Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പാല്‍ വിറ്റ് മകളെ വക്കീലാക്കി ഗ്ലൗദര്‍ഗാര്‍വെറ്റ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വയം തൊഴില്‍ സംരംഭങ്ങളുള്ളതാണ് മൃഗസംരക്ഷണം. ഈ രംഗത്ത് ഇനിയും ആയിരക്കണക്കിന് സംരംഭങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളിലെ മുഖ്യ തൊഴിലും ഉപതൊഴിലും കന്നുകാലിവളര്‍ത്തലാണ്. അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളെ ഉരുത്തിരിച്ചെടുക്കുവാന്‍ സാധിച്ചതിനാല്‍ അവയുടെ ഉല്‍പാദനത്തിനും ഉല്‍പ്പാദനക്ഷമതയിലുമുണ്ടായ വര്‍ദ്ധനവും എടുത്തുപറയത്തക്കതാണ്. കുറഞ്ഞ കാലയളവില്‍ ചുരുങ്ങിയ മൂലധനമുപയോഗിച്ച് ആദായം നേടിത്തരുന്നതാണ് കന്നുകാലി വളര്‍ത്തല്‍. ഇന്ത്യയിലെ കന്നുകാലി സമ്പത്തിന്റെ 94 ശതമാനവും ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഈ രംഗത്തുണ്ടാകുന്ന പുരോഗതി ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഏറെ സഹായിക്കും. കന്നുകാലി ഉടമകളില്‍ ഭൂരിഭാഗവും ചെറുകിട പരിമിത കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. ഇതില്‍ തന്നെ അധ്വാനത്തിന്റെ 70 ശതമാനത്തിലധികവും ഗ്രാമീണ വനിതകളില്‍ നിന്നാണെന്ന് ഗവേഷണ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് നിരവധി ഉപവിഭാഗങ്ങളുമുണ്ട്. പശുവളര്‍ത്തല്‍, എരുമവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ ഇവ ഉദാഹരണങ്ങളാണ്. കന്നുകാലി വളര്‍ത്തി ഉപജീവനം നടത്തുന്നതില്‍ വിജയം കൈവരിച്ച ഗ്രാമീണ കര്‍ഷകരെ പരിചയപ്പെടുത്തുന്ന പരമ്പര ആരംഭിക്കുന്നു. കാലിവളര്‍ത്തി കരുത്ത് കാട്ടിയവര്‍ തയ്യാറാക്കിയത് : കര്‍ഷകഭാരതി അവാര്‍ഡ് ജേതാവും മിത്രനികേതന്‍ മുന്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്ട്രക്ടറുമായ ഗ്രേഷ്യസ് ബഞ്ചമിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:08 am IST
in Agriculture

തിരുവനന്തപുരം ജില്ലയിലെ ഉറിയാക്കോട് സീയോന്‍വിള വീട്ടില്‍ വസന്തരാജിന്റെ ഭാര്യയാണ് ഗ്ലൗദര്‍ഗാര്‍വെറ്റ്. തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് മാതൃകയായി 10 പശുക്കളെയാണ് 55 വയസ്സുകാരിയായ ഇവര്‍ പരിപാലിക്കുന്നത്.  

1983 ല്‍ പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധിയായിരിക്കെ വിവിധ വാര്‍ഡുകളില്‍ ചുറ്റിക്കറങ്ങവേ ഗ്രാമത്തിലെ മിക്ക സ്ത്രീകളും ഒന്നു രണ്ടു പശുക്കളെ വളര്‍ത്തി ഉപതൊഴില്‍ നോക്കുന്നത് നേരിട്ടറിഞ്ഞപ്പോള്‍, തനിക്കും എന്തുകൊണ്ട് പശുപരിപാലനത്തിലേക്ക് വന്നുകൂടാ എന്ന ചിന്തയില്‍ നിന്നാണ് ഇപ്പോള്‍ 10 പശുക്കള്‍ വരെ ഉള്ള കാലിവളര്‍ത്തലില്‍ എത്തിപ്പെട്ടതെന്ന് ഗ്ലൗദര്‍ഗാര്‍ വെറ്റ് പറയുന്നു. ആദ്യം രണ്ടു പശുക്കളെ വാങ്ങി വളര്‍ത്തിയാണ് തുടക്കം. വീട്ടിലെയും അയല്‍ വീടുകളിലേയും ആവശ്യത്തിനുള്ള പാല്‍,  കൃഷിയിടത്തിലേക്കുള്ള വളം ഇത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. 30 ദിവസം കഴിഞ്ഞപ്പോള്‍ വരവ് ചെലവ് നോക്കി. 200 രൂപ ദിനംപ്രതി മിച്ചം പിടിക്കാനാവുമെന്ന് കണ്ടു. പിന്നെ പശുക്കളുടെ എണ്ണം കൂട്ടി. 15-20 ലിറ്റര്‍ പാല്‍ തരുന്ന പശുക്കളെ വളര്‍ത്തിയാല്‍ മാത്രമെ ലഭാമുണ്ടാവൂ എന്നാണ് ഇവരുടെ അനുഭവം. ജഴ്‌സി, ബ്രൗണ്‍ എന്നീ ഇനങ്ങളിലെ പശുവിനെയാണ് ഗാര്‍വെറ്റ് വളര്‍ത്തുന്നത്. പശുക്കളുടെ തീറ്റയുടെ കാര്യത്തിലും ഇവര്‍ സ്വയംപര്യാപ്തയാണ്. വീടിനോട് ചേര്‍ന്ന മൂന്നേക്കര്‍ സ്ഥലത്താണ് പുല്‍കൃഷി. പിന്നെ പുരയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കിഴങ്ങുകളും ധാന്യങ്ങളും ഉണക്കിപ്പൊടിച്ച് കാലിത്തീറ്റയാക്കുന്നു. പശുക്കള്‍ക്ക് ദിവസം 10 കിലോ കാലിത്തീറ്റയും അഞ്ചുകിലോ പരുത്തിപ്പിണ്ണാക്കും കുഴച്ച് രണ്ടു നേരമായി നല്‍കും. ഉച്ചക്ക് കറവ കഴിഞ്ഞാല്‍ ഒരു കിലോ പുളിയരിപ്പൊടി വേവിച്ച് അതില്‍ രണ്ടുകിലോ പിണ്ണാക്കും ചേര്‍ത്ത് ചെറു ചൂടോടെ നല്‍കും. കറവപ്പശുക്കള്‍ക്ക് ഓരോന്നിനും ദിവസം 25 കിലോ പുല്ലും രാത്രിയില്‍ 3 കിലോ വൈക്കോലും നല്‍കും. ഉച്ചക്ക് ശുദ്ധമായ പച്ചവെള്ളവും നല്‍കാറുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെ ഗ്ലൗദറിന്റെ ഒരു ദിവസം ആരംഭിക്കും. കറവപ്പശുക്കളെ കളിപ്പിക്കലാണ് ആദ്യജോലി. പിന്നെ തൊഴുത്ത് വൃത്തിയാക്കും. നാലുമണി കഴിഞ്ഞാല്‍ കറവ തുടങ്ങും. ഇപ്പോള്‍ ദിവസവും ശരാശരി 185 ലിറ്റര്‍ പാല്‍ ഉറിയാക്കോട് ക്ഷീര സഹകരണസംഘത്തിന് നല്‍കുന്നു.

കഴിഞ്ഞ 37 വര്‍ഷത്തെ പശുപരിപാലനത്തിലൂടെയാണ് രണ്ട് പെണ്‍മക്കളെ പഠിപ്പിക്കുവാനും മൂത്തമകളെ വക്കീലാക്കാനും വിവാഹം ചെയ്തുവിടാനും സാധിച്ചതെന്ന് ഗ്ലൗദര്‍ ഗാര്‍വെറ്റ് പറയുകയുണ്ടായി. മൂത്തമകള്‍ രമ്യ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ വക്കീലാണ്. ഇളയമകള്‍ കാവ്യ പ്ലസ് ടു വിദ്യാര്‍ത്ഥിനി. പൂവച്ചല്‍ പഞ്ചായത്തില്‍ കൊണ്ണിയൂര്‍ വാര്‍ഡില്‍ ഗ്ലൗദര്‍ ഗാര്‍വെറ്റ്, ഭര്‍ത്താവ് വസന്തരാജ്, ഇപ്പോള്‍ മകള്‍ വക്കീല്‍ കൂടിയായ രമ്യ എന്നിവര്‍ ജനപ്രതിനിധികളാണെന്ന അപൂര്‍വ്വ വിശേഷം കൂടിയുണ്ട് ഈ വീട്ടില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.