Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യത്തെ മറയ്‌ക്കുന്ന തമോഗുണം

വിവേകചൂഡാമണി 77

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 29, 2020, 04:40 am IST
in Samskriti

തമോഗുണം സ്വഭാവം, പ്രവര്‍ത്തനം

അടുത്ത 4 ശ്ലോകങ്ങളിലായി തമോഗുണത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളേയും വിവരിക്കുന്നു.

ശ്ലോകം 113

ഏഷാ/വൃതിര്‍ നാമ തമോഗുണസ്യ

ശക്തിര്‍യയാ വസ്ത്വവഭാസതേ/ന്യഥാ

സൈഷാ നിദാനം പുരുഷസ്യ സംസൃതേഃ

വിക്ഷേപ ശക്തേഃ പ്രവണസ്യഹേതുഃ

വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ മറച്ച് മറ്റൊരു വിധത്തില്‍ തോന്നിപ്പിക്കുന്ന തമോഗുണത്തിന്റെ കഴിവാണ് ആവരണ ശക്തി. മനുഷ്യരുടെ സംസാര ബന്ധനത്തിന് ഇതാണ് കാരണം. വിക്ഷേപ ശക്തിയുണ്ടാകുന്നതും ഇതില്‍ നിന്നാണ്.

മായ തമോഗുണ സ്വരൂപത്തില്‍ ആവരണ ശക്തിയായാണ് പ്രവര്‍ത്തിക്കുന്നത്. മായ പരമാത്മ തത്വത്തെ നമ്മില്‍ നിന്ന് മറയ്‌ക്കും ഇതാണ് ആവരണം. വസ്തുക്കളെ അവയുടെ യഥാര്‍ത്ഥ സ്വരൂപത്തില്‍ കാണിക്കാതെ മറ്റൊരു തരത്തില്‍ തോന്നിപ്പിക്കും അത് വിക്ഷേപം.

തമോഗുണം സത്യത്തെ മറയ്‌ക്കുന്നു. രജോഗുണം ഉളളില്‍ വിക്ഷേപത്തെ ഉണ്ടാക്കുന്നു. ഇവ രണ്ടും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ളതിനെ കാണാതിരിക്കുകയും ഇല്ലാത്തതിനെ കാണുകയും ചെയ്യുന്നു.

വസ്തുക്കളുടെ യഥാര്‍ത്ഥ രൂപത്തെ തമസ്സ് മറയ്‌ക്കുന്നതിനാല്‍ പല സങ്കല്പങ്ങളും ഉണ്ടാകും.  ബുദ്ധിയെ തമസ്സും  മനസ്സിനെ രജസ്സും ചേര്‍ന്ന് അലങ്കോലമാക്കുന്നു. അപ്പോള്‍ വസ്തുവിനെ വേണ്ട പോലെ തിരിച്ചറിയാനാവില്ല. സംസാരത്തിലെ ജീവന്റെ ചുറ്റിത്തിരിയലിന് കാരണം  തമസ്സാണ്. ആത്മാവാണ് ഞാന്‍ എന്ന അറിവ് തമസ്സ് മൂലം മറയുന്നു.രജസ്സ്

ശരീര മനോബുദ്ധികളില്‍ ഞാന്‍ എന്ന അഭിമാനം വച്ചു പുലര്‍ത്തി കൂടുതല്‍ അപകടത്തിലേക്ക് നയിക്കുന്നു. അത് കര്‍മ്മങ്ങളിലേക്കും വാസനകളിലേക്കും തുടര്‍ന്ന് ജനന മരണങ്ങളിലേക്കും തള്ളിവിടുന്നു. സത്യത്തെ മറച്ച് തന്റെ സ്വരൂപത്തെക്കുറിച്ച് ബോധമില്ലാതാക്കുന്നതും മനസ്സില്‍ സങ്കല്പങ്ങള്‍ ഉണ്ടാക്കുന്നതും മായയുടെ തമോഗുണമാണ്.

യഥാര്‍ത്ഥ സ്വരൂപമായ ബ്രഹ്മത്തെ അറിയാത്തതിനാല്‍ രജസ്സു മൂലമുണ്ടാകുന്ന ജഗത്തിനെ വാസ്തവമായി കരുതുന്നു. മായ തന്നെയാണ് തമോഗുണത്തിലൂടെ ഉള്ളതിനെ മറച്ച് രജോഗുണത്തിലൂടെ ഇല്ലാത്തതിനെ കാണിക്കുന്നത്.

മായയുടെ ഈ പ്രവര്‍ത്തനങ്ങള്‍ ലൗകിക ജീവതത്തിലും കാണാം. തമസ്സ് ബുദ്ധിയില്‍ മറയായി ത്തീരുമ്പോള്‍ നമുക്ക് വസ്തുക്കളെ ശരിയായി കാണാനും വിലയിരുത്താനുമാകില്ല. അപ്പോള്‍ ഇല്ലാത്ത കാഴ്ചകള്‍ കാണാന്‍ തുടങ്ങും. രജസ്സാണ് ഇതിന് പുറകില്‍. മായയുടെ ഈ രണ്ട് ശക്തികളും ശരിയ്‌ക്കും നമ്മെ വലയ്‌ക്കും.തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമൊക്കെ ഇതു മൂലമുണ്ടാകും.

അരണ്ട വെളിച്ചത്തില്‍ കയര്‍ കിടക്കുന്നതു കണ്ട് പാമ്പാണെന്ന് കരുതുന്നു. പിന്നെഭയമായി, അതിനടുത്തു കൂടെ കടന്ന് പോയെങ്കില്‍  പാമ്പ് കടിച്ചോ എന്നും മറ്റും തോന്നും.

ഇവിടെ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന കയറിനെ മറച്ചു. പകരം അവിടെ പാമ്പിനെ കാണിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ രണ്ടും നടന്നത് ‘കണ്ട’ ആളുടെ ഉള്ളിലാണ്. തമോഗുണം മൂലം ബുദ്ധിയിലുണ്ടായ മറ കാരണം എന്താണ് മുന്നിലുള്ളതെന്ന് തിട്ടപ്പെടുത്താനായില്ല. രജോഗുണം അതിനെ മറ്റൊന്നായി തോന്നിപ്പിക്കുകയും ചെയ്തു.

ആ സമയം അവിടെ വെളിച്ചം വന്നാല്‍ പിന്നെ ആവരണവും വിക്ഷേപവും നീങ്ങും. ഉള്ളത് കയറാണ്, പാമ്പല്ല എന്ന് ബോധ്യപ്പെടും.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.