Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവനായി കേണ് അവസാന നിമിഷം വരെ പ്രതികള്‍

വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെവരെ പ്രതികളുടെ അഭിഭാഷകര്‍ കോടതികളില്‍ പൊരുതുമ്പോള്‍ ശിക്ഷ നീട്ടിവയ്‌ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു പ്രതികള്‍. നിരവധി തവണ വധശിക്ഷ നീട്ടിവച്ചത് തന്നെയായിരുന്നു പ്രതീക്ഷയുടെ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 12:33 pm IST
in India

ന്യൂദല്‍ഹി: വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെവരെ പ്രതികളുടെ അഭിഭാഷകര്‍ കോടതികളില്‍ പൊരുതുമ്പോള്‍ ശിക്ഷ നീട്ടിവയ്‌ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു പ്രതികള്‍. നിരവധി തവണ വധശിക്ഷ നീട്ടിവച്ചത് തന്നെയായിരുന്നു  പ്രതീക്ഷയുടെ കാരണം. എന്നാല്‍, അപ്പീലുകളെല്ലാം തള്ളിയെന്ന വിവരം പുലര്‍ച്ചെ നാല് മണിക്ക് തീഹാര്‍ ജയിലധികൃതര്‍ പ്രതികളെ അറിയിച്ചു. രാത്രി മുഴുവന്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു നാലുപേരും. ശിക്ഷ നടപ്പാക്കാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ പ്രതികളെല്ലാവരും നിര്‍ജീവാവസ്ഥയിലായി. പിന്നീട് ജയിലധികൃതരുടെ നിര്‍ദ്ദേശങ്ങള്‍  പതിയെ അനുസരിച്ചു തുടങ്ങി. കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കണമെന്ന ആവശ്യം ചട്ടം അനുവദിക്കാത്തതിനാല്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു.

കുളിച്ചുവരാനുള്ള നിര്‍ദ്ദേശം  നാലുപേരും നിരസിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കാമെന്ന നിര്‍ദ്ദേശം പ്രതികളില്‍ രണ്ടുപേര്‍ മാത്രമാണ് സ്വീകരിച്ചത്. വധശിക്ഷയ്‌ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനുള്ള അവസരവും പ്രതികള്‍ ഉപേക്ഷിച്ചു. നാലരയോടെ തന്നെ ജയില്‍ ഡോക്ടര്‍ പ്രതികളെ പരിശോധിച്ച് ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റിപ്പോര്‍ട്ട് നല്‍കി. മജിസ്ട്രേറ്റ് വധശിക്ഷയുടെ പ്രസക്തഭാഗങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. വെള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച് ജയില്‍ അധികൃതര്‍ക്കൊപ്പം കഴുമരത്തിനടുത്തേക്ക്എത്തിയ പ്രതികളുടെ മുഖം ആരാച്ചാര്‍ കറുത്ത തുണി കൊണ്ട് മറച്ചു.  

കൈകള്‍ കയറുകള്‍ കൊണ്ട് ബന്ധിച്ച് നാലുപേരെയും നിരത്തി നിര്‍ത്തിയ ശേഷം കഴുത്തില്‍ കൊലക്കയര്‍ മുറുക്കി. കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച അഞ്ചരയ്‌ക്ക് തന്നെ ലിവര്‍ വലിച്ച് നാലുപേരുടേയും വധശിക്ഷ തിഹാര്‍ ജയിലില്‍ നടപ്പാക്കി. അര മണിക്കൂറോളം കയറുകളില്‍ മൃതദേഹങ്ങള്‍ കിടന്നു. തുടര്‍ന്ന് ഡോക്ടറെത്തി നാഡീമിടിപ്പ് പരിശോധിച്ച് മരണങ്ങള്‍ സ്ഥിരീകരിച്ചു. ശിക്ഷ നടപ്പാക്കിയ വിവരം തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചതോടെ ജയിലിന് പുറത്ത് ആഹ്ലാദാരവങ്ങള്‍ മുഴങ്ങി. നാലുപേരുടേയും മൃതദേഹങ്ങള്‍ ദീനദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാവും സംസ്‌കരിക്കുക. വധശിക്ഷ നടപ്പാക്കിയതായി മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതിയില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ വധശിക്ഷ സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി.

പ്രതികളിലൊരാള്‍ അവയവദാനത്തിന് സന്നദ്ധനായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ തന്റെ പെയിന്റിങ്ങുകള്‍ ദാനം ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചു. ജയിലില്‍ ജോലി ചെയ്തു സമ്പാദിച്ച തുകകള്‍ ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയ്‌കുമാറിന് 69,000 രൂപയും പവന്‍ ഗുപ്തയ്‌ക്ക് 39,000 രൂപയും ജയിലില്‍വച്ച് ജോലി ചെയ്തതിന്റെ പ്രതിഫലമായി ലഭിച്ചിരുന്നു.

Tags: nirbhaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ജി കര്‍ ആശുപത്രിയില്‍ നടക്കുന്ന സമരം(ഇടത്ത്)
India

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഗുണ്ടകളെ ഇറക്കി; തന്ത്രം പാളി; മമതയുടെ ബംഗാള്‍ കോട്ട ഇളകുന്നു; മമതയുടെ രാജിക്കായി വെള്ളിയാഴ്ച ബന്ദ്

Kerala

നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ; വിദ്യാഭ്യാസ മേഖലയ്‌ക്കായി 1773.01 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മിഷന്‍ ചെയ്യും

India

നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് ആദ്യം

India

നാലു പ്രതികളെയും തൂക്കിലേറ്റി; നിര്‍ഭയയ്‌ക്ക് നീതി

Article

നിര്‍ഭയ- നിര്‍ഭാഗ്യകരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.