Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വസൂരിയെ തുരത്തിയത് ‘പശുവില്‍ നിന്ന്’ ; മറക്കരുത് ഡോ. രാമചന്ദ്ര റാവുവിനെ

പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളെ മരണത്തിലേക്ക് പറഞ്ഞുവിട്ടിരുന്ന വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് 1953 ല്‍ ലോകാരോഗ്യ അസംബ്‌ളി ആലോചിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യം എന്നതായിരുന്നു നിലപാട്. പക്ഷേ സാധ്യമായി എന്നതാണ് ചരിത്രം.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 23, 2020, 12:15 pm IST
in Article

കൊറോണയെ നേരിടുന്നതെങ്ങനെ എന്ന് അറിയാതെ ഭയന്നു നില്‍ക്കുന്ന ലോകത്തിനു മുന്നിലുള്ള തിരിവെട്ടമാണ് വസൂരി. ദ്രുതഗതിയില്‍ പടര്‍ന്നു പിടിക്കുകയും അനേകരെ കൊന്നൊടുക്കുകയും രക്ഷപ്പെടുന്നവര്‍ക്ക് അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിക്കുകയും ചെയ്ത വസൂരി ചരിത്രാതീതകാലം മുതല്‍ പേടി സ്വപ്നം. ശാസ്ത്രം ഭൂമുഖത്ത് നിന്നും ആദ്യമായി  തുടച്ചു മാറ്റിയ പകര്‍ച്ചവ്യാധിയും വസൂരിയാണ്്.ആദ്യത്തെ വാക്‌സിന്‍ പ്രയോഗിക്കുന്നതും ‘വാക്‌സിനേഷന്‍’ എന്ന പ്രക്രിയ  കണ്ടെത്തുന്നതും വസൂരിക്ക് എതിരെയാണ്. വസൂരിയെ തറപറ്റിച്ച മറുമരുന്ന് ‘പശുവില്‍ നിന്ന്’ എന്നായിരുന്നു എന്നു പറഞ്ഞാല്‍ സങ്കി വിരുദ്ധരെല്ലാം കൂടി പൊങ്കാലയിട്ടേക്കാം. പക്ഷേ അതായിരുന്നു സത്യം. അതിന്റെ ചരിത്രം ഇപ്രകാരം.

1796 ല്‍ എഡ്വാര്‍ഡ് ജെന്നെര്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രഞ്ജനാണ് വസൂരിക്ക് എതിരെ വാക്‌സിന്‍ കണ്ടെത്തുന്നത്.   മൃഗങ്ങളിലൂടെ പകരുന്ന ഗോ വസൂരി വന്ന മനുഷ്യര്‍ക്ക് വസൂരിക്ക് എതിരെ ഉള്ള പ്രതിരോധ ശക്തി  ഉണ്ടെന്ന് 1768 ല്‍  ഡോക്ടര്‍ ജോണ് ഫ്യൂസ്‌റെര്‍ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ജെന്നറിന്റെ കണ്ടുപിടുത്തം.

കറവക്കാരികള്‍ ആയ സ്ത്രീകള്‍ക്ക് വസൂരിക്ക് എതിരെയുള്ള പ്രതിരോധ ശക്തിയുണ്ടെന്നു കണ്ടെത്തിയ ജെന്നെര്‍ ഈ സിദ്ധാന്തം തെളിയിക്കാനായി ഗോ വസൂരി വന്ന ജോലിക്കാരിയുടെ വൃണത്തില്‍ നിന്നും ചലം എടുത്തു തന്റെ സഹായിയായ എട്ടു വയസ്സുകാരനില്‍ കുത്തി വെച്ച് പരീക്ഷിച്ചു. നേരിയ ലക്ഷണങ്ങള്‍ ഉണ്ടായെന്നല്ലാതെ കുട്ടിക്ക് രോഗം പിടിപെട്ടില്ല. എട്ടു ആഴ്ചയ്‌ക്ക് ശേഷം കുട്ടിയെ വസൂരി രോഗ സാധ്യതയുള്ള സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തി എങ്കിലും കുട്ടിക്ക് വസൂരി രോഗബാധ ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹം കൗ പോക്‌സ് വൈറസ് അടങ്ങിയ പശുവിന്റെ സിറം വാക്‌സിന്‍ സ്വന്തം മകന്‍ ഉള്‍പ്പെടെ 8 പേരില്‍ പരീക്ഷിച്ചു വിജയിച്ചു. തുടര്‍ന്ന് 23 പേരില്‍ സമാന പരീക്ഷണങ്ങള്‍ നടത്തി ഫലങ്ങള്‍ ലോകത്തെ അറിയിച്ചു. വാക്‌സിനേഷന്‍ എന്ന പദം അദ്ദേഹത്തിന്റെ സംഭാവനയാണ്. ‘പശുവില്‍ നിന്ന്’ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ ‘വാ്കസിന്‍’ ല്‍ നിന്നാണ് വാക്‌സിനേഷന്‍ വന്നത്.

പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളെ മരണത്തിലേക്ക് പറഞ്ഞുവിട്ടിരുന്ന വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് 1953 ല്‍ ലോകാരോഗ്യ അസംബ്‌ളി ആലോചിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും  പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യം എന്നതായിരുന്നു നിലപാട്. പക്ഷേ സാധ്യമായി എന്നതാണ് ചരിത്രം.

ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ പ്രഖ്യാപിച്ച് 15 വര്‍ഷം കൊണ്ട് തീവ്ര പരിപാടിയിലൂടെ വസൂരി നിര്‍മ്മാര്‍ജ്ജനം ഇന്ത്യ സാധ്യമാക്കിയപ്പോള്‍ മറക്കാനാവാത്ത ഒരു പേരുണ്ട്.  ഡോ. അയ്യഗിരി രാമചന്ദ്ര റാവു. രാജ്യത്താദ്യമായി തമിഴ്‌നാടിനെ വസൂരി മുക്തനാക്കിയതിന് ചുക്കാന്‍ പിടിച്ച ഡോക്ടര്‍. മദ്രാസ് കോര്‍പ്പറേഷന്‍  നടത്തുന്ന കമ്മ്യൂണിക്കബിള്‍ ഡിസീസ് ഹോസ്പിറ്റലിന്റെ (സി ഡി എച്ച്) ആദ്യത്തെ സൂപ്രണ്ടായിരുന്ന ഡോ.റാവു. അക്കാലത്ത് പകര്‍ച്ചവ്യാധി ആശുപത്രി എന്നായിരുന്നു സിഡിഎച്ച് അറിയപ്പെട്ടിരുന്നത്. സിഡിഎച്ചുമായി വളരെക്കാലം ബന്ധമുണ്ടായിരുന്ന റാവു സൂപ്രണ്ടായ ഉടന്‍ അവിടെ  വസൂരി വൈറസ് ലബോറട്ടറി സ്ഥാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ഗവേഷണ വിദഗ്ധരെ ആകര്‍ഷിക്കാന്‍ തുടങ്ങി. വസൂരിക്കെതിരെ കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ഹെന്റി കെമ്പെയെ സഹായിക്കുന്നതില്‍ ഡോ. റാവുവിന്റെ കീഴിലുള്ള ലാബും സിഡിഎച്ചും  പ്രധാന പങ്ക് വഹിച്ചു.

സിഡിഎച്ചിലെ മുന്‍കാല രേഖകളെക്കുറിച്ച് നടത്തിയ പഠനത്തിലൂടെ ഡോ. റാവു മൂന്നുവര്‍ഷ സൈക്കിളുകളിലാണ് വസൂരി സംഭവിച്ചതെന്ന നിഗമനത്തിലെത്തി. അദ്ദേഹത്തിന്റെ ആദ്യപടി ലളിതമായിരുന്നു. സിഡിഎച്ചില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഏതൊരു രോഗിക്കും രോഗം കണക്കിലെടുക്കാതെ വസൂരിക്ക് നിര്‍ബന്ധമായും വാക്‌സിനേഷന്‍ നല്‍കണമെന്ന്  നിര്‍ബന്ധിച്ചു. വസൂരി രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ പടരുന്നത് ഇത് തടഞ്ഞു.

നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന ഏതൊരു കുഞ്ഞിനും പ്രതിരോധ കുത്തിവയ്‌പ് നല്‍കണമെന്ന് ഡോക്ടര്‍ റാവു അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസറായും പിന്നീട് കോര്‍പ്പറേഷന്റെ ചീഫ് ഹെല്‍ത്ത് ഓഫീസറായും സ്ഥാനക്കയറ്റം ലഭിച്ച ഡോ. റാവുവിന് നഗരത്തിലുടനീളം തന്റെ പ്രചരണം നടത്താന്‍ കഴിഞ്ഞു. ഒന്ന് മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്‌പ് നല്‍കി. ഫലങ്ങള്‍ അതിശയകരമായിരുന്നു. ശിശുക്കള്‍ക്കിടയില്‍ വസൂരി ബാധിച്ചവരുടെ എണ്ണം ഇല്ലാതായി.ലോകാരോഗ്യ സംഘടനയുടെ ഫണ്ട് സഹായത്തോടെ ഡോക്ടര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചെറിയ  ടീം തമിഴ്‌നാട് സംസ്ഥാനം മുഴുവന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ആറുമാസംകൊണ്ട് വസൂരിരോഗം നിയന്ത്രണ വിധേയമാക്കി. രാജ്യത്തിന്റെ വസൂരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന് വലിയ ഉത്തേജനമായിമാറി അത്. ഇന്ന് കൊറോണയെക്കിതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ വസൂരിയേയും ഡോ. റാവുവിനേയും മറക്കാതിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.