Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കൊറോണ മാനക്കേടില്‍’ വലഞ്ഞു ചൈന

മനുഷ്യ ശരീരത്തിലേക്ക് ഈ വൈറസ് എത്തിയത് മൃഗങ്ങളില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വവ്വാലില്‍ നിന്നോ അല്ലെങ്കില്‍ വവ്വാലില്‍ നിന്ന് വൈറസ് ബാധിച്ച മൃഗത്തില്‍ നിന്നോ ആവാം വൈറസ് മനുഷ്യ ശരീരത്തിലേക്ക് വ്യാപിച്ചത്. ചൈനയാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം എന്നതില്‍ ഏകാഭിപ്രായമാണുള്ളത്.

Janmabhumi Online by Janmabhumi Online
Mar 26, 2020, 03:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കൊറോണ വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വരുന്ന രണ്ട് മൂന്ന് ആഴ്ചകള്‍ രാജ്യത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. രോഗബാധിതരായി വിദേശത്തുനിന്നെത്തിയവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവരാണ് അസുഖ ബാധിതരായവരില്‍ കൂടുതലും. വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരുമായി ഇടപെട്ടിട്ടുള്ള അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഇവരെ കൂടാതെ വിദേശ ടൂറിസ്റ്റുകള്‍ എന്നിവര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഐസിഎംആര്‍ നടത്തിയ പരിശോധനയില്‍, 826 കേസുകളുടേയും പരിശോധന ഫലം നെഗറ്റീവാണ്. ആ കാലയളവ് വരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നാണത് കാണിക്കുന്നത്. സമൂഹ വ്യാപനം എന്ന വിപത്ത് ഇന്ത്യയ്‌ക്ക് നേരിടേണ്ടി വരില്ല എന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കരുത്. ചൈന, ഇറ്റലി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.

2019 ഡിസംബറിലാണ് ചൈനീസ് അധികൃതര്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് മനസ്സിലാക്കിയത്. ഇവിടുത്തെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്ന് വാദിക്കുന്നവരുമുണ്ട്. ചൈനയുടെ ജൈവായുധ നിര്‍മ്മാണവുമായിട്ടാണ് അവര്‍ ഇതിനെ ബന്ധിപ്പിക്കുന്നത്. എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥതി ചെയ്യുന്നതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും വുഹാനില്‍ ആയത് തികച്ചും ആകസ്മികം എന്നാണ് ഇവിടുത്തെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

മനുഷ്യ ശരീരത്തിലേക്ക് ഈ വൈറസ് എത്തിയത് മൃഗങ്ങളില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വവ്വാലില്‍ നിന്നോ അല്ലെങ്കില്‍ വവ്വാലില്‍ നിന്ന് വൈറസ് ബാധിച്ച മൃഗത്തില്‍ നിന്നോ ആവാം വൈറസ് മനുഷ്യ ശരീരത്തിലേക്ക് വ്യാപിച്ചത്. ചൈനയാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം എന്നതില്‍ ഏകാഭിപ്രായമാണുള്ളത്. ഈ കാരണം കൊണ്ടാവാം യുഎസ് പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ് ഈ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ചതും. ചൈനയില്‍ നിന്ന് വൈറസ് വ്യാപനം ആദ്യത്തെ സംഭവമല്ല. 2002ല്‍, സാര്‍സ് രോഗബാധ ഉണ്ടായതും ചൈനയില്‍ നിന്നാണ്. ഈ രോഗം ആഗോള തലത്തില്‍ ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. 750ല്‍ അധികമാളുകള്‍ സാര്‍സ് രോഗത്താല്‍ മരണപ്പെട്ടു.

ചൈനയില്‍ വൈറസ് വ്യാപനം കുറഞ്ഞുവെന്നും സാധാരണ നില അധികം വൈകാതെ വീണ്ടെടുക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം. ചൈനയുടെ വിചിത്രമായ ഭക്ഷണ ശീലം എന്നതൊക്കെ മാറ്റി നിര്‍ത്താം. ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വിവരം കൈമാറുന്നതിനോ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനോ തയ്യാറാവാതെ, വൈറസ് കൂടുതല്‍ വ്യാപിക്കാന്‍ ഇടവരുത്തി എന്നതാണ് ലോക രാജ്യങ്ങള്‍ ചൈനയ്‌ക്ക് എതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

ചൈനീസ് ഭരണകൂടം ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിച്ചോ? ലോകത്തിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയോ? ഇതൊരു മഹാമാരിയായി മാറുന്നതിന് മുന്നേ, പ്രാരംഭ ഘട്ടത്തില്‍ തന്നെ വൈറസ് വ്യാപനം തടയുന്നതിന് നടപടിയെടുക്കുക എന്നത് ചൈനീസ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായിരുന്നു. ഈ വൈറസിനെപ്പറ്റി ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടറോട് ചൈനീസ് അധികൃതര്‍ എത്ര മോശമായാണ് പെരുമാറിയത്. അദ്ദേഹം പിന്നീട് മരണപ്പെട്ടു. ഇക്കാര്യങ്ങളൊന്നും രഹസ്യമല്ല.

ആഗോളതലത്തില്‍ നൂറ്റിയമ്പതോളം രാജ്യങ്ങളിലേക്കാണ് കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നത്. ഇറ്റലിയേയും ഇറാനേയുമാണ് ഇത് അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒരു മേഖല, ഒരു പാത) പദ്ധതിയാണ് ഈ രാജ്യങ്ങളിലേക്ക് വൈറസ് സംഭാവന ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ചൈനയില്‍ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളായിട്ടുകൂടി ഇവിടെ രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണം ഈ പദ്ധതിയാണെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. ഇറ്റലിയും ഇറാനുമാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള രാജ്യങ്ങള്‍.  അടിസ്ഥാനസൗകര്യ മേഖല, ഗതാഗതം, നാല് പ്രധാന തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപം നടത്തുന്നതിനുള്ള വാതായനങ്ങള്‍ ചൈനയ്‌ക്ക്, ഇറ്റലി തുറന്നുനല്‍കി കഴിഞ്ഞു. ലൊംബാര്‍ഡി, ടസ്‌കനി എന്നീ പ്രവിശ്യകളിലാണ് ചൈന ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധത്തിന്റെ പിടിയിലായ ഇറാന്‍, ചൈനീസ് നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. 2019 ല്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി പ്രകാരം 2000 മൈല്‍ നീളമുള്ള റെയില്‍ ട്രാക് നിര്‍മാണ കരാറില്‍ ഇറാന്‍ ഒപ്പുവച്ചു. ഇതിന് പുറമെ, ഇറാന്‍ നഗരമായ ക്വോമില്‍ നിന്നും അതിവേഗ റെയില്‍ പാതയ്‌ക്കും ചൈനയുടെ റയില്‍വേ എഞ്ചിന്‍ കോര്‍പറേഷന്‍ 2.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ക്വോമില്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണം ചൈനയില്‍ നിന്നും വന്ന തൊഴിലാളികളോ, ബിസിനസുകാരോ ആയിരിക്കാം എന്നാണ് ഇറാനിലെ ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ ഭാഗമാവില്ലെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ വ്യക്തമാക്കിയതും ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറേ നാളുകളായി പലവിധ തന്ത്രങ്ങള്‍ സ്വീകരിച്ച് ലോക വിപണി കീഴടക്കിയിരിക്കുകയായിരുന്നു ചൈന. ഇത്തരമൊരു സാഹചര്യത്തില്‍, ഉത്പാദന രംഗത്ത് ഇടിവുണ്ടായത് ഇന്ത്യയില്‍ മാത്രമല്ല. യുഎസ്, യുറോപ്പ് പോലുള്ള വികസിത രാജ്യങ്ങളുള്‍പ്പടെ ഇതേ പ്രശ്നം നേരിട്ടു.

തൊഴിലില്ലായ്മ(പ്രത്യേകിച്ചും യുവാക്കളുടെ) ആഗോള തലത്തില്‍ വര്‍ധിച്ചു. ചൈനയിലെ ലോക് ഡൗണ്‍ കാരണം അവിടെ നിന്നും ഇറക്കുമതി അസാധ്യമായി.  

കൊറോണ വിതച്ച നാശം ഒരു ഭാഗത്തും സാമ്പത്തിക പ്രതിസന്ധി മറ്റൊരു ഭാഗത്തും. ഈ സാഹചര്യത്തില്‍ വരും നാളുകളിലും ആഗോളവത്കരണത്തിന്റെ കേന്ദ്രബിന്ദുവായി ചൈന തുടരുമോ എന്നതിനെക്കുറിച്ചാണ് പല രാജ്യങ്ങളും  ചിന്തിക്കുന്നത്. ലോകരാജ്യങ്ങള്‍ ചൈനയുമായുള്ള ബന്ധം പുനര്‍വ്യാഖ്യാനം ചെയ്തേക്കും. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഗ്രേഡിയന്റ്സ് പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന 3000 കോടി രൂപയുടെ പദ്ധതി.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ മാനക്കേട് ലഘൂകരിക്കുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളിലാണ് ചൈനീസ് ഭരണകൂടം.

അശ്വനി മഹാജന്‍

(ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)

Tags: chinacovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

India

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

FILE - Then China's Vice Chairmen of the Central Military Commission (CMC) Xu Qiliang speaks to then German Defense Minister Ursula von der Leyen during their meeting at the Ba Yi Building in Beijing on Oct. 22. 2018. (How Hwee Young/Pool Photo via AP, Filer) OCT. 22, 2018, POOL FILE PHOTO/2025-06-02 22:51:53/
World

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വൻ തിരിച്ചടി ; തന്ത്രങ്ങൾ മെനയാൻ ഇനി ചാണക്യനുണ്ടാകില്ല : മുൻ വ്യോമസേനാ ജനറൽ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

ചരക്ക് കപ്പലില്‍ തീ ആളിപ്പടരുന്നു, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നു, കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, 4 ജീവനക്കാരെ കാണാതായി

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, വനം മേധാവിക്ക് അധികാരം ഉണ്ട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തി കൃത്യത ഉറപ്പുവരുത്തി

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

രത്തന്‍ ടാറ്റ (ഇടത്ത്) പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ (വലത്ത്)

ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലൂടെ പുതിയ നാഴികക്കല്ലില്‍; എയറിന്ത്യയില്‍ നോണ്‍ സ്റ്റോപ്പായി പറക്കാന്‍ മോഹമുണ്ടെന്ന് പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies