ന്യൂദല്‍ഹി: അയോധ്യ തര്‍ക്കമന്ദിര കേസില്‍ സുപ്രീം കോടതിയുടെ അന്തിമവിധി രാജ്യമെങ്ങും സമാധാനപൂര്‍വം ഏറ്റെടുത്തിട്ടും ജനങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങി സിപിഎം. അയോധ്യക്കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ചത് വിധിയാണെന്നും നീതിയല്ലെന്നും രണ്ടു ദിവസമായി ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സിപിഎം വ്യക്തമാക്കുന്നു. അയോധ്യ തര്‍ക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നാല്‍, ഇപ്പോള്‍ വിഷയത്തില്‍ കോടതിയില്‍ നിന്ന് അന്തിമവിധി വന്നിരിക്കുന്നു. എന്നാല്‍, വിധി സംബന്ധിച്ച് ചില ഗുരുതര സംശയങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനയെ മുന്‍നിര്‍ത്തി മതേതരമായി മാത്രം പരിഹരിക്കേണ്ട സിവില്‍ തര്‍ക്കമാണ് അയോധ്യയില്‍ ഉയര്‍ന്നുവന്നത്. വിശ്വാസത്തിന്റേയും ആരാധാനയുടേയും പ്രധാന്യത്തില്‍ പ്രശ്നപരിഹാരമല്ല ആവശ്യം. എന്നാല്‍, അന്തിമവിധയില് ഏറെ സ്വാധീനിക്കപ്പെട്ട് വിശ്വാസവും മതവികാരങ്ങളുമാണ്. സിവില്‍ തര്‍ക്കം എന്നതിലുപരി, കേസിന്റെ അന്തിമഘട്ടത്തില്‍ അതു ഹിന്ദു-മുസ്ലിം തര്‍ക്കാമായി പരിണമിച്ചു.
വിധിയില്‍ ഉടനീളം അയോധ്യയിലെ പള്ളിയില്‍ നടന്ന കൈയേറ്റങ്ങളെ നിശിതമായ വിമര്‍ശിച്ചിരുന്നു. പുരാവസ്തു ഗവേഷകരുടെ റിപ്പോര്‍ട്ട് പ്രകാരവും അവിടെ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്മിച്ചതെന്നതിനു തെളിവുണ്ടായിരുന്നില്ല. നിരവധി ആള്‍ക്കാരുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയായ ക്രിമിനല്‍ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ തര്‍ക്കം. മതേതരത്വം ഉയര്‍ത്തിയുള്ള വിധിയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തേത് കോടതിയുടെ വിധി മാത്രമാണെന്നും നീതി അല്ലെന്നും സിപിഎം പിബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: