Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥൂലശരീരവും ജാഗ്രദവസ്ഥയും

വിവേകചൂഡാമണി 61

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 13, 2020, 04:16 am IST
in Samskriti

ശ്ലോകം 88

പഞ്ചീകൃതേഭ്യോ ഭൂതേഭ്യ: സ്ഥൂലേഭ്യ: പൂര്‍വ്വകര്‍മ്മണാ

സമുത്പന്നമിദം സ്ഥൂലം ഭോഗായതനമാത്മനഃ

അവസ്ഥാ ജാഗരസ്തസ്യ സ്ഥൂലാര്‍ത്ഥാനുഭവോ യത:

പഞ്ചീകരണത്തിലൂടെ സ്ഥൂലമായിത്തീര്‍ന്ന പഞ്ചമഹാഭൂതങ്ങളില്‍ നിന്ന് പൂര്‍വ്വകര്‍മ്മങ്ങള്‍ക്കനുസൃതമായി ഉണ്ടായ ഈ സ്ഥൂലശരീരം ജീവന് വിഷയങ്ങളനുഭവിക്കാനള്ള ഉപാധിയാണ്. സ്ഥൂലശരീരം വിഷയങ്ങളെ അനുഭവിക്കുന്നതിനെ ജാഗ്രദവസ്ഥ എന്ന് പറയുന്നു.

സൂഷ്മ ഭാവങ്ങളില്‍ നിന്നാണ് സ്ഥൂലങ്ങളയാവയൊക്കെ ഉണ്ടായിയിരിക്കുന്നത്. സൂക്ഷ്മമായ അവസ്ഥയെ ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല.

ഇന്ദ്രിയങ്ങളെ കൊണ്ട് അറിയുന്നത് സ്ഥൂലങ്ങളായ പഞ്ചമഹാഭൂതങ്ങളെയാണ്. അതിന് മുമ്പ് അവ ഇന്ദ്രിയങ്ങള്‍ക്ക് അറിയാനാകാത്ത വിധത്തില്‍ സൂക്ഷ്മങ്ങളായിരുന്നു. അപ്പോള്‍ അവയെ തന്മാത്രകള്‍ എന്ന് വിളിക്കുന്നു.

പഞ്ചതന്മാത്രകള്‍ പഞ്ചീകരണത്തിലൂടെ സ്ഥൂലങ്ങളായിത്തീരുന്നു. അവയെകൊണ്ടാണ് സ്ഥൂലശരീരങ്ങള്‍ ഉണ്ടാകുന്നത്.മുന്‍ജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ശരീരമെടുത്ത് ജീവന്‍ അവയിലിരുന്ന് സുഖദുഃഖങ്ങളാകുന്ന ഭോഗങ്ങളെ അനുഭവിക്കുന്നു. അതിനാല്‍ സ്ഥൂല ശരീരത്തെ ഭോഗായതനം എന്ന് പറയുന്നു. സ്ഥൂലശരീരത്തിലിരുന്ന് ലോകത്തിലെ സ്ഥൂല വിഷയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി അവയെ അനുഭവിക്കുന്നതാണ് ജാഗ്രദ് അവസ്ഥ അഥവാ ഉണര്‍ന്നിരിക്കുന്ന സമയം.

അപ്പോഴാണ് നാം കാണുകയും കേള്‍ക്കുകയും രുചിക്കുയും മണക്കുകയും സ്പര്‍ശനമറിയുകയും ചെയ്യുന്നത്.

ശ്ലോകം 89

ബാഹ്യേന്ദ്രിയൈ: സ്ഥൂല പദാര്‍ത്ഥ സേവാം

സ്രക്ചന്ദന സ്ത്ര്യാദി വിചിത്ര രൂപാം

കരോതി ജീവ: സ്വയമേതദാത്മനാ

തസ്മാത് പ്രശസ്തിര്‍ വപുഷോളസ്യ ജാഗരേ

ജീവന്‍ സ്ഥൂല ശരീരവുമായി ചേര്‍ന്ന് ബാഹ്യേന്ദ്രിയങ്ങളുടെ സഹായത്തോടെ മാല, ചന്ദനം, സ്ത്രീ തുടങ്ങിയ പല വിഷയങ്ങളേയും അനുഭവിക്കുന്നു. അതിനാല്‍ സ്ഥൂല ശരീരത്തിന് ജാഗ്രദവസ്ഥയിലാണ് പ്രാധാന്യമുള്ളത്.

സ്ഥൂലശരീരവുമായി താദാത്മ്യം പ്രാപിക്കുന്ന ജീവന്‍ ഞാന്‍ ചെയ്യുന്നു  അനുഭവിക്കുന്നു എന്ന നിലയില്‍ കര്‍തൃത്വഭോക്തൃത്വ അഭിമാനിയാകുന്നു. വിഷയങ്ങളെ തന്നില്‍ നിന്ന് വേറെ കണ്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അനുഭവിക്കുന്നു. ഇന്ദ്രിയ സുഖത്തിന് വേണ്ടി ആളുകള്‍ കൊതിക്കുന്ന ഭോഗങ്ങളെയാണ് ളവിടെ മാല, ചന്ദനം, സ്ത്രീ എന്നിങ്ങനെയുള്ള വാക്കുകളെ കൊണ്ട് സൂചിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള വിചിത്രങ്ങളായ സുഖഭോഗങ്ങളെയാണ് സ്ഥൂലശരീരം ഉണര്‍ന്നിരിക്കുമ്പോള്‍ കൊതിക്കുന്നതും അനുഭവിക്കുന്നതും. ശരീരബോധമില്ലെങ്കില്‍ ചുറ്റുമുള്ള ലോകത്തെ അറിയാനാവില്ല. സ്ഥൂല ശരീരം ജാഗ്രദവസ്ഥയിലിരിക്കുമ്പോഴേ എല്ലാ വിഷയാനുഭവങ്ങളും ഉണ്ടാകുകയുള്ളൂ.  

സ്വപ്‌നത്തില്‍ മനസ്സിന് സ്ഥൂലശരീരവുമായി ബന്ധമില്ലാത്തതിനാല്‍ ബാഹ്യലോകത്തേയും സ്ഥൂല വസ്തുക്കളേയും അറിയാനാവില്ല. ഉറക്കത്തിലെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.