പുനലൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടായിട്ടും ദുരന്തങ്ങളെ മലയാളി പലപ്പോഴും മറികടക്കുന്നത് പരസ്പര സഹായത്തിലൂടെയാണ്. പുനലൂരിലെ ഐക്കരക്കോണം എന്ന ഗ്രാമത്തില്‍, വീടിന്റെ പാല് കാച്ചല് ചടങ്ങ് മാറ്റിവച്ച് പകരം അതേ ദിവസം നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ലോക്ക് ഡൗണ്‍ കാലം അതിജീവിക്കാനാവശ്യമായ അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ‘കിറ്റുകള്‍’ വിതരണം ചെയ്യുകയാണ് യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ.പ്രഭിരാജ് നടരാജന്. ഏപ്രില്‍ അഞ്ചാം തീയതി രാവിലെ പത്തിനും പത്തര മണിക്കും ഇടയിലായിരുന്നു ‘ഓമന ‘ എന്ന പേരിലുള്ള തന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനായി അതിഥികളെ ക്ഷണിച്ചിരുന്നത്.
കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ദിവസക്കൂലിക്കാരായ ഒട്ടനവധി ആളുകള്‍ നിത്യവൃത്തിക്ക് കഷ്ടപ്പെടുമ്പോള്‍ , ഈ തീരുമാനം അത്തരക്കാര്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രഭിരാജ് നടരാജന്
പ്രകൃതി ദത്തമോ മനുഷ്യ നിര്‍മ്മിതമോ എന്ന് നോക്കാതെ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഇതിനു മുന്‍പും ഏരീസ് ഗ്രൂപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പ്രളയ സമയത്ത് ചെങ്ങന്നൂരും വയനാട്ടിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ദുരിത ബാധിതര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുകയും ചെയ്തത് പ്രഭിരാജിന്റെ നേതൃത്വത്തില്‍ ആയിരുന്നു
നേരത്തേ, കോവിഡ് പശ്ചാത്തലത്തില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് പത്ത് ജില്ലകള്‍ക്ക് ഓരോ വെന്റിലേറ്ററുകള്‍ വീതം സംഭാവന നല്‍കുമെന്നും , ഒപ്പം ലോക്ക് ഡൗണ്‍ സമയത്ത് കനത്ത പ്രതിസന്ധി നേരിടുന്ന രണ്ടായിരം കുടുംബങ്ങള്‍ക്ക് സ്വന്തം ജീവനക്കാര്‍ വഴി സഹായമെത്തിക്കുമെന്നും ഏരീസ് ഗ്രൂപ്പ് ചെയര്മാന് ഉൃ.സോഹന്‍ റോയ് വാഗ്ദാനം നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നേപ്പാളില്‍ ഭൂചലനം ഉണ്ടായപ്പോഴും, അതിലൂടെ വീട് നഷ്ടമായവര്‍ക്കായി ഇരുനൂറിലധികം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തതും ഏരീസ് ഗ്രൂപ്പാണ് . കേരളത്തില്‍ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യാപകപ്രശംസ പിടിച്ചു പറ്റിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിത ബാധിതര്‍ക്ക് നിരവധി വീടുകളും ഏരീസ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: