Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരുവിലാന്‍ തരത്തില്‍ പോയി കളിക്ക്; അക്കിത്തം സ്ഥിത പ്രജ്ഞത്വം സിദ്ധിച്ച കവി

എം.സതീശൻ by എം.സതീശൻ
Dec 6, 2019, 01:56 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ചരുവില്‍ അശോകന് ഇരിക്കപ്പൊറുതിയില്ല. അക്കിത്തത്തോട് ക്ഷമിക്കാനാവില്ലെന്നാണ് അയാളുടെ കുറിപ്പ്. തരത്തില്‍ പോയി കളിക്കാനാണ് ചരുവിലാനോട് പച്ചമലയാളത്തില്‍ പറയേണ്ടത്. അക്കിത്തം അത് പറയില്ല. ചരുവിലാനോട് മാത്രമല്ല ചെയ്യുന്ന പാപത്തിന്റെ അളവും ആഴവും അറിയാത്ത സർവ മഹാപാപികളോടും ക്ഷമിച്ച കരുണാമയന്റെ ജീവിതവിശാലതയുണ്ട് മഹാകവിയുടെ ആസ്തിബാധ്യതയായി. അത് തരിമ്പും ബാക്കിയില്ലാതെ വിമര്‍ശിച്ച് ശേഷം നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തുകൊള്ളാന്‍ ആഹ്വാനം ചെയ്ത യോഗേശ്വരന്റെ കര്‍മ്മപന്ഥാവാണ്. അതുകൊണ്ട് ആ പാപിയോട് അക്കിത്തം ക്ഷമിക്കും. നിന്ദയും സ്തുതിയും ഒരു പോലെ കാണാനുള്ള സ്ഥിത പ്രജ്ഞത്വം  സിദ്ധിച്ച കവിയാണ് അക്കിത്തം. വൈകിയെത്തിയ പുരസ്കാരം എന്ന് പലരും പറഞ്ഞപ്പോൾ എനിക്കിതാവും സമയമെന്ന് പരിഭവമില്ലാതെ വിനീതനാവാൻ കഴിയുന്നത് ആർഷമായ ആ മന സ്ഥൈര്യത്തിന്റെ കരുത്തിലാണ്.

കവിക്ക് രാഷ്‌ട്രീയം പാടില്ലെന്നും അഥവാ പാടുണ്ടെങ്കില്‍ ചുവന്നവന്റേത് മാത്രമേ പാടുള്ളൂവെന്നും അല്ലെങ്കില്‍ കവിയെ അംഗീകരിക്കാനാവില്ലെന്നുമൊക്കെയാണ് ചരുവില്‍ അശോകന്റെ നാവാടിത്തം. തപസ്യയില്‍ വരുന്നതും തപസ്യയുടെ പ്രസിഡന്റാവുന്നതും ഘോരാപരാധമായാണ് ചരുവില്‍ കാണുന്നത്. മാര്‍ക്‌സിസ്റ്റുകാരന്‍ എറിഞ്ഞുകൊടുക്കുന്ന പദവികളും പൊന്നാടകളും കൊണ്ട് കാലയാപനം കഴിക്കുന്ന, സിപിഎം കേന്ദ്രങ്ങളുടെ ചെരിവില്‍ നടുവളച്ച് ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരാളില്‍ നിന്ന് ഇതിനപ്പുറം ഒന്നും ഈ വര്‍ത്തമാനകാലത്ത് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. 

അക്കിത്തത്തിന് മുമ്പ് ജ്ഞാനപീഠം നേടിയ ഒഎന്‍വി കുറുപ്പ് തപസ്യ വേദികളിലെ നിത്യസാന്നിധ്യമായിരുന്നുവെന്ന് ചരുവിലാന് അറിയാമോ? കോട്ടയത്ത് തപസ്യയുടെ ദശവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അന്നത്തെ അല്പബുദ്ധികളായ ചില ചരുവിലാന്‍മാര്‍ ചെങ്കൊടി പൊക്കി വാക്കിന്റെ ഉപരോധം തീര്‍ത്തപ്പോള്‍, തലയില്‍ മുണ്ടിട്ടുകൊണ്ടല്ല ഞാന്‍ തപസ്യയുടെ വേദിയില്‍ പോകുന്നതെന്ന് ഉറക്കെപ്പറഞ്ഞയാളാണ് ഒഎന്‍വി. തപസ്യയോട് സഹകരിച്ചതിന്റെ പേരില്‍ ചരുവിലാന്‍ ആരോടും കൂടില്ല എന്നാണ് നിലപാടെങ്കില്‍ പിന്നെ ഒപ്പം കൂടാന്‍ ഒരു കോയമ്പറമ്പത്ത് സച്ചിദാനന്ദനോ ഉരുളികുന്നത്തുകാരന്‍ പോള്‍ സക്കറിയയോ മാത്രമേ കാണുകയുള്ളൂ. തപസ്യ നല്‍കിയ ദുര്‍ഗാദത്ത പുരസ്‌കാരം ഏറ്റുവാങ്ങിയതിന് സുഭാഷ് ചന്ദ്രനും സഞ്ജയന്‍ പുരസ്‌കാരം വാങ്ങിയതിന് ഓ.വി. വിജയനും നേരെ സക്കറിയ നടത്തിയിട്ടുള്ള, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന കൊതിക്കെറുവിന്റെ പുലഭ്യം പറച്ചിലിനോളമൊന്നും ചരുവില്‍ എത്തിയിട്ടില്ലെന്ന് ആശ്വാസമുണ്ട്. ജാപ്പാന്‍ ചുറ്റുന്ന സര്‍വാധിപതിയുടെ ഒരു ഭാഷയുണ്ട് ചരുവിലിന്. അതുകൊണ്ടാവുമല്ലോ അക്കിത്തത്തോട് ക്ഷമിക്കില്ല എന്നൊക്കെ പറയാനുള്ള അതിരുകടന്ന ധിക്കാരത്തിന് അദ്ദേഹം മുതിര്‍ന്നത്.

അക്കിത്തം രാഷ്‌ട്രീയം പറഞ്ഞിട്ടുണ്ട്. അത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ്. അത് വായിച്ചാല്‍ ചരുവിലാന്മാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പൊള്ളും. പൊള്ളാതിരിക്കണമെങ്കില്‍ അധികാരരാഷ്‌ട്രീയത്തിന്റെ വിഴുപ്പുകള്‍ കുടഞ്ഞെറിഞ്ഞ് സ്വതന്ത്രമായ ആവിഷ്‌കാരത്തിന്റെ വഴിയേ നടന്നുശീലിക്കണം. പാര്‍ട്ടിസമ്മേളനങ്ങളിലെ കുഷ്യനിട്ട ചോപ്പന്‍ കസേരകളില്‍ അമര്‍ന്നിരുന്ന് സുഖം പിടിച്ചുപോയവര്‍ക്ക് ചരുവിലാന്മാരുടെ ബുദ്ധിയേ ബാക്കിയുണ്ടാവൂ. 

അക്കിത്തം പറഞ്ഞ രാഷ്‌ട്രീയം മാനവസ്‌നേഹത്തിന്റേതാണ്. നിരുപാധികസ്‌നേഹത്തിന്റേതാണ്. അതറിയാനും ഉള്‍ക്കൊള്ളാനും മനസ്സൊത്തിരി പാകമാകാനുണ്ട് ചരുവില്‍ അശോകന്. അതല്ല ചരുവില്‍ ഉദ്ദേശിക്കുന്ന രാഷ്‌ട്രീയമെങ്കില്‍ പിന്നിലും മുന്നിലുമുള്ളവരെ ഒന്ന് ചികഞ്ഞുനോക്കുന്നത് നല്ലതാണ്. ശാസ്താംകോട്ടയില്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ സംഘടിപ്പിച്ച ജലസ്വരാജിന്റെ വേദിയില്‍ കുമ്മനത്തിന്റെ അടുത്തിരുന്നത് ചരുവില്‍ കൊണ്ടുനടക്കുന്ന സംഘടനയുടെ മുന്‍ അമരക്കാരന്‍ ഷാജി എന്‍. കരുണാണ്. രാജേട്ടന്‍ എന്നാണ് അദ്ദേഹം ആ വേദിയില്‍ കുമ്മനത്തെ അഭിവാദ്യം ചെയ്തത്. അദ്ദേഹം കുമ്മനത്തിന്റെ രാഷ്‌ട്രീയം സ്വീകരിച്ചു എന്നല്ല അതിനർത്ഥം . മാനിക്കേണ്ടവരെ മാനിക്കാനുള്ള ഭാഷ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ്. അപ്പോള്‍ പറഞ്ഞുവരുന്നത് ചരുവിലിന് പിടികിട്ടുന്നുണ്ടല്ലോ? എഴുതിയ കഥകളുടെ വലിപ്പം കൊണ്ടാണ് ചരുവില്‍ കഥാകൃത്തായി ആഘോഷിക്കപ്പെടുന്നതെന്നത് ഒരു പൊള്ളയായ ധാരണയാണ്. കൊണ്ടുനടക്കാനും പൊന്നാടയിടീക്കാനും ചെമ്പട കൂടെയുള്ളപ്പോള്‍ തോന്നുന്ന ഒരു ധാര്‍ഷ്ട്യം കലര്‍ന്ന ധാരണ… അതിനപ്പുറത്തേക്ക് ചരുവിലാന്‍ കടക്കരുത്. കടക്കണമെന്ന് തോന്നുമ്പോള്‍ ഭയം എഴുതിയ ഉമേഷ്ബാബുവിനോട് ഉപദേശം തേടാനും മറക്കണ്ട..

അക്കിത്തത്തെ അധിക്ഷേപിച്ചാല്‍ ഉള്ള കസേര ഉറച്ചിരിക്കുമെങ്കില്‍ അത് നല്ലതാണ്. അതിനപ്പുറം ഒരു മേന്മയും ചരുവിലിന് ഈ കാലത്ത് ആരും കല്പിച്ചുതരില്ല. ചരുവിലിന് മുമ്പ് അക്കിത്തത്തിനെതിരെ വാളെടുത്തത് തെരുവുചുംബനക്കാരില്‍ ഒരാളാണെന്ന് കേട്ടു. ചരുവില്‍ രണ്ടാമനാണെന്ന് സാരം. പിന്മുറക്കാരുണ്ടാവുക സ്വാഭാവികമാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

Entertainment

ക്ഷയരോഗബാധിത, നില വഷളെന്നും നടി ലീന മരിയ പോള്‍, ജാമ്യാപേക്ഷയില്‍ ഇടപെടാതെ സുപ്രീം കോടതി

India

രാജ്യത്തെ നടുക്കി ആകാശ ദുരന്തം; 110 പേരുടെ മരണം സ്ഥിരീകരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

Kerala

ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് എന്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ഇറാൻ ആക്രമിക്കപ്പെടുമോ ? ടെഹ്‌റാന് ഒരു ആണവ ബോംബ് പോലും നിർമ്മിക്കാൻ കഴിയില്ല ; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; എഞ്ചിനിലെ സാങ്കേതിക തകരാർ അപകട കാരണമെന്ന് പ്രാഥമിക നിഗമനം

കല്‍മണ്ഡപം കവര്‍ച്ച കേസില്‍ അറസ്റ്റിലായ മണിമാരന്‍ ആക്രമണകാരിയെന്ന് പൊലീസ് , അമ്പതോളം കേസുകളില്‍ പ്രതി

ചായ മേശയുടെ ചില്ല് പൊട്ടി കാൽപാദത്തിലും തുടയിലും തുളച്ചുകയറി നാലു വയസ്സുകാരന് ദാരുണാന്ത്യം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; അപകടം ടേക് ഓഫിനിടെ, വിമാനത്തിൽ ജീവനക്കാർ ഉൾപ്പടെ 242 യാത്രക്കാർ

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ ചിന്തന്‍ ബൈഠക്ക് ജൂലൈയില്‍; ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥി

ഭീകരതയ്ക്കെതിരായ ഭാരതത്തിന്റെ നിലപാട് വിശദീകരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി തിരിച്ചെത്തിയ  പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി   ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരതത്തിന്റെ നയതന്ത്ര അശ്വമേധം

ഒരു വര്‍ഷത്തോളം ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ക്ക് 23 വര്‍ഷം തടവും 30000 രൂപ പിഴയും

അശ്വിൻ രാത്രി ഫോൺ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന് യുവതി;വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

ചായ തിളപ്പിക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies