Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും

വിവേകചൂഡാമണി 63

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 15, 2020, 04:57 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബുദ്ധീന്ദ്രിയാണി ശ്രവണം ത്വഗക്ഷി

ഘ്രാണം ച ജിഹ്വാ വിഷയാവബോധനാത്

വാക്പാണിപാദാ ഗുദമപ്യൂപസ്ഥം

കര്‍മ്മേന്ദ്രിയാണി പ്രവണാനി കര്‍മ്മസു.

കാത്, തൊലി, കണ്ണ്, നാക്ക്, മൂക്ക് എന്നിവ ശബ്ദം മുതലായ വിഷയങ്ങളെ അറിയാന്‍ സഹായിക്കുന്നതിനാല്‍ അവയെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു. വാക്ക്, കൈ, കാല്, വിസര്‍ജ്ജനേന്ദ്രിയം , ജനനേന്ദ്രിയം എന്നിവ കര്‍മ്മത്തെ ചെയ്യുന്നതിനാല്‍ കര്‍മ്മേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു.

സ്ഥൂല ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെക്കുറിച്ച് പറയുകയാണ് ഇവിടെ. ഇവ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്.

‘ഇം പ്രതിദ്രവന്തി ഇതി ഇന്ദ്രിയാഃ ‘ വിഷയങ്ങളിലേക്ക് ഓടുന്നതിനാല്‍ ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥം. ആത്മാവായ ഇന്ദ്രനാല്‍ ചലിക്കപ്പെടുന്നവയെന്നും അര്‍ത്ഥമുണ്ട്.

ദശേന്ദ്രിയങ്ങളെ പഞ്ചജ്ഞാനേന്ദ്രിയങ്ങളെന്നും പഞ്ചകര്‍മ്മേന്ദ്രിയങ്ങളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

ലോകത്തെ അറിവുകളെ നമ്മിലേക്ക് വിവിധ വിഷയങ്ങളുടെ രൂപത്തില്‍ എത്തിക്കുന്ന ഇന്ദ്രിയങ്ങളെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് വിളിക്കുന്നു.

ശബ്ദം കേള്‍ക്കാന്‍ കാത്, സ്പര്‍ശം അറിയാന്‍ തൊലി, രൂപം കാണാന്‍ കണ്ണ്, രസം നുകരാന്‍ നാവ്, മണം പിടിക്കാന്‍ മൂക്ക് എന്നിങ്ങനെ. ശ്രോത്രം, ത്വക്ക്, ചക്ഷുസ്, രസനാ, ഘ്രാണം എന്നാണ് യഥാര്‍ത്ഥ പേരുകള്‍.അങ്ങനെ പറയാന്‍ കാരണം നമ്മള്‍ ശരീരത്തിന് പുറത്ത് കാണുന്ന ചെവിയോ തൊലിയോ കണ്ണോ,നാക്കോ, മൂക്കോ അല്ല അവയ്‌ക്കുള്ളിലാണ് ഓരോ വിഷയത്തേയും അറിയാനുള്ള ശേഷിയുള്ളത്. അത് തികച്ചും വളരെ സൂക്ഷ്മമാണ്.

ബാഹ്യവിഷയങ്ങള്‍ നമ്മുടെ ഉള്ളിലേക്ക് കടക്കുന്ന കവാടങ്ങളെയാണ് ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നത്. അതിനാല്‍ അവയ്‌ക്ക് ഇന്ദ്രിയ ദ്വാരങ്ങള്‍ എന്നാണ് പേര്.

നേടിയ അറിവിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ളവയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.വാക്ക്, പാണി, പാദം, ഗുദം, ഉപസ്ഥം എന്നിവയാണത്.സംസാരിക്കാന്‍ നാവ്. വാഗിന്ദ്രിയം എന്ന് വിളിക്കും. ജിഹ്വാ എന്നും പറയാറുണ്ട്.

എടുക്കാനും പിടിക്കാനുമൊക്കെ രണ്ട് കൈകള്‍  പാണി. നടക്കാനും ഓടാനും ചാടാനുമൊക്കെയായി രണ്ട് കാലുകള്‍  പാദം.

ശരീരത്തിനുള്ളിലെ അഴുക്കിനെ പുറത്തു കളയാനായി, മലം,മൂത്രം തുടങ്ങിയവയെ വിസര്‍ജ്ജിക്കാനായി വിസര്‍ജ്ജനേന്ദ്രിയം  മലദ്വാരം മൂത്രനാളിയേയും ഉള്‍പ്പെടുത്താം. ഗുദം, പായു എന്നും  വിളിക്കും.  

ആനന്ദത്തിനും സ്ത്രീ പുരുഷ സംഗമത്തിനും സന്താനോല്പാദനത്തിനുമായി ജനനേന്ദ്രിയം അഥവാ ഉപസ്ഥം എന്നിങ്ങനെയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളുമായും അവയുടെ തന്മാത്രകളുമായും ബന്ധപ്പെട്ടിരിക്കുന്നു.  പോരാത്തതിന് ഇവ രണ്ടിനും പരസ്പര ബന്ധമുണ്ടെന്നും പറയാം.

ആകാശത്തിന്റെ ഗുണമായ ശബ്ദത്തെ അറിയാന്‍ കാത്.ശബ്ദം വേണ്ടതു പോലെ പുറപ്പെടുവിക്കാന്‍ അഥവാ സംസാരിക്കാന്‍ വാഗിന്ദ്രിയം.വായുവിന്റെ ഗുണമായ സ്പര്‍ശത്തെ അറിയാന്‍ തൊലി. നമുക്ക് തൊട്ട് അറിയാന്‍ കൈകള്‍.

അഗ്നിയുടെ ഗുണമായ രൂപത്തെ അറിയാന്‍ കണ്ണ്. കാഴ്ചയ്‌ക്കനുസരിച്ച് നല്ലപോലെ നടക്കാന്‍ രണ്ട് കാലുകള്‍. അഗ്നിയുടെ ചൂടു തത്ത്വം ഓരോ കാലടിയിലും ഉണ്ടാകും.

ജലത്തിന്റെ ഗുണമായ രസത്തെ അറിയാന്‍ രസന അഥവാ നാവ്. ഏതു നേരവും നാവ് വെള്ളത്തില്‍ കിടക്കുന്നു  നനഞ്ഞിരുന്നു. രേതസ്സ്, ബീജം മുതലായവയും ജലമയമായാണ്  ഇവ ജനനേന്ദ്രിയമുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൃഥ്വിയുടെ ഗുണമായ ഗന്ധത്തെ അറിയാന്‍ മൂക്ക്. പൃഥ്വിയുടെ സ്ഥൂലത പോലെയുള്ള  മലവും മറ്റും. മലമൂത്രാദികള്‍ ദുര്‍ഗന്ധം കൊണ്ടാണ് തിരിച്ചറിയുന്നത് എന്നതും പ്രത്യേകതയാണ്. ഇവയെ ഭൂമിയിലേക്കാണ് വിസര്‍ജ്ജിക്കുന്നതും.

കര്‍മ്മേന്ദ്രിയങ്ങളുമായുള്ള ബന്ധം പറയുന്നിടത്ത് ക്രമത്തില്‍ മാറ്റം വരുന്നത് ശരിയല്ല എന്ന പക്ഷക്കാരുണ്ട്. അവരുടെ അഭിപ്രായത്തില്‍ മലവും മൂത്രവുമൊക്കെ ജലമയമായതിനാല്‍ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു.പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സ്ഥൂലരൂപത്തിന്, ഗര്‍ഭസ്ഥ ശിശുവിന് കാരണമാകുന്നതിനാല്‍ അതിനെ പൃഥ്വീ തത്വമെന്ന് പറയാം. സ്ഥൂല ശരീരത്തിന്റെ പ്രത്യേകത തന്നെ അതിന്റെ സ്ഥൂലതയാണ്.

9495746977

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിൽ കലാപഭീതി , ഖമേനി അടിച്ചമർത്തൽ നടപടി ആരംഭിച്ചു ; നൂറുകണക്കിന് പേർ അറസ്റ്റിൽ, അതിർത്തികൾ അടച്ചു

1, അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു വന്ധ്യംകരണത്തിന്റെ ചിത്രം. 2, സഞ്ജയ്ഗാന്ധിയും ഇന്ദിരയും
Main Article

അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ശാശ്വതമായ ഓര്‍മപ്പെടുത്തല്‍

Article

സമാനതകളില്ലാത്ത സത്യഗ്രഹം

Editorial

അടിയന്തരാവസ്ഥയെക്കുറിച്ച് പഠിക്കണം, പഠിപ്പിക്കണം

World

മെക്സിക്കോയിലെ ഗ്വാനജുവാറ്റോയിൽ ആഘോഷത്തിനിടെ വെടിവയ്‌പ്പ് : 12 പേർ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ, നാല് സ്ത്രീകളും രണ്ട് യുവാക്കളും അറസ്റ്റിൽ

രണ്ട് വർഷത്തോളം വിരാട് കൊഹ്ലിയുമായി ഡേറ്റിങ്ങിൽ ; നടിയുടെ ചിത്രങ്ങൾ വൈറൽ

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

ഒൻപതാംക്ലാസുകാരിയുടെ മരണം: സ്‌കൂൾ അടച്ചു, പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 34 കേസുകളിലും തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ജൂലായില്‍ ശബരിമല ക്ഷേത്രം ഒരു മാസം മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് സാക്ഷ്യം വഹിക്കും, നിറപുത്തരി 30 ന്

അതിശക്തമായ മഴ, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies