Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രണയമന്ദാരങ്ങള്‍

സാരഥികളുടെ സന്ദേശം 3

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Mar 23, 2020, 04:34 am IST
in Samskriti

മഹാത്മജിയുടെ ചുണ്ടില്‍ ആരാധ്യമായി മിന്നിയ ‘മീരാഭജനകള്‍’ സ്വാതന്ത്ര്യസമരരംഗത്തെ സാന്ദ്രമായി തഴുകി. എം. എസ്. സുബ്ബലക്ഷ്മിയും ലതാമങ്കേഷ്‌ക്കറും അനുരാധാ പൗദ്വാളും ഭജനകളുടെ സൗരഭം ആധുനിക ഭാരതത്തിലുടനീളം പരത്തുകയായിരുന്നു.  

മേവാറിലെ രജപുത്രരാജാവ് ദൂദാജിയുടെ പൗത്രിയായി 1500 (1547?) ലാണ്  മീരാബായി ജനിക്കുന്നത്. ശൈശവത്തില്‍ തന്നെ മീരയില്‍ കൃഷ്ണനാമം ഉറച്ചു. എവിടെയും എപ്പോഴും കളിക്കൂട്ടുകാരനായി ശ്രീകൃഷ്ണന്‍ കൂടെയുണ്ട്. കൃഷ്ണസ്‌നേഹവും ഭക്തിയും പ്രണയവുമായി മീര വളരുകയായിരുന്നു. ഭാഗവതവും പ്രഹ്‌ളാദ ചരിതവും ഹൃദിസ്ഥമാക്കിയ മീര സംഗീത നൃത്തചിത്രശില്‍പകലയില്‍ പ്രാവീണ്യം നേടി. സംസ്‌കൃതവും അവധും ഹിന്ദിയും മീര അനായാസമായി സ്വന്തമാക്കി. കര്‍മങ്ങളിലെല്ലാം കൃഷ്ണാവബോധം വന്നു നിറഞ്ഞു. സന്ത് രൈദാസ് ജിയായിരുന്നു മീര കണ്ടെത്തിയ ഗുരു. ധീരതയും താന്‍പോരിമയും ഊര്‍ജസ്വലമായ ജീവിത ചലനങ്ങളുമായി മീര ശ്രദ്ധേയായി. എന്നാല്‍ മീരയുടെ അതീതമായ കൃഷ്ണഭക്തിയില്‍ അച്ഛനമ്മമാര്‍ അസ്വസ്ഥരായിരുന്നു.  

ആത്മാവില്‍ കൃഷ്ണമന്ത്രവും മുരളീധര ഗീതവുമായി വളര്‍ന്ന മീരയെ മറ്റൊരു ചിന്തയും തേടിയെത്തിയില്ല. ചിറ്റോറിലെ റാണാ സംഗ്രാംസിങ്ങിന്റെ പുത്രന്‍ ഭോജ്‌രാജും മീരയും തമ്മില്‍ വിവാഹം നടന്നെങ്കിലും തുടര്‍ന്നുള്ള ജീവിതം ക്ലേശകരമായിരുന്നു. കൃഷ്ണ വിഗ്രഹവുമായി ഭര്‍തൃഗൃഹത്തിലെത്തിയ മീര കൃഷ്ണമയമായ ജീവിതം തന്നെ പിന്തുടര്‍ന്നു. ഹിന്ദുസ്ഥാനിയിലും രാജസ്ഥാനിയിലുമായി മീരയുടെ കൃഷ്ണഗീതകങ്ങള്‍ ഒഴുകി വരാന്‍ തുടങ്ങി. അലൗകികമായ കൃഷ്ണചൈതന്യത്തിന്റെ പ്രണയമന്ദാരങ്ങള്‍ മഹാവിഷ്‌ക്കാരങ്ങളായി നാടിന്റെ ഹൃദയത്തില്‍ മാറ്റൊലി കൊള്ളുകയായിരുന്നു.  

ഭക്തിലഹരിയില്‍ മീരയുടെ സ്വയം മറന്നുള്ള നടനവും ഗീതകവും ഭര്‍തൃസഹോദരനായ വിക്രമജിതന് സഹിക്കാനായില്ല. മീരയെ വധിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതി വിജയിച്ചില്ല. ഒടുവില്‍ മീര കൊട്ടാരം ഉപേക്ഷിച്ച് പോകുകയായിരുന്നു. സന്യാസി സംഘങ്ങളോടൊപ്പം തീര്‍ഥാടനവും ഭജനയും സദ്‌സംഗവുമായി മീര സാമാന്യജനങ്ങളില്‍ കൃഷ്ണ ജീവനത്തിന്റെയും ഭക്തിപ്പൊരുളിന്റെയും വിശുദ്ധസംസ്‌കൃതി വാരിവിതറി. ആ യോഗിനിയെ സന്ദര്‍ശിച്ച് അക്ബര്‍ ചക്രവര്‍ത്തി ഉപഹാരം നല്‍കി ആദരിച്ച കഥ പ്രസിദ്ധമാണ്. തുളസീദാസും ജീവ ഗോസ്വാമിയും മീരയെ അറിഞ്ഞംഗീകരിച്ചിരുന്നു.  

അമ്പത്താറാം വയസ്സിലാണ് മീര യോഗേശ്വരനില്‍ വിലയം പ്രാപിക്കുന്നത്. മീരയുടെ ഐതിഹാസികമായ കഥയും ഈശ്വരീയമായ അനുഭൂതി പ്രഹര്‍ഷവും അനിര്‍വചനീയമായ ആത്മവൈഭവത്തിന്റെ അലൗകികതയും ഭാരതീയാന്തരീക്ഷത്തില്‍ ഇന്നും അസുലഭാനുഭൂതിയായി പ്രവഹിക്കുന്നു.  

‘കൃഷ്‌ണോഹം!!’ (കൃഷ്ണനാകുന്നു ഞാന്‍) എന്ന തിരിച്ചറിവില്‍ ശുദ്ധബോധത്തിന്റെ പാഠമാണ് മീരാചരിതം രാഷ്‌ട്രത്തിന് നല്‍കിയത്. രാധാകൃഷ്ണബിംബം പോലെ മീരാകൃഷ്ണ ബിംബവും ജനതയുടെ വിമല ജീവനവായുവില്‍ വിലയിക്കുന്നു. ആത്മചേതനയുടെ ലിംഗാതീതമായ പ്രതീകമാണ് മീര. അതീത പ്രേമത്തില്‍ പ്രകൃതിപുരുഷദ്വന്ദ്വങ്ങള്‍ അസ്തമിക്കുന്നു. ശാന്തിയുടെ യമുനാ പുളിനങ്ങളില്‍ മീരാകൃഷ്ണന്‍ നിത്യചന്ദ്രികയാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.