Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിറങ്ങളില്‍ നീരാടുന്ന ഹോളി

ഫാല്‍ഗുന മാസ പൗര്‍ണമിരാവും തൊട്ടടുത്ത പകലും നിറങ്ങളിലാറാടി ഭാരതീയര്‍ തിമിര്‍ത്താഘോഷിക്കുന്ന ഹോളി. ആഹ്ലാദത്തിന്റെ പരകോടിയില്‍ വര്‍ണങ്ങള്‍ വാരിയെറിയുന്ന ഹോളി വര്‍ണവര്‍ഗഭേദമില്ലാതെയാണ് ആഘോഷിക്കുന്നത്

Janmabhumi Online by Janmabhumi Online
Mar 10, 2020, 04:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആഘോഷങ്ങള്‍ക്ക് നിറം പകരുകയെന്ന പ്രയോഗം ആലങ്കാരികമാണ്. നിറങ്ങള്‍ ആഘോഷമായി മാറുമ്പോഴതിന് പേരൊന്നേയുള്ളൂ. ഹോളി. ഫാല്‍ഗുന മാസ പൗര്‍ണമിരാവും തൊട്ടടുത്ത പകലും നിറങ്ങളിലാറാടി ഭാരതീയര്‍  തിമിര്‍ത്താഘോഷിക്കുന്ന ഹോളി. ആഹ്ലാദത്തിന്റെ പരകോടിയില്‍ വര്‍ണങ്ങള്‍ വാരിയെറിയുന്ന ഹോളി വര്‍ണവര്‍ഗഭേദമില്ലാതെയാണ് ആഘോഷിക്കുന്നത്.  

‘ഹോളികാദഹന’മെന്ന കഥയുടെ ചുവടുപിടിച്ചുണ്ടായതാണ്  ഹോളിയെന്നാണ് വിശ്വാസം. അസുരരാജാവായിരുന്ന ഹിരണ്യകശിപുവിന്റെ സഹോദരിയായിരുന്നു ഹോളിക. പ്രജകളെല്ലാം തന്റെ നാമമേ ജപിക്കാവൂ, എന്നതായിരുന്നു ഹിരണ്യകശിപുവിന്റെ ശാസന. എന്നാല്‍ നാരായണ ഭക്തനായിരുന്നു അദ്ദേഹത്തിന്റെ  പുത്രന്‍ പ്രഹ്ലാദന്‍. എത്രയൊക്കെ വിലക്കിയിട്ടും സദാ നാരായണ ജപിച്ചുകൊണ്ടിരുന്നു. മകനായിരുന്നിട്ടും അവനോട് ക്ഷമിക്കാന്‍ ഹിരണ്യകശിപു തയാറായിരുന്നില്ല. ഒരിക്കല്‍ സഹോദരിയായ ഹോളികയോട് കുഞ്ഞായിരുന്ന പ്രഹ്ലാദനെ മടിയിലിരുത്തി തീയില്‍ പ്രവേശിക്കാന്‍ ഹിരണ്യകശിപു ആവശ്യപ്പെട്ടു. ഏതു തീയിലും എരിയില്ലെന്നൊരു വരം ഹോളികയ്‌ക്ക് ലഭിച്ചിരുന്നു. അതിനാല്‍ പ്രഹ്ലാദന്‍ മാത്രം തീയില്‍ ദഹിക്കുമെന്നും ഹോളിക രക്ഷപ്പെടുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ തനിയെ തീയില്‍ പ്രവേശിച്ചാല്‍ മാത്രമേ ആയൊരു വരത്തിന് ഫലപ്രാപക്തിയുണ്ടാകൂ എന്ന കാര്യം ഹോളികയ്‌ക്ക് അറിയില്ലായിരുന്നു. പ്രഹ്ലാദനുമായി തീയില്‍ പ്രവേശിച്ച ഹോളിക കത്തിയെരിഞ്ഞു. നാരായണ ഭക്തനായ പ്രഹ്ലാദന്‍ ഒരു പൊള്ളലുമേല്‍ക്കാതെ രക്ഷപ്പെട്ടു. അങ്ങനെ മറ്റേതൊരു ഹൈന്ദാവാഘോഷവും പോലെ തിന്മയ്‌ക്കു മേല്‍ നന്മയുടെ വിജയമായി, ഈ പുരാണകഥയും  ഹോളിയായി ആഘോഷിക്കപ്പെട്ടു.’ഗുലാലി’ല്‍ നിറങ്ങള്‍ കലക്കിയ വെള്ളമൊഴിച്ച് പരസ്പരം ദേഹത്തൊഴിച്ചും നിറങ്ങള്‍ വാരിയെറിഞ്ഞും നിരത്തുകളില്‍ ജനങ്ങള്‍ തിമിര്‍ത്താഘോഷിക്കുന്നു. ക്ഷേത്രങ്ങള്‍, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ കമനീയമായി അലങ്കരിച്ചിരിക്കും. ചിലയിടത്ത് കൃഷ്ണസ്മൃതിയില്‍ രാധാദേവിയെ ഭക്തര്‍ തൊട്ടിലിലാട്ടുന്ന ചടങ്ങുമുണ്ട്.  

ഹോളികാ ദഹനമാണ് ഹോളിയുടെ സുപ്രധാന ചടങ്ങ്.  ആഘോഷങ്ങള്‍ക്ക് ഒടുവില്‍  പൊതു ഇടങ്ങളില്‍ വിറകുകൂട്ടിയിട്ട് കത്തിക്കാന്‍ പാകത്തില്‍ ഒരുക്കി വെക്കും. അതിലേക്ക് ഹോളികയുടേയും പ്രഹ്ലാദന്റെയും രൂപങ്ങള്‍ കെട്ടിയുണ്ടാക്കിയിടും. ഹോളികയുടെ രൂപം പെട്ടെന്ന് കത്തിത്തീരുന്ന വസ്തുക്കള്‍ കൊണ്ടാണ് ഉണ്ടാക്കുക. പ്രഹ്ലാദന്റേത് തീപിടിക്കാത്ത സാധനങ്ങളുപയോഗിച്ചും. പിന്നീട്  മന്ത്രോച്ചാരണത്തോടെ വിറകിന് തീയിടും.  

പിറ്റേന്ന് ആളുകള്‍ ആ ചാരമെടുത്ത് പ്രസാദമായി കരുതി ദേഹത്തു പൂശുന്നതോടെ ഹോളി ആഘോഷങ്ങള്‍ക്ക് വിരാമമാകും.

Tags: festivalഹോളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ടര നൂറ്റാണ്ടിനു ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടം സമര്‍പ്പണം; മഹാകുംഭാഭിഷേകം ജൂണ്‍ 8ന്

Kerala

ഉത്സവ പറമ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉത്സവം അലങ്കോലപ്പെടുത്താന്‍ നാടന്‍ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിലായി

Kerala

കൊല്ലത്ത് ഉത്സവത്തിനിടെ എടുപ്പ് കുതിരയ്‌ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയുടെ ചുരിദാറിന്റെ ടോപ്പ് വലിച്ചു കീറിയ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്ര: എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു

നോര്‍വെ ചെസ്: രണ്ട് ജയങ്ങള്‍ക്ക് ശേഷം തോല്‍വിയുമായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മുന്നില്‍; ലോകരണ്ടാം നമ്പര്‍ താരത്തെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി

ആയുധമെടുക്കുന്ന ഏതൊരാളും തീവ്രവാദിയാണ് ; ഒരു തീവ്രവാദിക്കും ഒരു ഇടവും നൽകാൻ അനുവദിക്കില്ല ; അസദുദ്ദീൻ ഒവൈസി

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

ചുവന്ന കഫിയ ധരിച്ചെത്തി പലസ്തീൻ അനുകൂല പ്രസംഗം നടത്തി ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

പാക് ചാര വ്‌ളോഗർ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം കേരള ടൂറിസത്തിന്റെ ചെലവില്‍; താമസവും ഭക്ഷണവും ഒരുക്കി സംസ്ഥാന സർക്കാർ

ആൾ ഐസ് ഓൺ ശർമിഷ്ഠ പോസ്റ്റുമായി ഡച്ച് നേതാവ് ഗീർത്ത് വൈൽഡേഴ്‌സ് ; പാകിസ്ഥാനെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞതിന് ശർമിഷ്ഠയെ ശിക്ഷിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies