Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വനിയമം: ചെന്നിത്തലയും പിണറായിയും പരസ്യ സംവാദത്തിന് തയ്യാറുണ്ടോ?; 12 ചോദ്യങ്ങളുമായി കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 07:59 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പച്ചനുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പവും ഭയാശങ്കയും ഉണ്ടാക്കുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങ്ങളില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്തിരിയണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കത്തിലൂടെയാണ് ഇതുസംബന്ധിച്ച കാര്യം കുമ്മനം വ്യക്തമാക്കിയത്.

ജനങ്ങളെ നിയമത്തിന്റെ സത്യസ്ഥിതി ബോധ്യപ്പെടുത്തുവാനും സ്വന്തം നിലപാട് ജനമധ്യത്തില്‍ വിശദീകരിക്കാനും ഒരു പരസ്യ സംവാദത്തിന് ഇരുനേതാക്കളും തയ്യാറാവണം. അതിനായി അവരെ ക്ഷണിക്കുന്നു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചണ്ഡമായ പ്രചരണം നടത്തിവരുന്ന ഇരുനേതാക്കളും ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടതാണെന്ന മുഖവുരയോടെയാണ് കത്ത് തുടങ്ങുന്നത്. 12 ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി.

1. ആര്‍ക്കാണ് ബില്‍കൊണ്ട് അപകടമുണ്ടാകുന്നതതെന്ന് കേരളത്തിലെ സമുന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കുമോ? കേരളീയരായ ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ആളിന്റെ പേര് വെളിപ്പെടുത്താമോ?

2. പാര്‍ലമെന്റ് പാസാക്കിയ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയുന്നവര്‍ക്ക് ഭരണഘടന എങ്ങനെ സംരക്ഷിക്കാനാവും?

3. ശബരിമല ആചാരം സംബന്ധിച്ച് വിധി വന്നപ്പോള്‍ വിധി നടപ്പിലാക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വം സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതില്‍ ഭരണഘടനാപരമായ ബാധ്യതയില്ലേ? ശബരിമല വിധിയിലും പൗരത്വ നിയമത്തിലും രണ്ടുതരം നിലപാട് എന്തിനാണ്?

4. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അമ്പതിനായിരത്തില്‍പ്പരം ആളുകളുടെ പേരില്‍ കള്ളക്കേസെടുത്തു. പൗരത്വ നിയമത്തിന്റെ പേരില്‍ അക്രമമഴിച്ചുവിട്ടവര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

5. ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ 5 ശതമാനം വര്‍ധിച്ചപ്പോള്‍ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഹിന്ദു-ബൗദ്ധ-ക്രിസ്ത്യന്‍ വിഭാഗങ്ങളായ ന്യൂനപക്ഷങ്ങള്‍ 15-20 ശതമാനം കുറഞ്ഞുവെന്ന യാഥാര്‍ത്ഥ്യം ഇരുനേതാക്കളും എന്തിന് മറച്ചുവയ്‌ക്കുന്നു?

6. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപീഡനം മൂലം നാടുവിട്ട അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതം അല്ലാതെ മറ്റേത് രാജ്യത്താണ് അഭയം തേടാനുള്ളത്?

7. വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്ന ആര്‍ക്കും പൗരത്വം തേടാന്‍ നിലവില്‍ നിയമമുള്ളപ്പോള്‍ പിന്നെന്തിന്റെ പേരിലാണ് ഈ പ്രതിഷേധം?

8. പാക്-ബംഗ്ലാദേശ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപീഡനം നേരിടുന്നതിനാല്‍ അവരെ സംരക്ഷിക്കണമെന്നും ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്നും മുന്‍ ്രപധാനമന്ത്രി മന്‍മോഹന്‍സിംഗും സിപിഎം നേതാക്കളും ആവശ്യപ്പെട്ടിട്ടുള്ളതല്ലേ?

9. ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങള്‍ പൗരത്വം നിലനിര്‍ത്തുന്നതിനെക്കുറിച്ചും പൗരന്മാരായവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും ആകയാല്‍ ആരുടെയും പൗരത്വം നിഷേധിക്കാന്‍ വ്യവസ്ഥ ചെയ്യാത്ത പൗരത്വഭേദഗതി നിയമം എങ്ങനെ ഭരണഘടനയുടെ ലംഘനമാകും?

10. പൗരത്വ പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരും തുടര്‍ന്ന് അത് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് സുപ്രീംകോടതിയും ആകയാല്‍ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ എന്തിന് പഴിചാരണം?

11. ജാമിയ യൂണിവേഴ്സിറ്റിയില്‍ വെടിവെപ്പും മരണവുമുണ്ടായി എന്ന കള്ളപ്രചരണം കേരളത്തില്‍ ഏറ്റുപിടിക്കുന്നത് ഉത്തരവാദിത്ത സ്ഥാനങ്ങള്‍ വഹിക്കുന്ന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഭൂഷണമാണോ?

12. അക്രമം നടത്തിയും പൊതുമുതല്‍ നശിപ്പിച്ചും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുകയും അക്രമികളുടെ അതേ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുക വഴി ജനാധിപത്യ മൂല്യങ്ങള്‍ കുഴിച്ചുമൂടുകയല്ലേ സിപിഎമ്മും കോണ്‍ഗ്രസ്സും ചെയ്യുന്നത്?

മേല്‍വിവരിച്ച ചോദ്യങ്ങള്‍ പൊതുജനമധ്യത്തില്‍നിന്നും ഉയരുന്നവയാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്‌ട്രീയനേതാക്കളെന്ന നിലയില്‍ ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമുണ്ട്. നാട്ടില്‍ സമാധാനവും ശാന്തിയും പുലര്‍ന്നുകാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഇപ്പോള്‍ പാലിക്കുന്നത് വ്യക്തമായ മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷം ജനങ്ങളുടെയും ഹിതത്തിന് അനുകൂലമായിട്ടാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നത്. വളഞ്ഞ വഴിയിലൂടെയല്ല നടപ്പിലാക്കിയത്. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കുകയും ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്ത നിയമം നടപ്പിലാക്കില്ലെന്ന് വാശിപിടിക്കുന്ന കോണ്‍ഗ്രസ്-സിപിഎം മുഖ്യമന്ത്രിമാര്‍ രാഷ്‌ട്രതാല്‍പര്യങ്ങളെ ധ്വംസിക്കുന്നവരാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കുമ്മനം കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

India

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.