Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അങ്ങാടിയില്‍ തോറ്റതിന്അമ്മയോടോ?

വ്യക്തമായ രാഷ്‌ട്രീയവും മതപരമായ നിലപാടുമുള്ള നിരവധി അഭിഭാഷകര്‍ ജസ്റ്റിസുമാരായി നിയമനം നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീം കോടതിയിലെ ജസ്റ്റിസായിട്ടുള്ള കാര്യം വിസ്മരിക്കാനാവില്ലല്ലോ. അങ്ങനെ പലരും. മുസ്ലിം താല്‍പ്പര്യ സംരക്ഷകനായി ഇപ്പോള്‍ സജീവമായി രംഗത്തുള്ള ജസ്റ്റിസ് കെമാല്‍ പാഷയെ ആരെങ്കിലും അദ്ദേഹത്തിന്റെ സേവനകാലത്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ടോ? അതുപോലെ നിയമജ്ഞന്‍ എന്ന നിലയില്‍ ഉന്നതപദവി വഹിച്ച പലരും പിന്നീട് രാഷ്‌ട്ര നിര്‍മ്മാണ പദവിയിലും സഭയിലും അംഗമായിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 19, 2020, 05:00 am IST
in Editorial

നമ്മുടെ രാഷ്‌ട്രത്തിന്റെ ഭരണ്രകമം വ്യക്തമായ നിയമത്തിന്റെയും അധികാരത്തിന്റെയും ബലത്തിലാണ് മുന്നോട്ടു പോകുന്നത്. അതിന്റെ അടിസ്ഥാനം ഭരണഘടനയാണ്. ഭരണഘടനയുടെ കസ്‌റ്റോഡിയനാണ് രാഷ്‌ട്രപതി. രാഷ്‌ട്രപതിയില്‍ നിക്ഷിപ്തമായ അവകാശങ്ങളും അധികാരങ്ങളുമുണ്ട്. അതിലൊന്നാണ് പാര്‍ലമെന്റിലേക്ക് നിശ്ചിത അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്നത്. രാജ്യസഭയിലേയ്‌ക്ക്, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച 12 പേരെയും ലോക്‌സഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളേയും നിശ്ചയിക്കുന്നത് രാഷ്‌ട്രപതിയുടെ വിവേചനാധികാരമാണ്. അതിനെ ചോദ്യം ചെയ്യുന്നത് ഭരണഘടനയേയും രാഷ്‌ട്രപതിയേയും നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. നിയമജ്ഞന്‍ എന്ന നിലയില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയില്‍ അംഗമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം വന്നത്. അതിനെതിരെ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും ചില പെന്‍ഷന്‍ പറ്റിയ നിയമജ്ഞരും അതിരൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. നിയമവാഴ്ച തകരുന്നു, ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതാകുന്നു എന്നൊക്കെയുള്ള വിലാപമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

വ്യക്തമായ രാഷ്‌ട്രീയവും മതപരമായ നിലപാടുമുള്ള നിരവധി അഭിഭാഷകര്‍ ജസ്റ്റിസുമാരായി നിയമനം നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീം കോടതിയിലെ ജസ്റ്റിസായിട്ടുള്ള കാര്യം വിസ്മരിക്കാനാവില്ലല്ലോ. അങ്ങനെ പലരും. മുസ്ലിം താല്‍പ്പര്യ സംരക്ഷകനായി ഇപ്പോള്‍ സജീവമായി രംഗത്തുള്ള ജസ്റ്റിസ് കെമാല്‍ പാഷയെ ആരെങ്കിലും അദ്ദേഹത്തിന്റെ സേവനകാലത്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ടോ? അതുപോലെ നിയമജ്ഞന്‍ എന്ന നിലയില്‍ ഉന്നതപദവി വഹിച്ച പലരും പിന്നീട് രാഷ്‌ട്ര നിര്‍മ്മാണ പദവിയിലും സഭയിലും അംഗമായിട്ടുണ്ട്.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്‌ട്രപതിയായിരുന്നത് ജസ്റ്റിസ് ഹിദായത്തുള്ളയാണ്. കോണ്‍ഗ്രസ് ഭരണകാലത്താണ് അദ്ദേഹത്തിന് ഈ പദവി നല്‍കിയത്. 1968 ഫെബ്രുവരി മുതല്‍ 1970 ഡിസംബര്‍ വരെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ഹിദായത്തുള്ള. അദ്ദേഹത്തിനുശേഷം 21ാമത് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രംഗനാഥ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി. 1990ലായിരുന്നു നിയമനം. അന്ന് ആരായിരുന്നു കേന്ദ്രഭരണം നടത്തിയിരുന്നതെന്ന് പറയേണ്ടതില്ലല്ലോ. 1998 മുതല്‍ 2004 വരെ അദ്ദേഹം രാജ്യസഭാംഗവുമായി. ഇന്ന് വെപ്രാളം കാട്ടുന്നവര്‍ക്ക് അന്നൊന്നും വേവലാതിയുമില്ല, അന്ധാളിപ്പുമില്ല. മലയാളിയായ ചീഫ് ജസ്റ്റിസ് കെ. ബാലകൃഷ്ണനും വിരമിച്ചശേഷം ഉന്നതപദവി കിട്ടി. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ ന്യായാധിപന്മാര്‍ക്ക് ഉന്നത പദവികള്‍ നല്‍കാറുണ്ട്. അതൊക്കെ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന നിലയില്‍ വിമര്‍ശിക്കപ്പെടാറില്ല. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാര്യത്തില്‍ മറിച്ചായത് എന്തുകൊണ്ടാണ്?

സംഗതി വ്യക്തമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തു ചെയ്താലും അത് വിവാദമാക്കുക എന്നത് ശീലമാക്കിയ ചിലരുണ്ട്. കാര്യങ്ങളൊന്നുമില്ലെങ്കിലും അക്കൂട്ടര്‍ കാരണങ്ങളുണ്ടാക്കി രംഗത്തിറങ്ങും. അതാണിപ്പോള്‍ കണ്ടുവരുന്നത്. ഇത്രവേഗം അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാമോ എന്നാണ് കണ്ടെത്തിയ കുറ്റം. എത്രകാലത്തിനു ശേഷമാണ് അത് നല്‍കേണ്ടത്? പല്ലുകൊഴിഞ്ഞ് കേള്‍വിയും കാഴ്ചയും മങ്ങിയശേഷമോ? ഇന്ന് നിയമനിര്‍മാണസഭകള്‍ സക്രിയമാണ്. തകര്‍ന്നടിഞ്ഞ നിയമങ്ങള്‍ ദൂരത്തെറിഞ്ഞ് സംസ്‌കാരത്തിനും സാധാരണക്കാരനടക്കമുള്ള സര്‍വമാന ജനങ്ങള്‍ക്കുമായുള്ള ചര്‍ച്ചകളും നിയമനിര്‍മാണവും നടക്കുമ്പോള്‍ ധര്‍മബോധമുള്ളവരും യുക്തിഭദ്രമായി ചിന്തിക്കാന്‍ കഴിയുന്നവരും സഭയിലെത്തണം. നിയമജ്ഞനായ കെ.ടി.എസ്. തുള്‍സി വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യെ നിയമിക്കാന്‍ നിശ്ചയിച്ചത്. യുക്തമായ ഈ നിയമനത്തെ ചോദ്യംചെയ്യുന്നവര്‍ പറയുന്നതെല്ലാം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതുപോലുള്ള ന്യായമാണ്. അത് ജനങ്ങള്‍ പുച്ഛത്തോടെ തള്ളുകതന്നെ ചെയ്യും.

Tags: രാജ്യസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

മണിപ്പൂര്‍ വിഷയം: പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു

India

മണിപ്പൂര്‍, രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ് ധം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

India

മണിപ്പൂര്‍ വിഷയം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു, ഖനിയും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍, 2023 സഭ പാസാക്കി.

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.