Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയുടെ മാതൃഭാവം; ഇന്ന് (ധനുമാസ കൃഷ്ണസപ്തമി) ശ്രീശാരദാദേവി ജയന്തി

ആര്‍. രമാദേവി by ആര്‍. രമാദേവി
Dec 18, 2019, 04:39 am IST
in Samskriti

ബംഗാളിലെ ബാങ്കുറ ജില്ലയിലുള്ള  ജയറാംബാടി ഗ്രാമത്തില്‍ ധനുമാസത്തിലെ കൃഷ്ണസപ്തമിയിലാണ്(1853 ഡിസംബര്‍ 22 )മാതൃദേവിയെന്ന് ശ്രീരാമകൃഷ്ണശാരദാദേവി ഭക്തര്‍ സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന ശ്രീശാരദാദേവി ജനിച്ചത്. അമ്മ ശ്യാമസുന്ദരീദേവി, അച്ഛന്‍  രാമചന്ദ്രമുഖര്‍ജി. ശാരദാമണിയെന്നാണ് മകള്‍ക്ക് അവര്‍ പേരിട്ടത്. കുഞ്ഞു പിറക്കുന്നതിനു മുമ്പ് തന്നെ ദിവ്യമായൊരു സൗഭാഗ്യം കൈവരുന്നതിന്റെ സൂചനകള്‍ മാതാപിതാക്കള്‍ക്ക് ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിഭ്യാഭ്യാസം നല്‍കുന്നതിനു പകരം ഗൃഹകൃത്യങ്ങള്‍ പരിശീലിപ്പിക്കുന്നതായിരുന്നു ഗ്രാമത്തിലെ പതിവ്. ബാലവിവാഹവും അന്ന് നാട്ടുനടപ്പായിരുന്നു. ശാരദാമണിയും കുഞ്ഞുനാളിലേ തന്നെ വീട്ടുകാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ പരിശീലിച്ചു. അഞ്ചുവയസ്സുള്ളപ്പോള്‍ ശാരദാമണിയെ ഇരുപത്തിമൂന്നു വയസ്സുള്ള ഗദാധരചട്ടോപാധ്യായക്ക് വിവാഹം ചെയ്തു കൊടുത്തു. ഗദാധരചട്ടോപാധ്യയാണ് പിന്നീട് ശ്രീരാമകൃഷ്ണ പരമഹംസരെന്ന് വിഖ്യാതനായത്. 

വിവാഹം കഴിഞ്ഞെങ്കിലും 18 വയസ്സുവരെ മാതാപിതാക്കള്‍ക്കൊപ്പമാണ് ശാരദാമണി ഏറെനാളും കഴിഞ്ഞത്. ഭര്‍തൃഗൃഹത്തില്‍ പോകുന്ന വേളയിലെല്ലാം ഈശ്വപ്രാപ്തിയാണ് ജീവിതത്തിന്റെ മഹത്തായ ലക്ഷ്യമെന്ന് ശ്രീരാമകൃഷ്ണദേവന്‍ ശാരദയെ ഉപദേശിക്കുമായിരുന്നു. ഒരിക്കല്‍ ജയറാംബാടിയിലെ സ്വഗൃഹത്തില്‍ കഴിയുന്ന വേളയില്‍ വേദനിപ്പിക്കിന്നൊരു വാര്‍ത്ത ശാദയെത്തേടിയെത്തി. ദക്ഷിണേശ്വരത്തില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് ചിത്തഭ്രമം പിടിപെട്ടിരിക്കുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കാല്‍നടയായി ദക്ഷിണേശ്വരത്തേക്ക് പുറപ്പെട്ട ശാരദയ്‌ക്ക് മൂന്നാംനാള്‍ ജ്വരം പിടിപെട്ട് തീരെ നടക്കാന്‍ വയ്യാതായി. അവര്‍ ഒരു സത്രത്തില്‍ അന്നു രാത്രി വിശ്രമിച്ചു.  രാത്രിയില്‍  കാര്‍മേഘവര്‍ണമുള്ള അതിസുന്ദരിയായൊരു സ്ത്രീ സമീപത്തു വന്നിരുന്ന് ശാരദയുടെ ശിരസ്സ് തലോടി. അതോടെ ശാരദാദേവിയ്‌ക്ക് ജ്വരം ഭേദമായി. താന്‍ ദക്ഷിണേശ്വരത്തു നിന്ന് വരികയാണെന്നും ദേവിയുടെ ഭര്‍ത്താവിനെ കാത്തുരക്ഷിക്കുന്നത് താനാണെന്നും ആ തേജോരൂപം അരുളിച്ചെയ്തു. ശാരദാദേവിയുടെ ആദ്യത്തെ ആത്മീയാനുഭവമായിരുന്നു അത്. ദക്ഷിണേശ്വരത്തെത്തിയപ്പോഴാണ് തന്റെ പതിക്ക് ചിത്തഭ്രമമൊന്നും പിടിപെട്ടില്ലെന്ന കാര്യമറിഞ്ഞത്. അത്യപൂര്‍വമായൊരു ദാമ്പത്യമായിരുന്നു രാമകൃഷ്ണദേവന്റെയും ശാരദാദേവിയുടേയും. ഉല്‍കൃഷ്ടമായൊരു ആത്മീയ ബന്ധം. ഭര്‍തൃശുശ്രൂഷയില്‍ ദേവി അനുഭവിച്ച പരമാനന്ദം അവാച്യമായിരുന്നു. ആത്മീയ ജീവിതത്തിലേക്ക് ദേവിയെ നയിക്കുന്നതിനൊപ്പം ലൗകികജീവിതം നയിക്കേണ്ടതെങ്ങനെയെന്നും അദ്ദേഹം ഉപദേശങ്ങള്‍ നല്‍കി. ഷോഡശീപൂജയിലൂടെ, ശ്രീരാമകൃഷ്ണദേവന്റെ ഇച്ഛാനുസരണം ശാരദാദേവിയുടെ ശരീരം അഖിലാണ്ഡേശ്വരിയുടേതായിതീര്‍ന്നു. അതിനാല്‍ ശ്രീരാമകൃഷ്ണദേവന്‍ ചെയ്ത തപസ്സിന്റെ ഫലങ്ങളെല്ലാം ലോകനന്മയ്‌ക്കായി ദേവി ഉപയോഗിച്ചു. ശ്രീരാമകൃഷ്ണദേവന് വിഷയികളുടെ സാമീപ്യം പൊള്ളുന്നതുപോലെയായിരുന്നു. എന്നാല്‍ അമ്മ (ശാരദാദേവി) സകലര്‍ക്കും ആശ്രയം നല്‍കി. അമ്മ ക്ഷമിക്കാത്ത തെറ്റുകള്‍ ഒന്നും ഭൂമിയിലില്ല.  

1886 ആഗസ്റ്റ് 16 നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ  മഹാസമാധി. അതിനുശേഷമുള്ള 34 വര്‍ഷം, ശ്രീരാമകൃഷ്ണദേവന്‍ ലോകനന്മയ്‌ക്കായ് കൊണ്ടുവന്ന ജ്ഞാനാമൃതം ശാരദാദേവി യഥേഷ്ടം വിതറി. 67ാമത്തെ വയസ്സില്‍ 1920 ജൂലൈ 20 നാണ് ദേവി സമാധിയായത്.

                                                                                                                         9495827833

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.