ചിന്തയും യാഥാര്‍ത്ഥ്യങ്ങളുമായുള്ള സമ്പര്‍ക്കംമൂലം സൂക്തികളുടേതായ ഒരു മഹദ് സാഹിത്യം വളരുകയും അവ പിന്നീട് പ്രബന്ധങ്ങളും വ്യഖ്യാനങ്ങളുമായി വിപുലമാകുകയും ചെയ്തു. ശ്രൗതസൂത്രങ്ങള്‍ സാമൂഹിക യജ്ഞങ്ങള്‍ക്കും കര്‍മങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. ഗൃഹ്യസൂത്രങ്ങള്‍ ഗൃഹങ്ങളുടെ കര്‍മങ്ങളുടെ ശുദ്ധീകരണക്ഷമമായ നൈര്‍മല്യം ഗൃഹത്തിന്റെ അകത്തളങ്ങളിലെത്തിച്ചു. ധര്‍മശാസ്ത്രത്തിലെ സൂത്രങ്ങളും പ്രബന്ധങ്ങളും വ്യക്തിപരവും സാമൂഹികവുമായ പെരുമാറ്റത്തിന് വിസ്തരിച്ച മാര്‍ഗദര്‍ശിത്വം നല്കി. ഉരസലുകളില്ലാതെ മാറ്റങ്ങള്‍ സുഗമമാക്കുകയും മസൃണമായും ചില തെളിഞ്ഞ ചാലുകളില്‍ക്കൂടി പ്രവഹിക്കേണ്ടത് അത്യാവശ്യമാണ്. ധര്‍മം ശീലിക്കുക. അധര്‍മം ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുക, സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക ഇപ്രകാരമുള്ള സദുപദേശങ്ങള്‍ ഭാരതീയ ധാര്‍മിക സാഹിത്യം പ്രദാനം ചെയ്യുന്നു.
അമൃതവാണി
ആനയുടെ കാലിലോ വാലിലോ തൊട്ടിട്ട് ഇതാണ് ആന എന്ന് പറയുന്ന അന്ധനെപ്പോലെ സംസ്കൃത സാഹിത്യത്തിന്റെ ഒരുകോണില്നിന്നുകൊണ്ട് ഈ മഹദ്ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മഹാപാപമാണ്. കര്മണ്യോവാധികാരസ്തേ, മാഫലേഷുകദാചന എന്ന ഗീതാവാക്യം പലപ്പോഴും ഈ ദുര്‍വ്യാഖ്യാനത്തിന് ഇരയാകാറുണ്ട്. നിനക്ക് ജോലി ചെയ്യുവാനേ അധികാരമുള്ളു. കൂലി ചോദിക്കുവാന്‍ അധികാരമില്ലാ എന്ന ലൗകികാര്‍ത്ഥം കല്‍പ്പിച്ച് യുഗപുരുഷനായ ശ്രീകൃഷ്ണനെ ബൂര്‍ഷ്വാവര്‍ഗത്തിന്റെ ശക്തനായ പ്രതിനിധിയായും സംസ്കൃതത്തെ അതിന്റെ പ്രചാരണ മാധ്യമമായും ചിത്രീകരിക്കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി, ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്നീ വാക്യങ്ങളും ഇമ്മാതിരിയുള്ള ദുര്‍വ്യാഖ്യാനത്തിന് ഇരയാകാറുണ്ട്. സ്ത്രീ സ്വയം രക്ഷിക്കപ്പെടേണ്ടവള്‍ അല്ലെന്നും അവളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ പരമപ്രധാന കര്‍ത്തവ്യമാണെന്നും ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാക്യത്തിന് മുന്പുംപിന്
പുമുള്ള വാക്യങ്ങള്‍ വായിച്ച് മനസ്സിലാക്കുവാന്‍ കഴിവുള്ള ഒരു വ്യക്തിക്ക് ബോധ്യമാകും. ഏതാദൃശങ്ങളായ അബദ്ധങ്ങളില്‍നിന്ന് വിമുക്തമാക്കുവാനും കബളിക്കപ്പെടാതിരിക്കുവാനും സംസ്കൃതപഠനം അത്യന്താപേക്ഷിതമാണ്.
സര്‍വഭാഷാ ജനനീ
മിക്ക ഭാരതീയ ഭാഷകളും ഭാഷാ സാഹിത്യങ്ങളും സംസ്കൃതതവുമായി കടപ്പെട്ടിരിക്കുന്നു. സര്വഭാഷാജനനീ എന്ന് വാഴ്ത്തപ്പെടുന്ന സംസ്കൃതത്തിന്റെ സ്വാധീനവും ചൈതന്യവും ഉള്‍ക്കൊള്ളാത്ത സാഹിത്യത്തിന്റെ നിര്‍വചന പരിധിയില്‍ത്തന്നെ പെടുന്നില്ലാ എന്ന് പറയാം. പ്രാദേശിക ഭാഷകളില്‍ എത്രതന്നെ സാഹിത്യ സൃഷ്ടികളുണ്ടായാലും അവയുടെയെല്ലാം അന്തര്‍ധാരയായും ശുഭതാളമായും ഈ അമൃതവാണി ഒഴുകിക്കൊണ്ടേയിരിക്കും. അമൃതഭാഷയെന്ന് കരുതപ്പെടുന്ന ഈ ശ്രേഷ്ഠഭാഷ രാമായണവും മഹാഭാരതവും നിലനില്‍ക്കുന്നിടത്തോളം കാലം അമൃതവാണിയായിത്തന്നെ പരിലസിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: