Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെട്ടിലായി, വിയര്‍ത്ത് യെച്ചൂരി; കേരള സര്‍ക്കാരിനെ തള്ളണോ കൊള്ളണോ; പത്രസമ്മേളനത്തില്‍ ഉരുണ്ടുകളിച്ച് ജനറല്‍ സെക്രട്ടറി

കെ.സുജിത് by കെ.സുജിത്
Nov 19, 2019, 12:50 pm IST
in Kerala

ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ കൃത്യമായ നിലപാട് എടുക്കാന്‍ കഴിതെ സിപിഎം കേന്ദ്ര നേതൃത്വം. രാജ്യത്ത്  സിപിഎം മുഖ്യമന്ത്രിയുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടുത്തെ  സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരമൊരു പ്രതിസന്ധിയിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ പ്രഖ്യാപി

ത നിലപാടിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഓഫീസുള്‍പ്പെടെ നടത്തിക്കൊണ്ടുപോകുന്നത് കേരളത്തിലെ സഹായം കൊണ്ടും. പിണറായിയെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് ദേശീയ നേതൃത്വം. 

പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഇന്നലെ നിലപാട് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനം നിലപാടില്ലാതെ വിയര്‍ത്തു കുളിച്ചാണ് യെച്ചൂരി അവസാനിപ്പിച്ചത്. യുഎപിഎ, ശബരിമല, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ യെച്ചൂരി പ്രതിരോധത്തിലായി. യുഎപിഎ കരിനിയമമാണെന്നതില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ യെച്ചൂരി,  കേരളത്തില്‍ ഇതേ നിയമം ചുമത്തി കേസെടുക്കുന്നതില്‍ വിശദീകരണം തേടിയപ്പോള്‍ ഉരുണ്ടുകളിച്ചു. കേരളത്തിലെ സിപിഎമ്മിന് ഭിന്ന നിലപാടാണോ ഉള്ളതെന്ന ചോദ്യത്തിന് രാജ്യത്ത് പാസാക്കിയ നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറാനായിരുന്നു ശ്രമം.  

നിലപാടിലെയും പ്രയോഗത്തിലെയും വൈരുധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പാര്‍ട്ടി നിലപാടാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി യെച്ചൂരി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പാര്‍ട്ടിയുടെ നിലപാട് കേരളത്തിലെ നേതാക്കള്‍ക്കും അറിയാമെന്ന മുനവച്ച പരാമര്‍ശവും ഇതിനിടെയുണ്ടായി. നിങ്ങളുടെ സര്‍ക്കാരെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനായ അദ്ദേഹം മലയാളിയായതിനാനാല്‍ താങ്കളുടെ സര്‍ക്കാരെന്ന് എനിക്കും പറയാമല്ലോയെന്ന വിചിത്ര വാദവും ഉന്നയിച്ചു. മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പ്രതികരിക്കാനും തയ്യാറായില്ല. നിങ്ങള്‍ കേരള സര്‍ക്കാരിനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. ഒരു സംസ്ഥാനത്തെ എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും മറുപടി പറയലല്ല തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.  

എല്ലാ വിഭാഗത്തിലുമുള്ള ആരാധാനാലയങ്ങളിലും സ്ത്രീകള്‍ക്ക് തുല്യ പരിഗണന വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച് യെച്ചൂരി വിശദീകരിച്ചു. വിധിയില്‍ കൂടുതല്‍ വ്യക്തത തേടേണ്ടതുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് താനത് കേട്ടില്ലെന്നും മലയാളം അറിയില്ലെന്നുമായിരുന്നു മറുപടി. ദല്‍ഹിയില്‍ താമസിക്കുന്ന മലയാളികളായ പിബി അംഗങ്ങളോട് ചോദിച്ചാല്‍ മനസിലാകുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. ഇതോടെ സുപ്രീംകോടതി ഉത്തരവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത തേടിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് യെച്ചൂരി ഒഴിവായി. പ്രായോഗികമായി സ്‌റ്റേയുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴാണ് ഇത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

പുതിയ വാര്‍ത്തകള്‍

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.