Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിദ്രോഹ ശക്തികളെ തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 05:14 am IST
in Editorial

കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറുമായി ഓടുക എന്നത് പഴകിത്തേഞ്ഞ പ്രയോഗമാണെങ്കിലും ഈ ന്യൂജെന്‍ കാലത്തും അതിന് ഒരു മാറ്റവുമില്ല എന്നതത്രേ നമ്മുടെ മുമ്പിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്. ആധുനിക സംവിധാനങ്ങള്‍ ഏറെ പുരോഗമിച്ച കാലത്തും ഇങ്ങനെയാണ് അവസ്ഥയെങ്കില്‍ അതിന്റെ പിന്നാമ്പുറത്ത് സുനിശ്ചിത അജണ്ടയുണ്ടെന്നത് വ്യക്തം.

   പൗരത്വ നിയമം സംബന്ധിച്ച് എന്താണ് വസ്തുതയെന്ന് പരിശോധിക്കാതെ ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ അടിക്കുകയാണ് ബന്ധപ്പെട്ടവരെല്ലാം. ഒരു വിഭാഗത്തെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാനുള്ള ആദ്യപടിയെന്ന തരത്തിലാണ് തല്‍പ്പരകക്ഷികളുടെ പ്രചാരണം. അതിന്റെ ഗുരുതരമായ അനന്തര സംഭവഗതികള്‍ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

 തങ്ങള്‍ക്കിഷ്ടമില്ലാത്ത കേന്ദ്ര ഭരണകൂടത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് അക്രമങ്ങള്‍ നടത്തുകയെന്ന രീതിയാണുള്ളത്. രാജ്യവിരുദ്ധ സമീപനവും ഒപ്പം വിഘടനവാദികള്‍ക്ക് ഒത്താശ ചെയ്യുകയുമെന്ന നിലപാടിലേക്കാണ് അവര്‍ നീങ്ങുന്നത്. അക്രമികള്‍ക്ക് കരുത്തു പകരാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുമുള്‍പ്പെടെയുള്ളവരും സജീവമായി രംഗത്തുണ്ട്. കമ്യൂണിസ്റ്റുകാരുടെ രാജ്യവിരുദ്ധ മനോഭാവം കുപ്രസിദ്ധമാണല്ലോ. കോണ്‍ഗ്രസിനാണെങ്കില്‍ അധികാരം പിടിക്കാനുള്ള ആക്രാന്തവും.

    രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൈത്താങ്ങു നല്‍കിയിട്ടുള്ള ജാമിയ മിലിയ സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അവരുടെ നിയതമായ സ്വഭാവവുമായി മുന്നോട്ടു പോവുകയാണ്. പൊതുമുതല്‍ നശിപ്പിച്ചും പൊലീസിനെ ആക്രമിച്ചും അവിടത്തെ വിദ്യാര്‍ഥികള്‍ മുന്നേറുമ്പോള്‍ സഹായിക്കാന്‍ എം പിമാരുള്‍പ്പെടെയുള്ളവരും രംഗത്തെത്തുന്നു. വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തി അക്രമം നടത്തിയവരെ ലോക്‌സഭാംഗം തന്നെ കേരള ഹൗസില്‍ താമസിപ്പിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.

   കേരളത്തില്‍ ഇടതും വലതും തോളോടു തോള്‍ ചേര്‍ന്നാണ് പൗരത്വ നിയമത്തിനെതിരേ രംഗത്തിറങ്ങിയിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ചാവാം  കോണ്‍ഗ്രസ് എംപി കേരള ഹൗസില്‍ ജാമിയ മിലിയയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്ക് ഉണ്ടുറങ്ങാന്‍ അവസരമൊരുക്കിയത്. 

പൊലീസ് തെരയുന്ന അക്രമികള്‍ക്കായിരുന്നു എംപിയുടെ സംരക്ഷണമെന്നത് നിസ്സാരമായി തള്ളിക്കളയാനാവുന്നതല്ല.

    പൗരത്വ ബില്ലിന്റെ പേരിലായാലും ജമ്മു കശ്മീരിലെ പ്രത്യേക വകുപ്പ് എടുത്തു മാറ്റിയതിന്റെ പേരിലായാലും കേന്ദ്ര സര്‍ക്കാരിനെ തകര്‍ക്കുകയെന്ന അജണ്ടയുമായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച് ദേശസ്‌നേഹത്തിന്റെ പാതയിലേക്ക് നയിക്കാനല്ല അവര്‍ ശ്രമിക്കുന്നത്. അധികാരം പിടിക്കാന്‍ എന്ത് രാജ്യദ്രോഹവും ആവാം എന്നാണവരുടെ നിലപാട്. കേന്ദ്ര ഭരണകൂടത്തെ താഴെയിറക്കാന്‍ ഏതു ദേശദ്രോഹ ശക്തികളെയും കൂട്ടുപിടിക്കുന്നതിന്റെ പിന്നിലെ താല്‍പ്പര്യവും അതാണ്. യുവജനങ്ങളെ അതിന് സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ജാമിയ മിലിയ സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയും അവര്‍ അതിനായി ദുരുപയോഗിക്കുന്നു.

   ഇത്തരം രാഷ്‌ട്രീയ ദുഷ്ടലാക്കുള്ള സംഭവഗതികളെ തുറന്നു കാട്ടേണ്ട മാധ്യമങ്ങളില്‍ ഭൂരിഭാഗവും അതേ രാഷ്‌ട്രീയ താല്‍പ്പര്യത്തോടെ മുന്നേറുന്നു എന്നതു കാണാതിരുന്നുകൂടാ. രാഷ്‌ട്രഗാത്രത്തെ താങ്ങി നിര്‍ത്തുന്ന നാലാംതൂണാണ് തങ്ങളെന്നത് അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ അത്തരക്കാര്‍ മത്സരിക്കുകയാണെന്ന് അവരുടെ നിലപാടുകള്‍ വിളിച്ചു പറയുന്നുണ്ട്. ഇത്തരം ദുഷ്ട ചിന്താഗതിക്കാരുടെ താല്‍പ്പര്യങ്ങള്‍ സാധാരണക്കാര്‍ വരെ മനസ്സിലാക്കിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഛിദ്രശക്തികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹര്‍ത്താലിനോടുള്ള കേരളത്തിന്റെ തണുത്ത പ്രതികരണം. താമസംവിനാ എല്ലാവരും യാഥാര്‍ഥ്യബോധത്തിലേക്ക് എത്തുമെന്ന ആശാവഹമായ വികാരവും അതിലുള്‍പ്പെടുന്നുണ്ട് എന്നത് അതിനൊപ്പം കാണുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.