Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിട്ടീഷുകാര്‍ വന്നു, കൃഷി വ്യവസായമായി

ഇംഗ്ലീഷ് കമ്പനീസ് (കണ്‍സോളിഡേഷന്‍) ആക്ട് 1908 അനുസരിച്ച് ഇംഗ്ലണ്ടില്‍ രൂപംകൊണ്ടതാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി. തുടര്‍ന്ന് പല ഘട്ടങ്ങളില്‍ മറ്റു പല കമ്പനികളെ വിലയ്‌ക്ക് വാങ്ങുകയോ ഇതില്‍ ലയിപ്പിക്കുകയോ ചെയ്തു.

കെ. ഗുപ്തന്‍ by കെ. ഗുപ്തന്‍
Feb 17, 2020, 05:30 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ബ്രിട്ടീഷ് അധിനിവേശത്തോടെയാണ് കേരളം ഭക്ഷ്യവിള കൃഷിയില്‍ നിന്നു തോട്ടവത്കരണത്തിലേക്ക് വഴിമാറുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന ജോണ്‍ ദാനിയേല്‍ മണ്‍റോ 13,000 ഏക്കര്‍ ഭൂമി പൂഞ്ഞാര്‍ രാജാവില്‍ നിന്നു പാട്ടത്തിനെടുത്ത് 1879ല്‍ നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്‍ഡ് പ്ലാനിങ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിച്ച് തിരുവിതാംകൂറില്‍ തോട്ടവ്യവസായം ആരംഭിച്ചു. ഈ കാലയളവില്‍ യൂറോപ്പില്‍ നിന്ന് ഒട്ടേറെ വിദേശ കമ്പനികള്‍ കേരളത്തില്‍ തോട്ട വ്യവസായത്തിലേക്ക് കടന്നുവന്നു. തിരുവിതാംകൂര്‍ രാജാവില്‍ ജന്മാവകാശം നിലനിര്‍ത്തി ഫ്രീ ഹോള്‍ഡായോ, ലീസ് ഹോള്‍ഡായോ മാത്രമേ വിദേശ കമ്പനികള്‍ക്ക് രാജ ഭരണകാലത്ത് തോട്ട വ്യവസായത്തിന് ഭൂമി  നല്‍കിയിട്ടുള്ളൂ.  

ഇംഗ്ലീഷ് കമ്പനീസ് (കണ്‍സോളിഡേഷന്‍) ആക്ട് 1908 അനുസരിച്ച് ഇംഗ്ലണ്ടില്‍ രൂപംകൊണ്ടതാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി. തുടര്‍ന്ന് പല ഘട്ടങ്ങളില്‍ മറ്റു പല കമ്പനികളെ വിലയ്‌ക്ക് വാങ്ങുകയോ ഇതില്‍ ലയിപ്പിക്കുകയോ ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു പിന്നാലെ തോട്ടവുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന നിയമ നിര്‍മ്മാണങ്ങള്‍ നടന്നു. ഒന്നാമത്തേത് 1954ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ നാലാം ഭേദഗതി നിയമം വഴി നഷ്ടപരിഹാരം നല്‍കിക്കൊണ്ട് സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.

ഈ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ തിരു കൊച്ചി സര്‍ക്കാര്‍ 1955ല്‍ ഇടവകയവകാശം ഏറ്റെടുക്കല്‍ നിയമം പാസ്സാക്കി. ഈ നിയമത്തോടൊപ്പം 1963ലെ കേരള ഭൂ പരിഷ്‌കരണ ഭേദഗതി നിയമം, 1973ലെ വിദേശ നാണ്യ വിനിമയ നിയന്ത്രണചട്ടം (ഫെറ) എന്നിവ മറികടക്കുന്നതിന് കമ്പനികളുടെ ഒട്ടേറെ ലയനങ്ങളും രൂപീകരണവും നിയമ ലംഘനങ്ങളും തെറ്റായ വിവര സമര്‍പ്പണവും അനധികൃത ഭൂമിയുടെ കരം സ്വീകരിക്കലും ഒക്കെ മാറി മാറി വന്ന ഇടത്-വലത് സര്‍ക്കാരുകളുടേയും ഉദ്യോഗസ്ഥന്മാരുടെയും ഒത്താശയോടെ ഹാരിസണ്‍ അധികൃതര്‍ നടത്തി. അതില്‍ അവസാനത്തേത് 2005 ഏപ്രിലില്‍ കണ്ണന്‍ ദേവന്‍ തോട്ടങ്ങളിലെ തൊഴിലാളികളുടെ കൂടി പങ്കാളിത്തത്തോടെ സഹകരണ സ്ഥാപനമായി കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയുടെ പ്രഖ്യാപനമാണ്. കമ്പനിയുടെ ഓഹരിയിലും ഭരണനിര്‍വഹണത്തിലും തൊഴിലാളി പങ്കാളിത്തം നല്‍കിയത്, ടാറ്റയുടെ തൊഴിലാളി സ്‌നേഹം കൊണ്ടല്ല, തൊഴിലാളികളെ മുന്‍നിര്‍ത്തി അനധികൃതമായി ഭൂമി സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടന്നതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

1957ലും 1967ലും അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകളാണ് ഭൂപരിഷ്‌കരണത്തില്‍ നിന്നു തോട്ടം മേഖലയെ ഒഴിവാക്കിയത്. കേരളത്തില്‍ വിദേശ തോട്ടങ്ങളുണ്ടെന്നും നിയമവിരുദ്ധമായി ഇവര്‍ കൈവശം വച്ചിരിക്കുകയാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുമ്പേ തിരിച്ചറിഞ്ഞിരുന്നു. ഈ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ ചില ഏജന്‍സികളെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കണ്ടില്ല. അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിന് കണ്ണന്‍ ദേവന്‍ മലകള്‍ ഭൂമി വീണ്ടെടുക്കല്‍ ബില്‍ 1971ല്‍ പാസ്സാക്കി. ഈ നിയമത്തോടെ വിദേശ കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമിക്ക് നിയമ സാധുത നല്‍കി. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനേക്കുറിച്ച് വളരെ വ്യക്തമായ ഒരു പഠന റിപ്പോര്‍ട്ടാണ് ഡോ.എം.ജി. രാജമാണിക്യത്തിന്റേത്. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി അഞ്ചു ലക്ഷം ഏക്കര്‍ തോട്ടം ഭൂമി വിദേശ കമ്പനികളും അവരുടെ ബിനാമികളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതായാണ് അദ്ദേഹത്തിന്റെ  കണ്ടെത്തല്‍.

ഭൂപരിഷ്‌കരണത്തിന്റെ 50-ാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയിലും ഭൂ രഹിതരുടെ പ്രക്ഷോഭങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ ഭൂ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഭൂ പരിഷ്‌കരണം എന്ന ആവശ്യത്തിന് പ്രസക്തി കൈവന്നതും അതിനെ തള്ളിപ്പറയാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കിയതും. ഭൂ പരിഷ്‌കരണം ഇനിയെന്ത് എന്ന ലേഖനത്തില്‍ തോമസ് ഐസക് പറയുന്നു – കേരളത്തിലെ ഭൂ പരിഷ്‌കരണം നടപ്പാക്കുന്നതിന് അഞ്ച് പതിറ്റാണ്ട് കര്‍ഷക സമരം വേണ്ടിവന്നു. കാര്‍ഷിക മേഖലയിലെ അഞ്ച് ശതമാനം വരുന്ന ജന്മിമാര്‍ക്കെതിരെ 95 ശതമാനം വരുന്ന കര്‍ഷക-കര്‍ഷക തൊഴിലാളി ജന വിഭാഗങ്ങളെ അണിനിരത്താനാണ് കര്‍ഷക സമരത്തിലൂടെ ശ്രമിച്ചത്. എന്നാല്‍ രണ്ടാം ഭൂ പരിഷ്‌കരണ വാദക്കാര്‍ കാര്‍ഷിക മേഖലയിലെ 20 ശതമാനം വരുന്ന ഉയര്‍ന്ന വിഭാഗം കര്‍ഷകര്‍ക്കെതിരെ 20 മുതല്‍ 30 ശതമാനം വരെ വരുന്ന കര്‍ഷക തൊഴിലാളികളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു പരിപാടി ജനകീയ ജനാധിപത്യ മുന്നണിയില്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക. ഭൂ പരിഷ്‌കരണം മൂലം 28 ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു, 5.03 ലക്ഷം പേര്‍ക്ക് കുടികിടപ്പ് അവകാശം കിട്ടി.

തോമസ് ഐസക്കിന്റെ ഈ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് ഭൂ പരിഷ്‌കരണത്തിന്റെ അന്ത്യമായെന്നാണ്. ഈ ഇടത് യുക്തിയെ അപനിര്‍മ്മിച്ചുകൊണ്ട് മാത്രമേ കേരളത്തിലെ ഭൂ രഹിതര്‍ക്ക് ഭൂവുടമകളാകാന്‍ കഴിയൂ. കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞും അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി തിരിച്ചു പിടിച്ചും, സ്വകാര്യ വനഭൂമിക്കും തോട്ടം ഭൂമിക്കും പരിധി നിശ്ചയിച്ചും, വ്യക്തികള്‍ക്ക് കൈവശം വയ്‌ക്കാവുന്ന ഭൂമിയുടെ പരിധി പുനര്‍നിര്‍ണ്ണയിച്ചും, സര്‍ക്കാര്‍ നിര്‍ത്തിവച്ച പദ്ധതികള്‍ക്ക് അനുവദിച്ച ഭൂമി തിരിച്ചെടുത്തും ഭൂരഹിതര്‍ക്കും നാമമാത്ര ഭൂവുടമകള്‍ക്കും ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും വേണ്ടി ഒരു ഭൂ നിയമം പാസ്സാക്കി നിയമാധിഷ്ഠിതമായി ഭൂമി വിതരണം ചെയ്യണം.

(ഭൂ അവകാശ സംരക്ഷണ സമിതി വൈക്കത്ത് സംഘടിപ്പിച്ച സെമിനാറില്‍ നിന്ന്)

അവസാനിച്ചു.

 9747132791

Tags: ബ്രിട്ടീഷ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു; ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

World

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ലണ്ടനിലേക്ക് മടങ്ങുന്നു; രാജകുടുംബവുമായി ബന്ധം ഊഷ്മളമാകുമോ ?

India

ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞു; സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്തരംനുണകളാണ് ചിന്താഗതിയെ ഭരിക്കുന്നത്: ദത്താത്രേയ ഹൊസബാളെ

Hockey

എഫ്ഐഎച്ച് പ്രോ ലീഗില്‍ ഇന്ത്യ ബ്രിട്ടണെ നേരിടും; ഇന്നലെ ബല്‍ജിയത്തെ തകര്‍ത്തു

India

സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ – ബ്രിട്ടന്‍ ചര്‍ച്ച അടുത്ത മാസം ന്യൂദല്‍ഹിയില്‍; ഇന്ത്യ-കാനഡ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പുരോഗതി

പുതിയ വാര്‍ത്തകള്‍

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies