Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട്’ ആ ലക്ഷ്യത്തിലേക്ക് ഇനി എത്ര നാള്‍

എസ്. രാമനുണ്ണി by എസ്. രാമനുണ്ണി
Dec 18, 2019, 05:12 am IST
in Vicharam

കേരളത്തില്‍ ഭൂമിയില്ലാത്തവരായി, കിടപ്പാടം ഇല്ലാത്തവരായി ഏകദേശം 5,25,000 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ദളിത്, പിന്നാക്ക, ഗോത്ര മേഖലകളും പെടും. ഇവിടെ വ്യക്തമാവുന്ന ഒരു കാര്യം, ബാക്കിവരുന്ന ഒരു കോടി കുടുംബങ്ങള്‍ക്ക് ആവാസയോഗ്യമായ ഏതെങ്കിലും ക്രമീകരണങ്ങള്‍ ഉണ്ടെന്നും, അവര്‍ക്കൊക്കെ അവകാശപ്പെട്ടതായി കുറച്ചൊകെ ഭൂമി ഉണ്ടെന്നുമാണ്. ചിലര്‍ക്ക് ഒരു തരി മണ്ണുപോലും ലഭ്യമല്ലാതെ വന്നിട്ടുണ്ട്. ഈ വിഷയത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ എത്തിനില്‍ക്കുന്നത് 1957 ലെ ഭൂനിയമത്തിലാണ്.

അന്നത്തെ നിയമം മുഖേന കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും, ബാക്കി കണ്ടെത്തി സര്‍ക്കാരിലേക്ക് ചേര്‍ക്കുകയും ചെയ്തു. അങ്ങനെ 90 ലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാരിന് ലഭിച്ചതായി പറയപ്പെടുന്നു. എന്നാല്‍ അതില്‍ നാലിലൊന്ന് ഭൂമിപോലും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തിട്ടില്ല എന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഈ ഭൂനിയമ പരിധിയില്‍നിന്ന് എല്ലാ തോട്ടങ്ങളെയും ഒഴിവാക്കുകയും ചെയ്തിരുന്നു. വന്‍കിട തോട്ടങ്ങളില്‍ പ്രമുഖമായതെല്ലാം വിദേശ ഉടമസ്ഥതയിലുള്ളതുമായിരുന്നു. 1957 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വിദേശ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ഒരു പൈസ പോലും പ്രതിഫലമായി കൊടുക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചെടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അതില്‍നിന്ന് സൗകര്യപൂര്‍വ്വം പിന്മാറി.

ബ്രിട്ടീഷുകാരുടെ കാലത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ േതയില, കാപ്പി തോട്ടങ്ങള്‍ ആരംഭിക്കുന്നതിനായി രാജാവിന്റെ പക്കല്‍നിന്ന് ലക്ഷക്കണക്കിന് ഹെക്ടര്‍ മലഞ്ചെരിവുകളാണ് 99 വര്‍ഷത്തെ പാട്ടത്തിന് എടുത്തത്. അങ്ങനെ ഇടുക്കിയിലും വയനാട്ടിലുമെല്ലാം തോട്ടങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1947-ല്‍ ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോകുമ്പോള്‍ ഇംഗ്ലീഷുകാരുടെയും അവര്‍ ഉടമസ്ഥരായിട്ടുള്ള തോട്ടങ്ങളുടെയും മുഴുവന്‍ അവകാശങ്ങളും അതത് പ്രദേശത്തെ സര്‍ക്കാരുകളെ ഏല്‍പ്പിച്ചു വേണം പോകാന്‍ എന്നായിരുന്നു തീരുമാനം. പക്ഷേ അതൊന്നുമല്ല പിന്നീട് സംഭവിച്ചത്. വിദേശ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ എല്ലാം പേരുമാറ്റി ബിനാമികള്‍ കൈവശംവച്ച് ലാഭം കൊയ്തു. അതിന്റെ പങ്ക് നാളിതുവരെ വിദേശത്തേക്ക് കടത്തിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെയാണ് കണ്ണന്‍ദേവന്‍ എസ്‌റ്റേറ്റ് ടാറ്റാ ടീ ആയതും ഹാരിസണ്‍ ക്രോസ്ഫീല്‍ഡ് ഹാരിസണ്‍ മലയാളമായതുമെല്ലാം.

പാട്ടക്കാലാവധി അവസാനിച്ചിട്ടും ഈ കമ്പനികളുടെ കൈവശമിരിക്കുന്ന ഭൂമിയൊന്നും സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ ഏഴു പതിറ്റാണ്ടുകളായി കേരളം ഭരിച്ച ഒരു സര്‍ക്കാരും തയ്യാറായില്ല. ഇവിടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി സമരം ചെയ്തവരെന്ന് കൊട്ടിഘോഷിക്കുന്ന കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പ് മനസ്സിലാവുക. ഹൈറേഞ്ചിലെ വിസ്തൃതമായ തോട്ടമേഖലയുടെ സ്ഥാപനത്തോടെ ആ പ്രദേശങ്ങളിലെ പരമ്പരാഗത ഗോത്രസമൂഹമാണ് ഭൂമി അന്യാധീനപ്പെട്ട് നിരാലംബരായ ത്. ആ ദുഃഖം ഇന്നും നിലനില്‍ക്കുന്നു. അതുപോലെതന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാട്ടത്തിന് എടുത്ത ഭൂമിയേക്കാള്‍ എത്രയോ ഏക്കര്‍ പ്രദേശങ്ങള്‍ മേല്‍പ്പറഞ്ഞ കുത്തകകള്‍ കയ്യേറിയത്. 

ഇന്ന് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കൈവശം ഇരിക്കുന്ന 36,000 ഏക്കര്‍ ഭൂമിയെങ്കിലും വിവിധ രീതികളില്‍ വില്‍ക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കൈവശാവകാശം ഇല്ലാത്ത ഭൂമി ഈ രീതിയില്‍ വില്‍ക്കണമെന്നുണ്ടെങ്കില്‍ നിയമത്തിന്റെ പഴുതുകളിലൂടെയും, വഴിവിട്ട രീതികളിലൂടെയും മാത്രമേ സാധിക്കുകയുള്ളൂ. അതിന് തീര്‍ച്ചയായും അതത് കാലത്തെ ഭരണകൂടങ്ങള്‍ ഒത്താശചെയ്തിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. ഇതിനായി സംഘടിത മതശക്തികളും ശ്രമിച്ചിട്ടുണ്ടാവുമെന്നും ഉറപ്പാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം വഴിയൊരുക്കിയത് ഇടത്, വലത് മുന്നണികളാണ്. കുത്തക തോട്ട ഉടമകള്‍ക്കായി ഓരോ സര്‍ക്കാരുകള്‍, ഒത്താശയ്‌ക്ക് അരുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും വകുപ്പുമാറ്റിയും മറ്റും സഹായിക്കുകയായിരുന്നു.

ഇപ്പറഞ്ഞവയുടെ വേറൊരു മുഖമാണ് പട്ടയമേളകള്‍. എല്ലാ സര്‍ക്കാരുകളും പട്ടയ ദാനം വളരെ കൊട്ടിഘോഷിച്ചു നടത്തുന്നു. എന്നാല്‍ നാലോ അഞ്ചോ തലമുറകളായി കൃഷി ചെയ്തും വീടുവെച്ചും താമസിച്ചുവരുന്ന ഗോത്രവിഭാഗങ്ങളും ദളിത് വിഭാഗങ്ങളും ഇവിടെ തഴയപ്പെടുന്നു. വയനാട്, അട്ടപ്പാടി, ഇടുക്കി, പത്തനംതിട്ട തുടങ്ങി എല്ലാ ഹൈറേഞ്ച് മേഖലകളിലും ഈ അവസ്ഥയാണ്. ഭൂമി കയ്യേറി കൈവശംവച്ചിരിക്കുന്നവര്‍ക്കാണ് പട്ടയം നല്‍കിയിരിക്കുന്നത്.കടലോര മേഖലയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. വികസനത്തിന് വേണ്ടി കടലോരങ്ങളെല്ലാം സര്‍ക്കാര്‍ കൈവശമാക്കി. 

പാട്ടക്കാലാവധി കഴിഞ്ഞ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഒരു പൈസ പോലും നല്‍കാതെ നിയമ നടപടികളിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമിയുടെ വികസനത്തിനായി പദ്ധതി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും കേരളത്തിലെ ഭൂരഹിതരായ എല്ലാവര്‍ക്കും വിതരണം ചെയ്യണമെന്നുമാണ് ഭൂഅവകാശ സംരക്ഷണ സമിതിയുടെ ആവശ്യം. കടലോര, മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ അകറ്റണം. 

‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട്’ എന്നതായിരിക്കണം സര്‍ക്കാരിന്റെ നയം. അത് സാധിക്കണമെങ്കില്‍ വര്‍ത്തമാന കേരളത്തിന് ആവശ്യമായ രീതിയില്‍  ഭൂനയം രൂപീകരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശങ്ങളില്‍ വ്യക്തികള്‍ തമ്മില്‍  വലിയ അന്തരമുണ്ട്. അതുകൊണ്ട് തോട്ടം മേഖല ഉള്‍പ്പെടെ എല്ലാ ഭൂമിക്കും പരിധി നിശ്ചയിക്കുകയും ബാക്കിവരുന്നത് മുഴുവന്‍ റവന്യൂഭൂമിയായി പ്രഖ്യാപിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ വാസയോഗ്യമായ നിരവധി പ്രദേശങ്ങള്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ കൈവശമുണ്ടാകും. തോടും പുഴകളും കാവും ചതുപ്പും കണ്ടല്‍കാടും വനവും വന്യജീവികളും എല്ലാം സംരക്ഷിക്കപ്പെടുന്ന നയമായിരിക്കണം അത്. അതിനായി വിശദമായ ചര്‍ച്ചകള്‍ ഉണ്ടാവണം. കാരണം മണ്ണ് എന്നത് മനുഷ്യനാല്‍ നിര്‍മിക്കപ്പെടുന്നവയല്ല, പ്രകൃതിയുടെ വരദാനമാണ്. അതിനാല്‍ പങ്കുവയ്‌ക്കലാണ് അഭികാമ്യം. അതിനുള്ള അവസരവും അന്തരീക്ഷവും സൃഷ്ടിക്കേണ്ടത് സര്‍ക്കാരാണ്.

(ഭൂഅവകാശ സംരക്ഷണ സമിതി 

സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ പീരങ്കി ഷെൽ കേന്ദ്രമാകാൻ ഇന്ത്യ ; ഷിർദ്ദിയിൽ ആരംഭിക്കുന്നത് വർഷം അഞ്ച് ലക്ഷം ഷെല്ലുകൾ നിർമ്മിക്കാൻ ശേഷിയുള്ള കേന്ദ്രം

Kerala

മണ്‍റോതുരുത്തില്‍ ശക്തമായ മഴയിലും കാറ്റിലും ഹൗസ് ബോട്ട് മുങ്ങി

India

അഗ്നി 6 ന്റെ ദൂരപരിധി 15000 കിലോമീറ്റര്‍ വരെയുണ്ട്; അമേരിക്കയെ വരെ ദഹിപ്പിക്കാനാകും

Kerala

‘അമ്മ’ നേതൃത്വം പിരിട്ടു വിടണമെന്ന് നടി പൊന്നമ്മ ബാബു, പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്‌നം

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

പുതിയ വാര്‍ത്തകള്‍

മമതയുടെ ന്യൂനപക്ഷപ്രീണനദോഷം അനുഭവിച്ച ബംഗാളില്‍ സുവേന്ദു ബക്രീദിന് അവധി ഒരു ദിവസമാക്കി ചുരുക്കി, കേരളത്തില്‍ അവധി 2 ദിവസം

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തണമോ ? എങ്കിൽ കുതിർത്ത നിലക്കടല കഴിച്ചോളു

വി ഡി സതീശനില്‍ കേരളത്തിന് വലിയ പ്രതീക്ഷയെന്ന് മോഹന്‍ലാല്‍,വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്ന് ശ്രീകുമാരന്‍ തമ്പി

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍ ‘നഷ്ട ഹാര്‍ബര്‍’ ആയി…ഇനി സുവര്‍ണ്ണ ഫാള്‍ട്ട നിര്‍മ്മിയ്‌ക്കും: ഫാള്‍ട്ടിയില്‍ ബിജെപി ജയിച്ചതോടെ സുവേന്ദു അധികാരി

പിണറായിയുടെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച കോടതി പരിഗണിക്കും, പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം തേടി എസ്ഐടി

ഒടുവിൽ കമൽഹാസനും മനസിലായി , നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യത്തിന് വേണ്ടി ; ഊർജ്ജസംരക്ഷണത്തിന് പിന്തുണ ;  യാത്ര ഇക്കോണമി ക്ലാസിലാക്കി കമൽ

അന്‍സിബയ്‌ക്കെതിരെ ഹില്‍പാലസ് സ്റ്റേഷനില്‍ കേസ് കൊടുത്തത് താനെന്ന് വെളിപ്പെടുത്തി ലക്ഷ്മി പ്രിയ; ‘ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിക്കില്ല’

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.