Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേദാന്തവിചാരം ജ്ഞാനത്തിലേക്കുള്ള വഴി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 16, 2020, 04:11 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശ്ലോകം 44

അസ്ത്യുപായോ മഹാന്‍ കശ്ചിത് സംസാരഭയ നാശനഃ

തേന തീര്‍ത്വാ ഭവാംഭോധിം പരമാനന്ദമാപ്‌സ്യസി

സംസാരഭയത്തെ ഇല്ലാതാക്കുന്ന മഹത്തായ ഒരു ഉപായമുണ്ട്. അതിലൂടെ ഭവസാഗരത്തെ കടന്ന് പരമാനന്ദം നേടാം.

നിരവധി ഋഷിമാര്‍ പരീക്ഷിച്ച് വിജയച്ചതായ ആ വഴി തന്നെയാണ് സംസാര ഭയത്തെ ഇല്ലാതാക്കാന്‍ ഗുരു നിര്‍ദ്ദേശിക്കുന്നത്. സംസാരക്കടലിനെ കടക്കുക അത്ര എളുപ്പമല്ല എങ്കിലും യതിമാര്‍ പ്രയത്‌നത്തിലൂടെ ഭവാര്‍ണവം മറികടന്ന വഴി തന്നെ ശിഷ്യനും ഉപദേശിക്കാന്‍ പോവുകയാണ്. ഭവസാഗരം കടന്നാല്‍ പിന്നെ പരമാനന്ദം നേടാം.

ഈ ലോകത്തിലെ മിഥ്യാധാരണകളേയും അതേ തുടര്‍ന്നുണ്ടാകുന്ന ദുരിതങ്ങളേയുമാണ് സംസാരം, ഭവാര്‍ണവം എന്നീ വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞതിനെ ഒന്നുകൂടി ആവര്‍ത്തിച്ച് ശിഷ്യന് മതിയായ ഉറപ്പ് നല്‍കുകയാണ് ഇവിടെ. സംസാരക്കടല്‍ കടക്കുക മാത്രമല്ല പരമാനന്ദമെന്ന ഏറ്റവും വലിയ ലക്ഷ്യത്തെ  നേടാമെന്നും വ്യക്തമാക്കുന്നു.

അതിനുള്ള വഴി ഇനി പറയുന്നു.

 ശ്ലോകം 45

വേദാന്താര്‍ത്ഥ വിചാരേണ ജായതേ ജ്ഞാനമുത്തമം

തേനാത്യന്തിക സംസാര ദുഃഖനാശോ ഭവത്യനു

വേദാന്ത വാക്യങ്ങളുടെ അര്‍ത്ഥ വിചാരം കൊണ്ട് ഉത്തമമായ ജ്ഞാനം ഉണ്ടാകും. അതുമൂലം പൂര്‍ണമായും സംസാരദുഃഖത്തിന് നാശമുണ്ടാകും.

വേദാന്താര്‍ത്ഥ വിചാരത്തെയാണ് ഇവിടെ പ്രധാനമായും ആദ്യം തന്നെ നിര്‍ദ്ദേശിക്കുന്നത്. വേദാന്ത വിചാരം ജ്ഞാനത്തിലേക്ക് നയിക്കും. ജ്ഞാനം സംസാരദുഃഖത്തെ ഇല്ലാതാക്കുകയും ചെയ്യും.

സമ്യക് ജ്ഞാനം നേടാന്‍ വിചാരം തന്നെ വേണം. അച്ചടക്കത്തോടെ അന്ത: കരണം ശുദ്ധമാക്കി മനനം, ധ്യാനം, യുക്തിചിന്തനം, അപഗ്രഥനം എന്നിവയിലൂടെ ക്രമീകൃതമായി വ്യാപരിക്കുന്നതാണ് വിചാരം. വേദാന്തത്തിലെ ആശയങ്ങളുടെ ഉള്ളിലേക്ക്  ഇറങ്ങിച്ചെന്ന് ഓരോ വാക്യങ്ങളും എന്താണ് വാസ്തവത്തില്‍ ഉദ്ദേശിക്കുന്നതെന്ന്  നിരന്തരമായി മനനം ചെയ്യണം.

 തേനീച്ചകള്‍ പൂവിനുള്ളിലെ തേന്‍ കുടിക്കുന്നത് പോലെ ഉപനിഷത്ത് മന്ത്രങ്ങളിലെ സാരത്തെ അറിയലാണ് വിചാരം കൊണ്ട് സാധിക്കേണ്ടത്. പൂക്കളുടെ ഭംഗിയേക്കാളും സുഗന്ധത്തേക്കാളും തേനീച്ചയ്‌ക്കും വണ്ടിനും പ്രിയം അതിനുള്ളിലെ തേനാണ്. അതുപോലെ എത്ര മനോഹരവും കേമവുമായ മന്ത്രമായാലും അതിന്റെ സാരത്തെ വിചാരം ചെയ്യലാണ് വേണ്ടത്.

വിചാരത്തിന്റെ സഹായത്തോടെ ഉപനിഷത്ത് വാക്യങ്ങളെ അപഗ്രഥനം ചെയ്ത് അവയുടെ ഉള്ളിലുള്ള നിഗൂഢ രഹസ്യങ്ങളെ കണ്ടെത്താന്‍ കഴിയും.മന്ത്രങ്ങളുടെ വാച്യാര്‍ത്ഥം മാത്രമല്ല അറിയേണ്ടത് അവയുടെ ഭാവാര്‍ത്ഥവും അന്തരാത്ഥവും അറിഞ്ഞ് സ്വാനുഭവമാകണമെങ്കില്‍ വിചാരം ചെയ്യണം.

അജ്ഞാനം മൂലമുണ്ടാകുന്ന എല്ലാ കുഴപ്പങ്ങളും വിചാരം കൊണ്ട് ഇല്ലാതാകും. വിചാരം കൊണ്ട് ജ്ഞാനമുദിക്കുന്നതോടെ സംസാരദുഃഖങ്ങളൊക്കെ നീങ്ങുകയും ചെയ്യും. വിചാരത്തിലൂടെ ഉദിക്കുന്ന ജ്ഞാനത്തിലൂടെ പരമാനന്ദത്തെ കൈവരിക്കാം.

9495746977

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മദ്രസകള്‍

Kerala

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

India

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

India

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

Kerala

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies