Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഇസ്ലാം രാജ്യവാദികള്‍ക്ക് കരുവാകരുത്; വിമാനത്താവളത്തില്‍ സുരക്ഷാപരിശോധന നേരിടുന്ന ആദ്യവ്യക്തിയല്ല താങ്കള്‍’; സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്?

Janmabhumi Online by Janmabhumi Online
Mar 13, 2020, 09:36 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായി സക്കറിയയുടെ ശ്രമത്തിനെ തുറന്നുകാട്ടി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സക്കറിയ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വ്യക്തമായ മറുപടിയുമായാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കുമെന്നും അദേഹം പറഞ്ഞു.  നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്. പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമമെന്നും വി. മുരളീധരന്‍ ചോദിച്ചു.  

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

പ്രിയപ്പെട്ട സക്കറിയ അറിയാന്‍,

ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം താങ്കള്‍ ഫേസ്ബുക്കില്‍ കുറിച്ചത് വായിച്ചു. മലയാളി എഴുത്തുകാരന്‍ എന്ന നിലയില്‍ അങ്ങയ്‌ക്കുണ്ടായ ‘മനോവിഷമത്തില്‍’ പങ്കുചേരുന്നു. ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള താങ്കളുടെ സാമര്‍ത്ഥ്യം നല്ല വാക്കുകളില്‍ പൊതിഞ്ഞു പറഞ്ഞതിന് അഭിനന്ദനങ്ങള്‍. അതേസമയം, ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യവും തീവ്രവാദ ഭീഷണിയില്‍ നിന്ന് മുക്തമല്ല എന്ന് താങ്കള്‍ക്കും അറിവുള്ളതല്ലേ? അപ്പോള്‍, ദേശസുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാസംവിധാനങ്ങളും പരിശോധനകളും കര്‍ക്കശമാക്കുന്നത് സ്വാഭാവികമല്ലേ? യാത്രക്കാരേയും അവരുടെ സാധനസാമഗ്രികളേയും ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തുകയും, ചിലപ്പോള്‍ വ്യക്തികളോട് നേരിട്ട് വിവരങ്ങള്‍ തേടുകയും ചെയ്യുന്നത് അധികൃതരുടെ ഡ്യൂട്ടിയാണ്. ഒരു മലയാളിയായ അങ്ങ് നിരവധിതവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് സംശയം തോന്നിയാല്‍ തെറ്റുപറയാന്‍ സാധിക്കില്ല.  

വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. ബഹുമാന്യനായ നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്.

പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമം? വര്‍ഗീയ വിഷം വമിപ്പിക്കുന്ന എഴുത്തുകാരനാണോ താങ്കള്‍? ആരാണ് നിങ്ങളെ ഇത്തരത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയത്? 

എഴുത്തുകാരന്‍ എന്ന നിലയില്‍ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് ചോദിക്കട്ടെ… എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും സാമൂഹ്യഇടപെടല്‍ നടത്തുന്ന അങ്ങും, രാജ്യത്തെ വിഘടിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് ഇസ്ലാമികരാജ്യം സൃഷ്ടിക്കാനും കോപ്പ് കൂട്ടുന്നവര്‍ക്ക് ആയുധമാകാന്‍ അങ്ങയുടെ വാക്കുകള്‍ ബോധപൂര്‍വ്വം സമ്മാനിക്കുകയാണോ? സ്വന്തം തലച്ചോര്‍ മറ്റുള്ളവര്‍ക്ക് പണയം വെയ്‌ക്കാതിരിക്കാന്‍ സ്വതന്ത്ര ചിന്തകന്‍ എന്നവകാശപ്പെടുന്ന അങ്ങ് ഇനിയെങ്കിലും തയ്യാറാകുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.

സ്‌നേഹപൂര്‍വ്വം,

വി. മുരളീധരന്‍

Tags: ministerbjpവി മുരളീധരന്‍ഫെയ്സ്ബുക്ക്paul zacharia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

Kerala

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

പോക്സോ കേസ് : യുവാവ് പിടിയിൽ

മിസ് തായ്‌ലന്‍ഡ് ലോക സുന്ദരി

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies