Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനം കോണ്‍ഗ്രസ് എതിര്‍ക്കാഞ്ഞതെന്ത്: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 05:15 am IST
in India

കൊച്ചി: പൗരത്വ നിയമം മതാടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്, മതാടിസ്ഥാനത്തില്‍ ഇന്ത്യാ വിഭജനം നടത്തിയപ്പോള്‍ എതിര്‍ക്കാഞ്ഞതെന്തുകൊണ്ടാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ഈ നിയമത്തെ തുടര്‍ന്ന് രാജ്യത്ത് ഒരു മുസ്ലിമിനും പൗരത്വം നഷ്ടപ്പെടില്ലെന്നും നുണപ്രചാരണം തിരിച്ചറിയണമെന്നും മന്ത്രി വിശദീകരിച്ചു, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൗരത്വ വിഷയത്തില്‍ പാര്‍ലമെന്റിന് നിയമം പാസ്സാക്കാന്‍ ഭരണഘടനാപരമായി അധികാരമുണ്ട്. പാസ്സാക്കുംമുമ്പ് ബന്ധപ്പെട്ട എല്ലാ വേദികളിലും ചര്‍ച്ച നടത്തി. ബില്‍ ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. സര്‍വകക്ഷി യോഗ തീരുമാന പ്രകാരം, ലോക്‌സഭ ഏഴുമണിക്കൂറും രാജ്യസഭ എട്ടുമണിക്കൂറും ചര്‍ച്ച നടത്തി.  ആഗ്രഹിച്ചവരെല്ലാം അഭിപ്രായം പറഞ്ഞു. ആഭ്യന്തരമന്ത്രി ഓരോ സംശയങ്ങള്‍ക്കും മറുപടി പറഞ്ഞു. ബില്‍ നിയമമായി, രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ ഡിസംബര്‍ 12ന് ആക്ട് ആയി. 

ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിഷയം, ഭരണഘടനയുട 14-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്ന തുല്യത ലംഘിക്കുന്നുവെന്നായിരുന്നു. പ്രാദേശിക വേര്‍തിരിവ് ആകാമെന്നും മുമ്പ് ഉഗാണ്ടയുടേയും ശ്രീലങ്കയുടേയും കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്നും മൂന്നു രാജ്യങ്ങളില്‍നിന്ന് മതപീഡനം അനുഭവിക്കുന്നവര്‍ക്കു മാത്രമാണ് ഈ ആക്ട് ബാധകമെന്നും അമിത് ഷാ മറുപടി നല്‍കി. അങ്ങനെ,  ലോക്‌സഭയിലും രാജ്യസഭയിലും വോട്ടിനിട്ട് 

പാസ്സാക്കിയതാണ് പ്രമേയം. പിന്നെ എന്തിനാണ് എതിര്‍പ്പ്. പ്രകാശ് സിങ് ബാദലിന്റെ എസ്എഡിയും നിതീഷ് കുമാറിന്റെ ജെഡിയുവും ബില്ലിനെ അനുകൂലിച്ചു. അവര്‍ ചില നിര്‍ദേശങ്ങള്‍ വച്ചുവെന്നേയുള്ളു, എതിര്‍ത്തിട്ടില്ല. 

എല്‍.കെ. അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കെ, 2003ല്‍, രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു മന്‍മോഹന്‍സിങ്. അന്ന് പാക്കിസ്ഥാനില്‍ നിന്ന് വന്നവര്‍ക്ക് പൗരത്വം കൊടുക്കുന്നതിനുള്ള ബില്‍ അദ്വാനി അവതരിപ്പിച്ചപ്പോള്‍ മന്‍മോഹന്‍സിങ് പിന്‍താങ്ങി. പക്ഷേ, ഇപ്പോള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു?

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ 2004ല്‍ പൗരത്വ ആക്ട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിര്‍വീര്യമായി. 2005ലും ആറിലും അത് പുനരുജ്ജീവിപ്പിച്ചു. അന്ന് ഹിന്ദുക്കള്‍ക്ക് മാത്രമായിരുന്നു ബാധകം, പക്ഷേ, ആരും എതിര്‍ത്തില്ല. ഇപ്പോള്‍ മോദി എല്ലാവര്‍ക്കും ആക്കിയപ്പോള്‍ എതിര്‍ക്കുന്നതെന്തുകൊണ്ടാണ്? 

പൗരത്വ ആക്ട് രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. പക്ഷേ, മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിച്ചപ്പോള്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് അത് സമ്മതിച്ചു, അതിനെ അനുകൂലിച്ചു, കേന്ദ്രമന്ത്രി ചോദിച്ചു. 

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രധാന നേതാക്കള്‍ തുടങ്ങി എല്ലാവരും വ്യക്തമാക്കിയതാണ് ഭരണഘടനയുടെ പത്താം അനുച്ഛേദ പ്രകാരം ഒരിക്കലും ആരുടേയും പൗരത്വം റദ്ദാക്കാന്‍ പറ്റില്ലെന്ന്. അതായത് പൗരത്വം റദ്ദാക്കലല്ല, നല്‍കലാണ് നിയമത്തിന്റെ ലക്ഷ്യം, മന്ത്രി വിശദീകരിച്ചു. ഒരു പൗരനും പ്രശ്‌നമില്ല, ആര്‍ക്കും പൗരത്വം നഷ്ടമാകില്ല, മന്ത്രി മേഘ്‌വാള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.