Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക് ഡൗണിനു കാരണം 64,000 പ്രവാസികളുടെ മടക്കം; വിദേശത്തു നിന്ന് വന്നവരിലും അവരുടെ അടുത്ത ബന്ധുക്കളിലും മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്

ഞായറാഴ്ച ഇന്ത്യ അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിക്കും മുന്‍പ് പലയിടങ്ങളിലായി 64,000 പ്രവാസികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. ഇതാണ് പൊടുന്നനെ രാജ്യം പൂര്‍ണ്ണമായി അടിച്ചിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വലിയതോതില്‍ പടര്‍ന്ന ഇറ്റലി, അമേരിക്ക, സ്‌പെയ്ന്‍, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മടങ്ങിയെത്തിയവരില്‍ പെടുന്നു. ഇത്രയേറെപ്പേരില്‍ ആരെങ്കിലുമൊക്കെ അച്ചടക്കം ലംഘിച്ച് പുറത്തിറങ്ങുമെന്നും ഇത് സമൂഹരോഗവ്യാപനത്തിന് ഇടയാക്കുമെന്നും വ്യക്തമായ സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 26, 2020, 10:19 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണ വ്യാപനവും മരണവും അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് രാജ്യമൊട്ടാകെ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തത്ക്കാലം പദ്ധതിയുണ്ടായിരുന്നില്ലെന്ന് സൂചന. വിദേശത്തു നിന്ന് വന്നവരിലും അവരുടെ അടുത്ത ബന്ധുക്കളിലും മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്.

ഞായറാഴ്ച ഇന്ത്യ അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിക്കും മുന്‍പ് പലയിടങ്ങളിലായി 64,000 പ്രവാസികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. ഇതാണ് പൊടുന്നനെ രാജ്യം പൂര്‍ണ്ണമായി അടിച്ചിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വലിയതോതില്‍ പടര്‍ന്ന ഇറ്റലി, അമേരിക്ക, സ്‌പെയ്ന്‍, ബ്രിട്ടന്‍, ഇറാന്‍  തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മടങ്ങിയെത്തിയവരില്‍ പെടുന്നു. ഇത്രയേറെപ്പേരില്‍ ആരെങ്കിലുമൊക്കെ അച്ചടക്കം ലംഘിച്ച് പുറത്തിറങ്ങുമെന്നും ഇത് സമൂഹരോഗവ്യാപനത്തിന് ഇടയാക്കുമെന്നും വ്യക്തമായ സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലും മഹാരാഷ്‌ട്രയിലും രോഗം കൂടുതലും കണ്ടെത്തിയത് വിദേശത്തു നിന്ന് മടങ്ങിയെത്തിയവരിലാണ്. രാജ്യത്തെ അന്തരീക്ഷം സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം മനസിലാക്കിയത്. ഇവര്‍ വഴി രോഗം സമൂഹത്തിലേക്ക് പടരാനുള്ള സാധ്യത ഇവര്‍ ഉടനെ കേന്ദ്രത്തെ അറിയിച്ചു.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ പോലും മുങ്ങുകയും കറങ്ങിനടക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. എണ്ണായിരത്തിലേറെ പേരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. കൈകളില്‍ ഐസൊലേഷന്‍ മുദ്ര കുത്തിയവര്‍ പോലും പുറത്തിറങ്ങി നടന്നതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു.  

ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ  അടച്ചിടലല്ലാതെ രക്ഷാ മാര്‍ഗമില്ലെന്ന് വിദഗ്ധര്‍ കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പു കൊണ്ട് ഒരു ഫലവുമുണ്ടാവില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.  

(വിലക്ക് ലംഘിച്ച് ആയിരങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നതാണ് ചൊവ്വാഴ്ച കേരളത്തില്‍ കണ്ടതും.) അതിനാലാണ് കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചതും സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും.

ലോക് ഡൗണ്‍ ലംഘിച്ചാല്‍  രണ്ടു വര്‍ഷം തടവ്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയാല്‍ കേസെടുത്ത് നിയമ നടപടികള്‍ക്ക് വിധേയരാക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിന്റെ 51-ാം വകുപ്പു പ്രകാരമെടുക്കുന്ന കേസില്‍ ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ വരെ ലഭിക്കാം. നിയമം ലംഘിച്ചത് ആര്‍ക്കെങ്കിലും ആപത്തുണ്ടാക്കുകയോ ജീവന്‍ നഷ്ടപ്പെടുത്തുകയോ ചെയ്താല്‍ തടവ് രണ്ടു വര്‍ഷം വരെയാകാം.

രോഗം സംബന്ധിച്ച് വ്യാജവാര്‍ത്ത ചമയ്‌ക്കുകയോ പരത്തുകയോ ചെയ്താലും ഒരു വര്‍ഷം വരെ തടവ് ലഭിക്കാം. കൊറോണ വ്യാപനം തടയാനും  മറ്റുമുള്ള ഫണ്ട് അടിച്ചുമാറ്റുകയോ ദുരുപയോഗം ചെയ്യുകയോ ക്രമക്കേട് കാണിക്കുകയോ ചെയ്താല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാം. ലോക് ഡൗണ്‍ സമയത്ത് അനുസരണക്കേട് കാട്ടിയാലും ഒരു മാസം മുതല്‍ ആറു മാസം വരെ തടവും പിഴയും ലഭിക്കാം.

ദല്‍ഹിയില്‍ 5146 പേര്‍ അറസ്റ്റില്‍; 1018 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക് ഡൗണ്‍ ലംഘിച്ച് കറങ്ങി നടന്ന 5146 പേര്‍ ദല്‍ഹിയില്‍ അറസ്റ്റിലായി.  ഇവര്‍ക്കെതിരെ 299 കേസുകളെടുത്തു. ഇവരില്‍ നിന്ന് 1018 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

ഇന്നലെ മുതല്‍ ലോക് ഡൗണ്‍ നടപ്പാക്കല്‍ അതിശക്തമാക്കി. പ്രധാന റോഡുകളില്‍ മാത്രമല്ല ഇടവഴികളിലും ഗ്രാമീണ റോഡുകളിലും ഓടുന്ന വാഹനങ്ങളും പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Tags: Coronacoronaviruscovidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.