Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജ്യത്തെ ആദ്യ ലൈസന്‍സ്ഡ് മത്സ്യബന്ധന തൊഴിലാളിയായ രേഖയുടെ കടബാധ്യതകൾ എം.പി.ഇ.ഡി.എ വീട്ടും

രേഖയുടെ കുടുംബത്തിന്റെ കടബാധ്യതകള്‍ ഇല്ലാതാക്കാനുള്ള പ്രഖ്യാപനമാണ് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ.എസ് ശ്രീനിവാസ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 10:57 am IST
in Ernakulam

കൊച്ചി: അന്താരാഷ്‌ട്ര വനിത ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) നടത്തിയ ആദരണ ചടങ്ങ് ജീവിതത്തില്‍ വഴിത്തിരിവാകുമെന്ന്  രാജ്യത്തെ ആദ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് ലഭിച്ച രേഖ കാര്‍ത്തികേയന്‍ കരുതിയിരുന്നില്ല. രേഖയുടെ കുടുംബത്തിന്റെ കടബാധ്യതകള്‍ ഇല്ലാതാക്കാനുള്ള പ്രഖ്യാപനമാണ് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ.എസ് ശ്രീനിവാസ് നടത്തിയത്.

പനമ്പിള്ളി നഗറിലെ എം.പി.ഇ.ഡി.എ ആസ്ഥാനത്ത് നടന്ന ആദരണ ചടങ്ങിലാണ് ബാധ്യതകള്‍ പരിഹരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ രേഖയുടെ 3 ലക്ഷത്തോളം രൂപ വരുന്ന ഭവനവായ്‌പ പലിശയടക്കം തിരിച്ചടയ്‌ക്കും. രേഖയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്റെ ഹൃദയശസ്ത്രക്രിയയ്‌ക്കുള്ള 2.5 ലക്ഷം രൂപയും ഇളയ രണ്ട് കുട്ടികളുടെ പ്ലസ് ടു വരെയുള്ള പഠനവും ടേസ്റ്റി നിബിള്‍സ് ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചു. വള്ളവും എന്‍ജിനും വാങ്ങിക്കാന്‍ എടുത്ത വായ്‌പയായ 1.1 ലക്ഷം രൂപ എഎഫ്ഡിസി ഗ്രൂപ്പ് നല്‍കും. ഇതോടെ വനിത ദിനത്തോടനുബന്ധിച്ച ആദരണ ചടങ്ങ് കഴിഞ്ഞപ്പോഴേക്കും രേഖയുടെ കുടുംബം കടബാധ്യതകളില്‍ നിന്ന് ഒഴിവായി.

ഇതു കൂടാതെ എം.പി.ഇ.ഡി.എയുടെ ഭാഗത്തു നിന്നുള്ള സാമ്പത്തിക സഹായം കെ.എസ് ശ്രീനിവാസ് രേഖയ്‌ക്ക് കൈമാറി. രേഖയ്‌ക്കും കാര്‍ത്തികേയനുമുള്ള ലൈഫ് ജാക്കറ്റുകളും ചടങ്ങില്‍ നല്‍കി. വായ്‌പത്തുകയും ചികിത്സാസഹായവും അതത് ബാങ്കുകള്‍ക്കും ആശുപത്രിക്കും നേരിട്ടായിരിക്കും കൈമാറുകയെന്ന് എംപിഇഡിഎ അറിയിച്ചു. വനിത ദിനത്തില്‍ കേവലം ആദരിക്കലും മൊമെന്‍റോയും നല്‍കി പിരിയുന്നതിനു പകരം കഠിനാധ്വാനം ചെയ്യുന്ന ഈ സഹോദരിയുടെ ഭാവി ഭദ്രമാക്കി സമൂഹത്തിന് മാതൃക കാട്ടാനാണ് എം.പി.ഇ.ഡി.എ ശ്രമിച്ചതെന്ന് കെ.എസ് ശ്രീനിവാസ് പറഞ്ഞു. ഇക്കാര്യത്തില്‍ കയറ്റുമതി വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളുടെ സഹകരണം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.  

സേനയിലെ നേതൃപദവി, പൈലറ്റ്, തുടങ്ങി പുരുഷ മേധാവിത്തമുണ്ടായിരുന്ന എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നു വരികയാണ്. സ്ത്രീ സമൂഹത്തിന് തന്നെ ഏറ്റവും പ്രചോദകമാകാന്‍ വേണ്ടിയാണ് രേഖയെ ആദരിക്കാനും അവരുമായി ആശയവിനിമയം നടത്താനുള്ള അവസരം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. രേഖയുടെ ബാധ്യതകള്‍ പരിഹരിച്ചത് ഔദാര്യമല്ല, മറിച്ച് ഉത്തരവാദിത്തമാണെന്ന് ടേസ്റ്റി നിബിള്‍സിന്റെ  ഉടമ ചെറിയാന്‍ കുര്യന്‍ പറഞ്ഞു. രേഖയെപ്പോലുള്ള മത്സ്യബന്ധന തൊഴിലാളികളില്ലെങ്കില്‍ കയറ്റുമതിക്കാരില്ല. ഇവരുടെ ബാധ്യതകള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ എം.പി.ഇ.ഡി.എ കാട്ടിയ ശുഷ്കാന്തി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രതികൂല അനുഭവങ്ങളില്‍ നിന്നാണ് താന്‍ ജീവിതം മുന്നോട്ടു നയിക്കുന്നതെന്ന് രേഖ പറഞ്ഞു. ആരുടെയും സ്വത്ത് മോഷ്ടിക്കാതെ അധ്വാനിച്ചാണ് ജീവിക്കുന്നത്. പുറംകടലില്‍ പോകുമ്പോള്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍ രേഖ എം.പി.ഇ.ഡി.എ ജീവനക്കാരുമായി പങ്ക് വച്ചു. തനിക്കെതിരെ പുരുഷന്മാരില്‍ നിന്നുണ്ടായ മോശം അനുഭവത്തെ നേരിട്ട രീതി പങ്കുവച്ചത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

കടലുമായി യാതൊരു ബന്ധവുമില്ലാത്ത തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ താന്‍ മത്സബന്ധന തൊഴില്‍ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് രേഖ പറഞ്ഞു. ചേറ്റുവ സ്വദേശിയായ മത്സ്യബന്ധന തൊഴിലാളിയായ കാര്‍ത്തികേയനുമായുള്ള പ്രേമവിവാഹത്തിനു ശേഷമാണ് ഉപജീവനമാര്‍ഗ്ഗമെന്നോണം കടലിലേക്കിറങ്ങിയത്.  സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നതിനാല്‍ വീട്ടുകാരുടെ സഹായസഹകരണങ്ങള്‍ ഉണ്ടായിരുന്നില്ല.  

നാലു പെണ്‍മക്കളുള്ള കുടുംബത്തിന്റെ കാര്യം സ്വയം നോക്കേണ്ടതിനാലാണ് ഈ ജോലിക്കിറങ്ങിയതെന്ന് രേഖ പറഞ്ഞു. 11 വര്‍ഷമായി കാര്‍ത്തികേയന്റെ കൂടെ രേഖ കടലില്‍ പോകാന്‍ തുടങ്ങിയിട്ട്. കടല്‍ച്ചൊരുക്കും പ്രതിസന്ധികളും തീര്‍ത്ത തിരമാലകളിലൂടെ മുന്നേറാന്‍ ഒട്ടും എളുപ്പമായിരുന്നില്ല. മാത്രമല്ല അടുത്ത കാലം വരെ രേഖയ്‌ക്ക് നീന്തലുമറിയില്ലായിരുന്നു.  

പുലര്‍ച്ചെ 2 മണിക്ക് മുമ്പ് ഈ ദമ്പതികള്‍ കടലില്‍ പോകും. 50 നോട്ടിക്കല്‍ മൈല്‍ ദൂരം പോയതിനു ശേഷം പിറ്റേന്ന് തിരിച്ചെത്തുന്നതു വരെ നക്ഷത്രങ്ങള്‍ മാത്രമാണ് വഴികാട്ടികളെന്നും രേഖ പറഞ്ഞു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോള ശങ്കര്‍, ഡയറക്ടര്‍ ഡോ. എം കാര്‍ത്തികേയന്‍, സെക്രട്ടറി ബി.ശ്രീകുമാര്‍ രേഖയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ നാലാമത്തെ മകള്‍ ലക്ഷ്മിപ്രിയ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags: MPEDAരേഖ കാർത്തികേയൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.