Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആവര്‍ത്തിക്കപ്പെടരുത് അവിനാശിയിലെ ദുരന്തം

നമ്മുടെ റോഡുകളില്‍ വാഹനാപകടം ഒരു തുടര്‍ക്കഥയാണ്. അപകടമെന്നല്ല, നിരത്തിലെ നരഹത്യകള്‍ എന്നാണ് ഇതില്‍ പലതിനെയും വിശേഷിപ്പിക്കേണ്ടത്. റോഡിന്റെ ശോചനീയാവസ്ഥയും വാഹനപ്പെരുപ്പവുമാണ് ഇതിനിടയാക്കുന്നതെന്ന് പറയാറുണ്ടെങ്കിലും വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധയാണ് മുഖ്യഘടകമെന്നത് മൂടിവച്ചിട്ട് കാര്യമില്ല. തന്റെ മാത്രമല്ല അപരന്റെ അശ്രദ്ധ കൂടി കണക്കിലെടുത്തുവേണം ഓരോരുത്തരും വാഹനമോടിക്കാന്‍

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 21, 2020, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും, കേരളത്തില്‍ നിന്ന് ടൈല്‍സുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കൂട്ടിയിടിച്ച് പത്തൊന്‍പതു പേര്‍ മരിക്കാനിടയായത് ദാരുണാന്ത്യം സംഭവിച്ചവരുടെ ബന്ധുക്കളെ മാത്രമല്ല, ജനങ്ങളെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. മരിച്ച പത്തൊമ്പതു  പേരും മലയാളികളാണ്. സമീപകാലത്ത് ഉണ്ടായ വലിയ വാഹനാപകടങ്ങളിലൊന്നാണിത്. പുലര്‍ച്ചെ സംഭവിച്ച അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് തകര്‍ന്നുതരിപ്പണമായി. റോഡിലെ മീഡിയനിലൂടെ ലോറി അന്‍പത് മീറ്ററോളം ഓടി എന്നറിയുമ്പോള്‍ അപകടത്തിന്റെ സ്വഭാവം ആര്‍ക്കും മനസ്സിലാക്കാനാവും.  

നമ്മുടെ റോഡുകളില്‍ വാഹനാപകടം ഒരു തുടര്‍ക്കഥയാണ്. അപകടമെന്നല്ല, നിരത്തിലെ നരഹത്യകള്‍ എന്നാണ് ഇതില്‍ പലതിനെയും വിശേഷിപ്പിക്കേണ്ടത്. റോഡിന്റെ ശോചനീയാവസ്ഥയും വാഹനപ്പെരുപ്പവുമാണ് ഇതിനിടയാക്കുന്നതെന്ന് പറയാറുണ്ടെങ്കിലും വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധയാണ് മുഖ്യഘടകമെന്നത് മൂടിവച്ചിട്ട് കാര്യമില്ല. തന്റെ മാത്രമല്ല അപരന്റെ അശ്രദ്ധ കൂടി കണക്കിലെടുത്തുവേണം ഓരോരുത്തരും വാഹനമോടിക്കാന്‍. അപ്പോഴെ അപകടങ്ങള്‍ ഒഴിഞ്ഞുപോകൂ. അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും കൂസലില്ലായ്മ കൈമുതലാക്കി വളയം പിടിക്കുന്നവര്‍ വളരെയധികമാണ്. ഓരോ നിമിഷവും തങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നിരവധി യാത്രക്കാരുടെ ജീവനും ജീവിതവും സുരക്ഷിതമാക്കുന്നതെന്ന് പൊതുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ തിരിച്ചറിയണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ അപഹരിക്കുന്നതൊന്നും വാഹനങ്ങളില്‍ സംഭവിക്കാന്‍ പാടില്ല. ഇത് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞാല്‍ തന്നെ അപകടങ്ങളുടെ നിരക്ക് കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.

വാഹനാപകടങ്ങളില്‍ പലതും സംഭവിക്കുന്നത് പുലര്‍ച്ചയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡ്രൈവര്‍മാരുടെ ഉറക്കമാണ് ഇവിടെ വില്ലനാവുന്നത്. ഉറക്കം മതിയാവാതെ സമയം ലാഭിക്കുന്നതിനായി വണ്ടിയോടിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നത് ആപല്‍ക്കരമാണ്. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങണമെന്നു തോന്നിയാല്‍ അല്‍പ്പനേരം ഉറങ്ങിയിട്ടേ യാത്ര തുടരാവൂ എന്ന് തീരുമാനിക്കണം. ഇത്തരം കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടക്കണം.  ട്രാഫിക് നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. വാഹനം നിങ്ങളുടേതായിരിക്കാം പക്ഷേ റോഡ് നമ്മുടെതാണ്, ഡ്രൈവിങ് ആസ്വദിക്കാം ആഘോഷിക്കരുത് എന്നിങ്ങനെയുള്ള ഉത്‌ബോധനങ്ങള്‍ വണ്ടിയോടിക്കുന്നവരില്‍ ഭൂരിപക്ഷവും കണക്കിലെടുക്കാറില്ല. ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു എന്നത് ഡ്രൈവര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണം.

അവിനാശിയില്‍ അപകടത്തില്‍പ്പെട്ട ബസില്‍ ജീവനക്കാരുള്‍പ്പെടെ അമ്പത് പേരാണ് ഉണ്ടായിരുന്നത്. ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ഇവരില്‍ പലരും രക്ഷപ്പെട്ടത്. മരണമടഞ്ഞത് ഏറ്റവും പുതിയ വിവരമനുസരിച്ച് 19 പേരാണെങ്കിലും പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കാനും, പരിക്കേറ്റവര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാനും അധികൃതര്‍ ശ്രദ്ധിക്കണം. വാഹനാപകടങ്ങള്‍ പതിവ് സംഭവങ്ങളായി കരുതാതെ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികളെടുക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കുക മാത്രമല്ല, ട്രാഫിക് മാന്യത പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് വാഹനാപകടങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുക. അവിനാശിയില്‍ ദാരുണാന്ത്യം സംഭവിച്ചവരുടെ ആത്മാവിന് ഞങ്ങളുടെ ശ്രദ്ധാഞ്ജലി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

Entertainment

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

Kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

Kerala

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

പുതിയ വാര്‍ത്തകള്‍

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

ആ ചിരിയാണ് മാഞ്ഞത്… ആ നഷ്ടം നികത്താനാകില്ല; നെഞ്ചു നീറി ബിന്ദുവിനൊപ്പം ജോലി ചെയ്ത സഹപ്രവർത്തകർ

ദീപികയ്‌ക്ക് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies