Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എടാ’- എത്ര സുന്ദരമായ പദം!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം 'എടാ' എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും 'എടാ' എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും 'എടാ'യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന് പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. 'എടാ'യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

എസ്.കെ by എസ്.കെ
Mar 18, 2020, 05:40 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

‘സത്യാനന്തര’ കാലത്തെ പ്രണയിതാക്കളാണ് ‘എടാ’ എന്ന പദത്തെ ഇത്ര സുന്ദരമാക്കിയത്. കണ്ണേ, കരളേ, പൊന്നേ, പ്രിയേ, പ്രണയപുഷ്പമേ എന്നിങ്ങനെയുള്ള സംബോധനകള്‍ അവരുടെ നിഘണ്ടുവിലില്ല. സംബോധനയ്‌ക്കായി ഈ പദങ്ങളിലേതെങ്കിലും ഇന്നത്തെ പ്രണയിതാവ് ഉപയോഗിച്ചാല്‍ ആ പ്രണയം ആ നിമിഷംതന്നെ തകരുമെന്നുറപ്പ്!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം ‘എടാ’ എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും ‘എടാ’ എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും ‘എടാ’യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന്  പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ‘എടാ’യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

പച്ചമലയാളമാണെങ്കിലും ‘എടാ’ വിളിയില്‍ പ്രേമം തുളുമ്പിനില്‍ക്കും. എന്തു പറയുമ്പോഴും ‘എടാ’ ചേര്‍ത്താലേ ഇന്നത്തെ കമിതാക്കള്‍ക്കു തൃപ്തിയാകൂ.

ഒന്നു നോക്കെടാ, പറയെടാ, നിക്കെടാ, എഴുതുമോടാ, വിളിക്കുമോടാ, വരുമോടാ, അതേടാ…

കൂടെ ‘എടാ’ ഇല്ലെങ്കില്‍ ഈ പദങ്ങളെല്ലാം എത്ര വിരസമാണ്.

”നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടാ ശഠാദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നിനക്കെടാ തോന്നുവാനെന്തടാ സംഗതി?”ഏതാണ്ടിതേ മട്ടിലാണ് ഇപ്പോള്‍ പ്രേമലേഖനങ്ങളിലും സല്ലാപങ്ങളിലും ‘എടാ’ ആവര്‍ത്തിക്കപ്പെടുന്നത്.

‘എടാ’യ്‌ക്ക് കിട്ടിയ ഉന്നതപദവിയെക്കുറിച്ചോര്‍ത്ത് ‘എടീ’ ദുഃഖിക്കുന്നുണ്ടാകും. സ്ത്രീകളും പാവം ‘എടീ’യെ പുറത്താക്കിയിരിക്കുന്നു. കൂട്ടുകാരികള്‍ അങ്ങോട്ടുമിങ്ങോട്ടും ‘എടാ’ എന്നാണിപ്പോള്‍ വിളിക്കുക. ഒരു സൗഹൃദസമുദ്രം മുഴുവന്‍ ‘എടാ’യില്‍ ഒതുക്കാന്‍ അവര്‍ക്കറിയാം. ‘ഞാന്‍ നാളെ ലീവാണെടാ’, ‘ആ സീലൊന്നെടുക്കുവോടാ’, ‘ഞാന്‍ ഫുഡ് കഴിച്ചില്ലെടാ’ എന്നൊക്കെ കൂട്ടുകാരികളായ ഉദ്യോഗസ്ഥകള്‍ ഓഫീസുകളില്‍ പരസ്പരം പറയുന്നതു കേള്‍ക്കാം. അങ്ങനെ ‘എടാ’യ്‌ക്കു സ്ത്രീലിംഗം ആവശ്യമില്ലാതായിരിക്കുന്നു!

പാരുഷ്യത്തിനു പകരം ‘എടാ’യ്‌ക്ക് മധുരം സമ്മാനിച്ചവരെ ഭാഷാസ്‌നേഹികള്‍ അഭിനന്ദിക്കാതിരിക്കില്ല. പ്രേമലേഖന സാഹിത്യത്തിലെ കണ്ണേ,  കരളേ, പ്രിയേ, പ്രണയിനീ, പ്രാണപ്രിയേ, പ്രാണേശ്വരീ, ഇഷ്ടപ്രാണേശ്വരീ തുടങ്ങിയ പഴഞ്ചരക്കുകളെ ‘എടാ’ ഒറ്റയടിക്കു പുറത്താക്കിയില്ലേ?

‘എടീ’യ്‌ക്കു പകരം സ്ത്രീകളും ‘എടാ’ സ്വീകരിച്ചതുവഴി അവര്‍ ഭാഷയിലെ ആണധികാര പ്രവണതയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് ചില സ്ത്രീപക്ഷ ഭാഷാഗവേഷകര്‍ പറയുന്നു. സ്ത്രീകള്‍ ഇതിലൂടെ ആണധികാരത്തിനു വഴങ്ങിയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.  

ആണുങ്ങളെ ‘എടീ’ എന്നു വിളിച്ച് പ്രതീകാത്മകമായി ഇതിനെ നേരിടണമെന്ന് അവര്‍  പറയുന്നു.

ഈ ‘ഭാഷാപ്രശ്‌ന’ം കൊണ്ട് വിഷമിക്കുന്നവരാണ് റൗഡികളും തല്ലുകാരും. ‘എടാ’ വിളികൊണ്ട് ആരെയും പണ്ടേപ്പോലെ വിരട്ടാന്‍ കഴിയുന്നില്ലത്രേ. ഇവര്‍ക്കിടയിലെ ഭാഷാപണ്ഡിതര്‍  പുതിയ പദങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

പിന്‍കുറിപ്പ്: ”ബിവറേജസില്‍ കൂടുതല്‍ കൗണ്ടറുകള്‍: മന്ത്രി”

ലക്ഷ്യം സമ്പൂര്‍ണ മദ്യസാക്ഷരത.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

Kerala

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)
India

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

Kerala

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

Kerala

പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാടും പുറക്കാട് പഞ്ചായത്തിലും അവധി

പുതിയ വാര്‍ത്തകള്‍

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍, പിടിയിലായത് യുവതിയും യുവാവും

ശർമ്മിഷ്ഠയെ കുടുക്കിയ വസാഹത് ഖാൻ ഖാദ്രി റാഷിദിയ്‌ക്ക് വമ്പൻ പണി : ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന് രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് കേസ്

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ഡഫേദാര്‍ ആകാന്‍ ആളില്ല, തസ്തിക നിര്‍ത്തലാക്കുന്നു

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറെ കണ്ടത് പോരാട്ടത്തിന് പിന്തുണ തേടി, സതീശനെ തള്ളി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies