്റെ ഫിറ്റ്നസും ടാറ്റൂകളും മുഖ്യ ആകർഷണം

Kerala

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

ഒരു ചെറിയ മുറിയിൽ തന്റെ സ്വപ്ന വിമാനയാത്ര ആരംഭിച്ച പെൺകുട്ടി എയർ ഹോസ്റ്റസായി ; ഒടുവിൽ കുടുംബത്തെ കണ്ട് തിരികെ മടങ്ങിയത് മരണത്തിലേക്ക്

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന :  അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

ഇസ്രായേൽ പണ്ടേ ലോകതെമ്മാടി രാഷ്‌ട്രം : ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നാണ് വിചാരം ; ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്.. അഭിനയിക്കാനുള്ള ആഗ്രഹം ഉര്‍വശിയെ അറിയിക്കാനാണ് ഞാന്‍ പറഞ്ഞത്; വേദിയില്‍ കണ്ണുനിറഞ്ഞ് മനോജ് കെ ജയന്‍

ഷെയിൻ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബൾട്ടി’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനുമായി ഫ്യൂജിഫിലിം ഇന്ത്യ; ബ്രാൻഡ് അംബാസഡർ ആയി ഉപാസന കാമിനേനി കൊനിഡെല

വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ചു ; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

തീരാനോവിലും അശ്ലീല പരാമർശം : വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ

ബോംബ് ഭീഷണി : എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies