Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര ഉത്തരവ് സഹായമായി;ദുരന്തങ്ങളില്‍ കാണാതായവരും ഇനി പരേതര്‍

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 20, 2019, 02:20 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: പ്രകൃതിദുരന്തങ്ങളില്‍ കാണാതായവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികളിലേക്ക് സംസ്ഥാനവും. ഇത് സംബന്ധിച്ച് ജനന മരണ ചീഫ് രജിസ്ട്രാറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ജില്ലാ ജനനമരണ രജിസ്ട്രാര്‍മാര്‍ക്കും ലഭിച്ചു.

കേരളത്തില്‍ ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം നൂറ്റെട്ടും മഹാപ്രളയത്തില്‍ നൂറ്റിനാല്‍പ്പതും പേരാണ്. ഏറെക്കാലമായി ഇവരുടെ ഉറ്റവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് പുതിയ നീക്കത്തിലൂടെ പരിഹരിക്കപ്പെടുന്നത്. 

പ്രകൃതിദുരന്തങ്ങളില്‍ കാണാതായതും എന്നാല്‍, മൃതദേഹം കണ്ടെത്താനാകാത്തതുമായ വ്യക്തികള്‍ ആ ദുരന്തത്തില്‍ മരിച്ചതായി ഉറപ്പാക്കാന്‍ എല്ലാശ്രമവും നടത്തണമെന്നാണ് സര്‍ക്കുലര്‍. ഇത്തരം വ്യക്തികളുടെ പട്ടിക തയാറാക്കി ദിനപത്രത്തിലും ഔദ്യോഗിക ഗസറ്റിലും സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കണം. ഇത് മലയാളത്തിലും ഇംഗ്ലീഷിലും വേണം.  ഇതിന്റെ മറുപടിക്കായി 30 ദിവസം സമയവും നല്‍കണം. 

ഈ സമയപരിധിക്കു ശേഷം മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വിശദവിവരങ്ങളടക്കം ഉത്തരവ് തഹസില്‍ദാറോ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ ജനനമരണ രജിസ്ട്രാര്‍ക്ക് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ മരണം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. വ്യക്തിയെ കാണാതായതായി ഏറ്റവും അടുത്ത ബന്ധു നല്‍കിയതും നോട്ടറി സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലം സ്ഥിരം രേഖയായി സൂക്ഷിക്കണമെന്നും മരണസര്‍ട്ടിഫിക്കറ്റ് സൗജന്യമായി ഈ ബന്ധുവിനും എഫ്‌ഐആര്‍ ഫയല്‍ ചെയ്ത പോലീസ് സ്റ്റേഷനും അയച്ചുകൊടുക്കണമെന്നും നിര്‍ദേശിക്കുന്നു. 

രജിസ്ട്രാര്‍ ജനറല്‍ ഇന്ത്യ പുറപ്പെടുവിച്ച 2014 സപ്തംബറിലെ സര്‍ക്കുലറാണ് സംസ്ഥാനത്തിന് സഹായകമായത്. ഇതിന് വ്യക്തത ആരാഞ്ഞ് ചീഫ് രജിസ്ട്രാര്‍ക്ക് ഈ വര്‍ഷം ജൂലൈയില്‍ ലഭിച്ച മറുപടിയും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. ഉത്തരാഖണ്ഡിലും ജമ്മു കശ്മിരീലും 2013, 2014 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ കാണാതായ വ്യക്തികളുടെ മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഏകീകൃതനടപടിക്രമം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പ്രകൃതിദുരന്തങ്ങളുടെ ഫലമായി മരിച്ചതും മൃതശരീരം ലഭ്യമാകാത്തതുമായ വ്യക്തികളുടെ മരണ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.   

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാന സര്‍ക്കാര്‍ എംപി ഫണ്ട് പദ്ധതികള്‍ തടയുന്നു; തെരഞ്ഞെടുപ്പ് ഏകീകരണം അനിവാര്യം: സുരേഷ് ഗോപി

World

2026ഓടെ ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ് അയക്കും: മസ്‌ക്

India

ഭാരതത്തിന്റെ സമാധാന ശ്രമങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് യുഎന്‍

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ
Kerala

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

Kerala

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഗാസയുടെ അവസ്ഥയിലെന്ന് പാക് പ്രധാനമന്ത്രി

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

അർധരാത്രിയിലെ കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വി.ഡി സതീശൻ, അൻവറിന്റെ പോരാട്ടത്തിനൊപ്പമെന്ന് രാഹുൽ

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies