Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആവര്‍ത്തിക്കപ്പെടരുത് അവിനാശിയിലെ ദുരന്തം

നമ്മുടെ റോഡുകളില്‍ വാഹനാപകടം ഒരു തുടര്‍ക്കഥയാണ്. അപകടമെന്നല്ല, നിരത്തിലെ നരഹത്യകള്‍ എന്നാണ് ഇതില്‍ പലതിനെയും വിശേഷിപ്പിക്കേണ്ടത്. റോഡിന്റെ ശോചനീയാവസ്ഥയും വാഹനപ്പെരുപ്പവുമാണ് ഇതിനിടയാക്കുന്നതെന്ന് പറയാറുണ്ടെങ്കിലും വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധയാണ് മുഖ്യഘടകമെന്നത് മൂടിവച്ചിട്ട് കാര്യമില്ല. തന്റെ മാത്രമല്ല അപരന്റെ അശ്രദ്ധ കൂടി കണക്കിലെടുത്തുവേണം ഓരോരുത്തരും വാഹനമോടിക്കാന്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 21, 2020, 05:00 am IST
in Editorial

ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും, കേരളത്തില്‍ നിന്ന് ടൈല്‍സുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കൂട്ടിയിടിച്ച് പത്തൊന്‍പതു പേര്‍ മരിക്കാനിടയായത് ദാരുണാന്ത്യം സംഭവിച്ചവരുടെ ബന്ധുക്കളെ മാത്രമല്ല, ജനങ്ങളെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. മരിച്ച പത്തൊമ്പതു  പേരും മലയാളികളാണ്. സമീപകാലത്ത് ഉണ്ടായ വലിയ വാഹനാപകടങ്ങളിലൊന്നാണിത്. പുലര്‍ച്ചെ സംഭവിച്ച അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് തകര്‍ന്നുതരിപ്പണമായി. റോഡിലെ മീഡിയനിലൂടെ ലോറി അന്‍പത് മീറ്ററോളം ഓടി എന്നറിയുമ്പോള്‍ അപകടത്തിന്റെ സ്വഭാവം ആര്‍ക്കും മനസ്സിലാക്കാനാവും.  

നമ്മുടെ റോഡുകളില്‍ വാഹനാപകടം ഒരു തുടര്‍ക്കഥയാണ്. അപകടമെന്നല്ല, നിരത്തിലെ നരഹത്യകള്‍ എന്നാണ് ഇതില്‍ പലതിനെയും വിശേഷിപ്പിക്കേണ്ടത്. റോഡിന്റെ ശോചനീയാവസ്ഥയും വാഹനപ്പെരുപ്പവുമാണ് ഇതിനിടയാക്കുന്നതെന്ന് പറയാറുണ്ടെങ്കിലും വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധയാണ് മുഖ്യഘടകമെന്നത് മൂടിവച്ചിട്ട് കാര്യമില്ല. തന്റെ മാത്രമല്ല അപരന്റെ അശ്രദ്ധ കൂടി കണക്കിലെടുത്തുവേണം ഓരോരുത്തരും വാഹനമോടിക്കാന്‍. അപ്പോഴെ അപകടങ്ങള്‍ ഒഴിഞ്ഞുപോകൂ. അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും കൂസലില്ലായ്‌മ കൈമുതലാക്കി വളയം പിടിക്കുന്നവര്‍ വളരെയധികമാണ്. ഓരോ നിമിഷവും തങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നിരവധി യാത്രക്കാരുടെ ജീവനും ജീവിതവും സുരക്ഷിതമാക്കുന്നതെന്ന് പൊതുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ തിരിച്ചറിയണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ അപഹരിക്കുന്നതൊന്നും വാഹനങ്ങളില്‍ സംഭവിക്കാന്‍ പാടില്ല. ഇത് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞാല്‍ തന്നെ അപകടങ്ങളുടെ നിരക്ക് കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.

വാഹനാപകടങ്ങളില്‍ പലതും സംഭവിക്കുന്നത് പുലര്‍ച്ചയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡ്രൈവര്‍മാരുടെ ഉറക്കമാണ് ഇവിടെ വില്ലനാവുന്നത്. ഉറക്കം മതിയാവാതെ സമയം ലാഭിക്കുന്നതിനായി വണ്ടിയോടിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നത് ആപല്‍ക്കരമാണ്. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങണമെന്നു തോന്നിയാല്‍ അല്‍പ്പനേരം ഉറങ്ങിയിട്ടേ യാത്ര തുടരാവൂ എന്ന് തീരുമാനിക്കണം. ഇത്തരം കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടക്കണം.  ട്രാഫിക് നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. വാഹനം നിങ്ങളുടേതായിരിക്കാം പക്ഷേ റോഡ് നമ്മുടെതാണ്, ഡ്രൈവിങ് ആസ്വദിക്കാം ആഘോഷിക്കരുത് എന്നിങ്ങനെയുള്ള ഉത്‌ബോധനങ്ങള്‍ വണ്ടിയോടിക്കുന്നവരില്‍ ഭൂരിപക്ഷവും കണക്കിലെടുക്കാറില്ല. ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു എന്നത് ഡ്രൈവര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണം.

അവിനാശിയില്‍ അപകടത്തില്‍പ്പെട്ട ബസില്‍ ജീവനക്കാരുള്‍പ്പെടെ അമ്പത് പേരാണ് ഉണ്ടായിരുന്നത്. ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ഇവരില്‍ പലരും രക്ഷപ്പെട്ടത്. മരണമടഞ്ഞത് ഏറ്റവും പുതിയ വിവരമനുസരിച്ച് 19 പേരാണെങ്കിലും പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കാനും, പരിക്കേറ്റവര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാനും അധികൃതര്‍ ശ്രദ്ധിക്കണം. വാഹനാപകടങ്ങള്‍ പതിവ് സംഭവങ്ങളായി കരുതാതെ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികളെടുക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കുക മാത്രമല്ല, ട്രാഫിക് മാന്യത പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് വാഹനാപകടങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുക. അവിനാശിയില്‍ ദാരുണാന്ത്യം സംഭവിച്ചവരുടെ ആത്മാവിന് ഞങ്ങളുടെ ശ്രദ്ധാഞ്ജലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.