Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരഭക്തിയെ എങ്ങനെ വളര്‍ത്താം?

ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്.

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Nov 25, 2019, 02:34 am IST
in Samskriti

ഈശ്വരഭക്തിയെ എങ്ങനെ വളര്‍ത്താം?   മനുഷ്യരില്‍ ഭൂരിഭാഗം പേരും  ഈശ്വരവിശ്വാസികളാണെങ്കിലും ഈശ്വരഭക്തര്‍ എന്ന വിഭാഗം ന്യൂനപക്ഷമാണ്. ആപത്തിലും ദുഃഖത്തിലും  ഈശ്വരനെത്തന്നെയാണ് നാം സ്മരിക്കേണ്ടത്, എന്നാല്‍ അപ്പോള്‍ മാത്രം മതിയോ ഈശ്വരസ്മരണ? പോരാ. സുഖത്തിലും ദുഃഖത്തിലും എന്നുവേണ്ട, സദാ ഈശ്വരനെ സ്മരിക്കുന്നവന്റെ പേരാണ് ഈശ്വരഭക്തന്‍. ഈശ്വരഭക്തി എന്നതിന് യോഗദര്‍ശനത്തില്‍ പറയുന്ന പേര് ഈശ്വരപ്രണിധാനം എന്നാണ്.  യോഗം സിദ്ധിക്കുന്നതിന് ഒരു സാധകന്‍ കൈക്കൊള്ളേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ഈശ്വരപ്രണിധാനം. എന്നാല്‍ ഈശ്വരപ്രണിധാനം അഥവാ ഈശ്വരഭക്തിയെ എങ്ങനെയാണ് നാം വളര്‍ത്തിയെടുക്കുക? അതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ഈശ്വരന്റെ മഹിമയെ ഉള്‍ക്കൊള്ളുക എന്നതാണ്. ഇങ്ങനെ ഈശ്വരമഹിമയെ വര്‍ണ്ണിക്കുന്ന അനേകം സ്തുതിമന്ത്രങ്ങള്‍ വേദങ്ങളിലുണ്ട്. അത്തരമൊരു ഋഗ്വേദ മന്ത്രത്തെയാണ് ഇന്ന് മനനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:  ഓം യോ നഃ പിതാ ജനിതാ യോ വിധാതാ ധാമാനി വേദ ഭുവനാനി വിശ്വാ. യോ ദേവാനാം നാമധാ ഏക ഏവ തം സംപ്രശ്‌നം ഭുവനാ യന്ത്യന്യാ. (ഋഗ്വേദം 10.82.3)  അര്‍ഥം: (യഃ=) ആരാണോ (നഃ പിതാ=) ഞങ്ങളുടെ പിതാവും, സംരക്ഷകനും (ജനിതാ=) സൃഷ്ടികര്‍ത്താവും (യഃ=) ആരാണോ (വിധാതാ=) ഞങ്ങളെ വിശേഷരൂപത്തില്‍ ധരിക്കുന്നവനും (വിശ്വാ=) സമസ്ത (ഭുവനാനി=) ഭുവനങ്ങളെയും (ധാമാനി=) ധാമങ്ങളെയും (വേദ=) അറിയുന്നവനുമാകുന്നു. (യഃ=) ആരാണോ (ഏക ഏവ=) ഏകനായിക്കൊണ്ടുതന്നെ (ദേവാനാം=) ദേവന്മാരുടെ (നാമധാ=) നാമത്തെ ധരിക്കുന്നവനായിരിക്കുന്നത്, (തം=) അവനാകുന്ന (സംപ്രശ്‌നം=) ആശ്രയസ്ഥാനത്തെയാണ്  (അന്യാ ഭുവനാ=) മറ്റെല്ലാ  ദേവജനങ്ങളും (യന്തി=) തേടിക്കണ്ടെത്തുന്നത്,  പ്രാപിക്കുന്നത്. ഈശ്വരന്‍ നമ്മുടെ ഏവരുടെയും പിതാവും നമ്മള്‍  ആ ഈശ്വരന്റെ സന്താനങ്ങളുമാണ്. നമ്മള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമല്ല, സര്‍വജീവജാലങ്ങളും ഭഗവാന്റെ സന്താനങ്ങളാണ്. നമ്മുടെ സഹോദരങ്ങളും. നമ്മെപ്പോലെ ഭയവും വേദനയും ദുഃഖവും ഉള്ള ജീവജാലങ്ങളെ ഒന്നിനെയും നാം ഹിംസിക്കരുത്. അവരുടെ പീഡയ്‌ക്ക് നാം കാരണക്കാരനാകരുത്. കാരണം ഒരേ ഈശ്വരന്റെ മക്കളാണ് നാമേവരും.  ഈശ്വരനാണ് ഈ ചരാചര ജഗത്തിന്റെ സൃഷ്ടികര്‍ത്താവ്. ജഗത്തിനെ സൃഷ്ടിച്ചുകൊണ്ട് ഈശ്വരന്‍  സര്‍വചരാചരങ്ങളിലും വ്യാപിച്ചുവര്‍ത്തിക്കുന്നു. ഈശ്വരാംശമില്ലാത്ത യാതൊന്നുംതന്നെ ഈ ജഗത്തിലില്ല. അങ്ങനെ എല്ലാറ്റിനെയും വിശേഷരൂപത്തില്‍ ധരിക്കുന്ന വിധാതാവാകുന്നു ഭഗവാന്‍. സര്‍വതിലും വ്യാപിച്ചിരിക്കുന്ന ഈശ്വരന്‍ സര്‍വജ്ഞനുമാകുന്നു. സൃഷ്ടിയിലെ സമസ്ത പദാര്‍ഥങ്ങളെയും കുറിച്ച് അറിവുള്ളവന്‍ ഈശ്വരന്‍ മാത്രമാണ്. ‘തത്ര നിരതിശയം സര്‍വജ്ഞബീജം’ എന്ന് യോഗദര്‍ശനത്തില്‍ പറയും;  സര്‍വജ്ഞതയുടെ ബീജം ഇരിക്കുന്നത് ഈശ്വരനിലാണ്. പരമഗുരുവായ ആ ഈശ്വരന്റെ ഉപദേശ വാണിയായ വേദങ്ങളിലും സര്‍വജ്ഞാനവും ബീജരൂപത്തില്‍ കുടിയിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തിയ ഋഷിമാരാണ് ആയുര്‍വേദവും ധനുര്‍വേദവും ഗാന്ധര്‍വ വേദവും വാസ്തുവിദ്യയും  നാട്യശാസ്ത്രവുമെല്ലാം വികസിപ്പിച്ചത്. ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്. സര്‍വത്ര വ്യാപിച്ചിരിക്കുന്നതിനാല്‍ അവന് വിഷ്ണു എന്നും മംഗളസ്വരൂപനായതിനാല്‍ ശിവന്‍ എന്നും ഇന്ദ്രിയാദി സര്‍വഗണങ്ങളുടെയും അധിപതിയായതിനാല്‍ ഗണപതി എന്നും അറിവിന്റെ ഉറവിടമായതിനാല്‍ സരസ്വതി എന്നും  അങ്ങനെ പല പല ഭാവങ്ങളെയും ദിവ്യഗുണങ്ങളെയും പ്രകടമാക്കുന്ന പല പല ദേവതാനാമങ്ങള്‍ ഈശ്വരന് വന്നുചേര്‍ന്നു.  ഈശ്വരീയമായ ഗുണങ്ങളെ പ്രകടമാക്കുന്ന ഒട്ടേറെ പേര്‍ മനുഷ്യര്‍ക്കിടയിലുണ്ട്. അറിവുള്ളവരും ദാനികളായവരും മഹത്കര്‍മികളും  ഇങ്ങനെ ദിവ്യഗുണങ്ങളോടു കൂടിയവരെല്ലാം ദേവജനങ്ങളാണ്. അവര്‍ അവരുടെ ജീവിതസാധനയിലൂടെ തേടിക്കൊണ്ടിരിക്കുന്നതും ഒടുവില്‍ ചെന്നെത്തുന്നതും ഈശ്വരനാകുന്ന ആശ്രയസ്ഥാനത്തെയാണ്. നാമേവരും എത്തിച്ചേരേണ്ട, സര്‍വ ദുരിതങ്ങളും ഇല്ലാതാകുന്ന ഭദ്രമായ സ്ഥാനവും ആ ഈശ്വരസവിധം തന്നെയാണ്. ആ സവിധത്തിലെത്തിച്ചേരാന്‍ ഈശ്വരഭക്തി അനിവാര്യമാണ്. ഈശ്വരഭക്തിക്കായി ഈശ്വരന്റെ സ്വരൂപത്തെയും മഹിമയെയും നേരാംവണ്ണം ഉള്‍ക്കൊള്ളേണ്ടതും അനിവാര്യംതന്നെ. ഈശ്വരവാണിയ വേദങ്ങളാണ് അതിനുള്ള വഴികാട്ടി.

മനുഷ്യരില്‍ ഭൂരിഭാഗം പേരും  ഈശ്വരവിശ്വാസികളാണെങ്കിലും ഈശ്വരഭക്തര്‍ എന്ന വിഭാഗം ന്യൂനപക്ഷമാണ്. ആപത്തിലും ദുഃഖത്തിലും  ഈശ്വരനെത്തന്നെയാണ് നാം സ്മരിക്കേണ്ടത്, എന്നാല്‍ അപ്പോള്‍ മാത്രം മതിയോ ഈശ്വരസ്മരണ? പോരാ. സുഖത്തിലും ദുഃഖത്തിലും എന്നുവേണ്ട, സദാ ഈശ്വരനെ സ്മരിക്കുന്നവന്റെ പേരാണ് ഈശ്വരഭക്തന്‍. ഈശ്വരഭക്തി എന്നതിന് യോഗദര്‍ശനത്തില്‍ പറയുന്ന പേര് ഈശ്വരപ്രണിധാനം എന്നാണ്.  യോഗം സിദ്ധിക്കുന്നതിന് ഒരു സാധകന്‍ കൈക്കൊള്ളേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ഈശ്വരപ്രണിധാനം. എന്നാല്‍ ഈശ്വരപ്രണിധാനം അഥവാ ഈശ്വരഭക്തിയെ എങ്ങനെയാണ് നാം വളര്‍ത്തിയെടുക്കുക? അതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ഈശ്വരന്റെ മഹിമയെ ഉള്‍ക്കൊള്ളുക എന്നതാണ്. ഇങ്ങനെ ഈശ്വരമഹിമയെ വര്‍ണ്ണിക്കുന്ന അനേകം സ്തുതിമന്ത്രങ്ങള്‍ വേദങ്ങളിലുണ്ട്. അത്തരമൊരു ഋഗ്വേദ മന്ത്രത്തെയാണ് ഇന്ന് മനനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:

ഓം യോ നഃ പിതാ ജനിതാ യോ വിധാതാ

ധാമാനി വേദ ഭുവനാനി വിശ്വാ.യോ ദേവാനാം നാമധാ ഏക ഏവ തം സംപ്രശ്‌നം ഭുവനാ യന്ത്യന്യാ.

(ഋഗ്വേദം 10.82.3)

അര്‍ഥം: (യഃ=) ആരാണോ (നഃ പിതാ=) ഞങ്ങളുടെ പിതാവും, സംരക്ഷകനും (ജനിതാ=) സൃഷ്ടികര്‍ത്താവും (യഃ=) ആരാണോ (വിധാതാ=) ഞങ്ങളെ വിശേഷരൂപത്തില്‍ ധരിക്കുന്നവനും (വിശ്വാ=) സമസ്ത (ഭുവനാനി=) ഭുവനങ്ങളെയും (ധാമാനി=) ധാമങ്ങളെയും (വേദ=) അറിയുന്നവനുമാകുന്നു. (യഃ=) ആരാണോ (ഏക ഏവ=) ഏകനായിക്കൊണ്ടുതന്നെ (ദേവാനാം=) ദേവന്മാരുടെ (നാമധാ=) നാമത്തെ ധരിക്കുന്നവനായിരിക്കുന്നത്, (തം=) അവനാകുന്ന (സംപ്രശ്‌നം=) ആശ്രയസ്ഥാനത്തെയാണ്  (അന്യാ ഭുവനാ=) മറ്റെല്ലാ  ദേവജനങ്ങളും (യന്തി=) തേടിക്കണ്ടെത്തുന്നത്,  പ്രാപിക്കുന്നത്.

ഈശ്വരന്‍ നമ്മുടെ ഏവരുടെയും പിതാവും നമ്മള്‍  ആ ഈശ്വരന്റെ സന്താനങ്ങളുമാണ്. നമ്മള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമല്ല, സര്‍വജീവജാലങ്ങളും ഭഗവാന്റെ സന്താനങ്ങളാണ്. നമ്മുടെ സഹോദരങ്ങളും. നമ്മെപ്പോലെ ഭയവും വേദനയും ദുഃഖവും ഉള്ള ജീവജാലങ്ങളെ ഒന്നിനെയും നാം ഹിംസിക്കരുത്. അവരുടെ പീഡയ്‌ക്ക് നാം കാരണക്കാരനാകരുത്. കാരണം ഒരേ ഈശ്വരന്റെ മക്കളാണ് നാമേവരും. 

ഈശ്വരനാണ് ഈ ചരാചര ജഗത്തിന്റെ സൃഷ്ടികര്‍ത്താവ്. ജഗത്തിനെ സൃഷ്ടിച്ചുകൊണ്ട് ഈശ്വരന്‍  സര്‍വചരാചരങ്ങളിലും വ്യാപിച്ചുവര്‍ത്തിക്കുന്നു. ഈശ്വരാംശമില്ലാത്ത യാതൊന്നുംതന്നെ ഈ ജഗത്തിലില്ല. അങ്ങനെ എല്ലാറ്റിനെയും വിശേഷരൂപത്തില്‍ ധരിക്കുന്ന വിധാതാവാകുന്നു ഭഗവാന്‍.

സര്‍വതിലും വ്യാപിച്ചിരിക്കുന്ന ഈശ്വരന്‍ സര്‍വജ്ഞനുമാകുന്നു. സൃഷ്ടിയിലെ സമസ്ത പദാര്‍ഥങ്ങളെയും കുറിച്ച് അറിവുള്ളവന്‍ ഈശ്വരന്‍ മാത്രമാണ്. ‘തത്ര നിരതിശയം സര്‍വജ്ഞബീജം’ എന്ന് യോഗദര്‍ശനത്തില്‍ പറയും;  സര്‍വജ്ഞതയുടെ ബീജം ഇരിക്കുന്നത് ഈശ്വരനിലാണ്. പരമഗുരുവായ ആ ഈശ്വരന്റെ ഉപദേശ വാണിയായ വേദങ്ങളിലും സര്‍വജ്ഞാനവും ബീജരൂപത്തില്‍ കുടിയിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തിയ ഋഷിമാരാണ് ആയുര്‍വേദവും ധനുര്‍വേദവും ഗാന്ധര്‍വ വേദവും വാസ്തുവിദ്യയും  നാട്യശാസ്ത്രവുമെല്ലാം വികസിപ്പിച്ചത്.

ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്. സര്‍വത്ര വ്യാപിച്ചിരിക്കുന്നതിനാല്‍ അവന് വിഷ്ണു എന്നും മംഗളസ്വരൂപനായതിനാല്‍ ശിവന്‍ എന്നും ഇന്ദ്രിയാദി സര്‍വഗണങ്ങളുടെയും അധിപതിയായതിനാല്‍ ഗണപതി എന്നും അറിവിന്റെ ഉറവിടമായതിനാല്‍ സരസ്വതി എന്നും  അങ്ങനെ പല പല ഭാവങ്ങളെയും ദിവ്യഗുണങ്ങളെയും പ്രകടമാക്കുന്ന പല പല ദേവതാനാമങ്ങള്‍ ഈശ്വരന് വന്നുചേര്‍ന്നു. 

ഈശ്വരീയമായ ഗുണങ്ങളെ പ്രകടമാക്കുന്ന ഒട്ടേറെ പേര്‍ മനുഷ്യര്‍ക്കിടയിലുണ്ട്. അറിവുള്ളവരും ദാനികളായവരും മഹത്കര്‍മികളും  ഇങ്ങനെ ദിവ്യഗുണങ്ങളോടു കൂടിയവരെല്ലാം ദേവജനങ്ങളാണ്. അവര്‍ അവരുടെ ജീവിതസാധനയിലൂടെ തേടിക്കൊണ്ടിരിക്കുന്നതും ഒടുവില്‍ ചെന്നെത്തുന്നതും ഈശ്വരനാകുന്ന ആശ്രയസ്ഥാനത്തെയാണ്. നാമേവരും എത്തിച്ചേരേണ്ട, സര്‍വ ദുരിതങ്ങളും ഇല്ലാതാകുന്ന ഭദ്രമായ സ്ഥാനവും ആ ഈശ്വരസവിധം തന്നെയാണ്. ആ സവിധത്തിലെത്തിച്ചേരാന്‍ ഈശ്വരഭക്തി അനിവാര്യമാണ്. ഈശ്വരഭക്തിക്കായി ഈശ്വരന്റെ സ്വരൂപത്തെയും മഹിമയെയും നേരാംവണ്ണം ഉള്‍ക്കൊള്ളേണ്ടതും അനിവാര്യംതന്നെ. ഈശ്വരവാണിയ വേദങ്ങളാണ് അതിനുള്ള വഴികാട്ടി.

മനുഷ്യരില്‍ ഭൂരിഭാഗം പേരും  ഈശ്വരവിശ്വാസികളാണെങ്കിലും ഈശ്വരഭക്തര്‍ എന്ന വിഭാഗം ന്യൂനപക്ഷമാണ്. ആപത്തിലും ദുഃഖത്തിലും  ഈശ്വരനെത്തന്നെയാണ് നാം സ്മരിക്കേണ്ടത്, എന്നാല്‍ അപ്പോള്‍ മാത്രം മതിയോ ഈശ്വരസ്മരണ? പോരാ. സുഖത്തിലും ദുഃഖത്തിലും എന്നുവേണ്ട, സദാ ഈശ്വരനെ സ്മരിക്കുന്നവന്റെ പേരാണ് ഈശ്വരഭക്തന്‍. ഈശ്വരഭക്തി എന്നതിന് യോഗദര്‍ശനത്തില്‍ പറയുന്ന പേര് ഈശ്വരപ്രണിധാനം എന്നാണ്.  യോഗം സിദ്ധിക്കുന്നതിന് ഒരു സാധകന്‍ കൈക്കൊള്ളേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ഈശ്വരപ്രണിധാനം. എന്നാല്‍ ഈശ്വരപ്രണിധാനം അഥവാ ഈശ്വരഭക്തിയെ എങ്ങനെയാണ് നാം വളര്‍ത്തിയെടുക്കുക? അതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ഈശ്വരന്റെ മഹിമയെ ഉള്‍ക്കൊള്ളുക എന്നതാണ്. ഇങ്ങനെ ഈശ്വരമഹിമയെ വര്‍ണ്ണിക്കുന്ന അനേകം സ്തുതിമന്ത്രങ്ങള്‍ വേദങ്ങളിലുണ്ട്. അത്തരമൊരു ഋഗ്വേദ മന്ത്രത്തെയാണ് ഇന്ന് മനനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:

ഓം യോ നഃ പിതാ ജനിതാ യോ വിധാതാ

ധാമാനി വേദ ഭുവനാനി വിശ്വാ.

യോ ദേവാനാം നാമധാ ഏക ഏവ

തം സംപ്രശ്‌നം ഭുവനാ യന്ത്യന്യാ.

(ഋഗ്വേദം 10.82.3)

അര്‍ഥം: (യഃ=) ആരാണോ (നഃ പിതാ=) ഞങ്ങളുടെ പിതാവും, സംരക്ഷകനും (ജനിതാ=) സൃഷ്ടികര്‍ത്താവും (യഃ=) ആരാണോ (വിധാതാ=) ഞങ്ങളെ വിശേഷരൂപത്തില്‍ ധരിക്കുന്നവനും (വിശ്വാ=) സമസ്ത (ഭുവനാനി=) ഭുവനങ്ങളെയും (ധാമാനി=) ധാമങ്ങളെയും (വേദ=) അറിയുന്നവനുമാകുന്നു. (യഃ=) ആരാണോ (ഏക ഏവ=) ഏകനായിക്കൊണ്ടുതന്നെ (ദേവാനാം=) ദേവന്മാരുടെ (നാമധാ=) നാമത്തെ ധരിക്കുന്നവനായിരിക്കുന്നത്, (തം=) അവനാകുന്ന (സംപ്രശ്‌നം=) ആശ്രയസ്ഥാനത്തെയാണ്  (അന്യാ ഭുവനാ=) മറ്റെല്ലാ  ദേവജനങ്ങളും (യന്തി=) തേടിക്കണ്ടെത്തുന്നത്,  പ്രാപിക്കുന്നത്.

ഈശ്വരന്‍ നമ്മുടെ ഏവരുടെയും പിതാവും നമ്മള്‍  ആ ഈശ്വരന്റെ സന്താനങ്ങളുമാണ്. നമ്മള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമല്ല, സര്‍വജീവജാലങ്ങളും ഭഗവാന്റെ സന്താനങ്ങളാണ്. നമ്മുടെ സഹോദരങ്ങളും. നമ്മെപ്പോലെ ഭയവും വേദനയും ദുഃഖവും ഉള്ള ജീവജാലങ്ങളെ ഒന്നിനെയും നാം ഹിംസിക്കരുത്. അവരുടെ പീഡയ്‌ക്ക് നാം കാരണക്കാരനാകരുത്. കാരണം ഒരേ ഈശ്വരന്റെ മക്കളാണ് നാമേവരും. 

ഈശ്വരനാണ് ഈ ചരാചര ജഗത്തിന്റെ സൃഷ്ടികര്‍ത്താവ്. ജഗത്തിനെ സൃഷ്ടിച്ചുകൊണ്ട് ഈശ്വരന്‍  സര്‍വചരാചരങ്ങളിലും വ്യാപിച്ചുവര്‍ത്തിക്കുന്നു. ഈശ്വരാംശമില്ലാത്ത യാതൊന്നുംതന്നെ ഈ ജഗത്തിലില്ല. അങ്ങനെ എല്ലാറ്റിനെയും വിശേഷരൂപത്തില്‍ ധരിക്കുന്ന വിധാതാവാകുന്നു ഭഗവാന്‍.

സര്‍വതിലും വ്യാപിച്ചിരിക്കുന്ന ഈശ്വരന്‍ സര്‍വജ്ഞനുമാകുന്നു. സൃഷ്ടിയിലെ സമസ്ത പദാര്‍ഥങ്ങളെയും കുറിച്ച് അറിവുള്ളവന്‍ ഈശ്വരന്‍ മാത്രമാണ്. ‘തത്ര നിരതിശയം സര്‍വജ്ഞബീജം’ എന്ന് യോഗദര്‍ശനത്തില്‍ പറയും;  സര്‍വജ്ഞതയുടെ ബീജം ഇരിക്കുന്നത് ഈശ്വരനിലാണ്. പരമഗുരുവായ ആ ഈശ്വരന്റെ ഉപദേശ വാണിയായ വേദങ്ങളിലും സര്‍വജ്ഞാനവും ബീജരൂപത്തില്‍ കുടിയിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തിയ ഋഷിമാരാണ് ആയുര്‍വേദവും ധനുര്‍വേദവും ഗാന്ധര്‍വ വേദവും വാസ്തുവിദ്യയും  നാട്യശാസ്ത്രവുമെല്ലാം വികസിപ്പിച്ചത്.

ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്. സര്‍വത്ര വ്യാപിച്ചിരിക്കുന്നതിനാല്‍ അവന് വിഷ്ണു എന്നും മംഗളസ്വരൂപനായതിനാല്‍ ശിവന്‍ എന്നും ഇന്ദ്രിയാദി സര്‍വഗണങ്ങളുടെയും അധിപതിയായതിനാല്‍ ഗണപതി എന്നും അറിവിന്റെ ഉറവിടമായതിനാല്‍ സരസ്വതി എന്നും  അങ്ങനെ പല പല ഭാവങ്ങളെയും ദിവ്യഗുണങ്ങളെയും പ്രകടമാക്കുന്ന പല പല ദേവതാനാമങ്ങള്‍ ഈശ്വരന് വന്നുചേര്‍ന്നു. 

ഈശ്വരീയമായ ഗുണങ്ങളെ പ്രകടമാക്കുന്ന ഒട്ടേറെ പേര്‍ മനുഷ്യര്‍ക്കിടയിലുണ്ട്. അറിവുള്ളവരും ദാനികളായവരും മഹത്കര്‍മികളും  ഇങ്ങനെ ദിവ്യഗുണങ്ങളോടു കൂടിയവരെല്ലാം ദേവജനങ്ങളാണ്. അവര്‍ അവരുടെ ജീവിതസാധനയിലൂടെ തേടിക്കൊണ്ടിരിക്കുന്നതും ഒടുവില്‍ ചെന്നെത്തുന്നതും ഈശ്വരനാകുന്ന ആശ്രയസ്ഥാനത്തെയാണ്. നാമേവരും എത്തിച്ചേരേണ്ട, സര്‍വ ദുരിതങ്ങളും ഇല്ലാതാകുന്ന ഭദ്രമായ സ്ഥാനവും ആ ഈശ്വരസവിധം തന്നെയാണ്. ആ സവിധത്തിലെത്തിച്ചേരാന്‍ ഈശ്വരഭക്തി അനിവാര്യമാണ്. ഈശ്വരഭക്തിക്കായി ഈശ്വരന്റെ സ്വരൂപത്തെയും മഹിമയെയും നേരാംവണ്ണം ഉള്‍ക്കൊള്ളേണ്ടതും അനിവാര്യംതന്നെ. ഈശ്വരവാണിയ വേദങ്ങളാണ് അതിനുള്ള വഴികാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.