Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കല്യാണി പാടുന്നു കണ്ണാ…കണ്ണാ..

അശ്വതി ബാബു by അശ്വതി ബാബു
Nov 17, 2019, 10:12 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്‌ക്കായ്…. ഈ പാട്ട് കേള്‍ക്കുമ്പോള്‍ ആ ശബ്ദത്തിനുടമയെ കാണാന്‍ കൊതിക്കും. യൂ ട്യൂബിലിപ്പോള്‍ തരംഗമായ പാട്ട്. പാട്ടുമുഴുവന്‍ കണ്ടാലും പാട്ടുകാരിയെക്കാണാന്‍ എളുപ്പമല്ല. ഒരു ഭജനസംഘത്തിന്റെ പി

ന്‍നിരയില്‍ അത്രയൊന്നും ദൃശ്യമല്ലാത്ത സ്ഥാനത്താണ് ഗായികയുടെ ഇരിപ്പ്. വീഡിയോ കണ്ട പത്തുലക്ഷത്തിലേറെ പേര്‍ക്കും അമ്മാളു എന്ന കല്യാണി നായരെ കാണാനും അഭിനന്ദിക്കാനും ആഗ്രഹമുണ്ടാകും. അമ്മാളുവിനെ കാണാം എറണാകുളത്ത് എളമക്കരയിലെ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെത്തിയാല്‍….

 കണ്ണനേറെ പ്രിയപ്പെട്ട തുളസിക്കതിര്‍ പോലെ അര്‍പ്പിച്ച ഗാനം കണ്ണന്‍ ഹൃദയത്തില്‍ ചൂടിയെന്നു തന്നെ പറയണം. സമര്‍പ്പണവും ഭക്തിയും സംഗീതവും സ്വരമാധുരിയും എല്ലാം ഇണങ്ങിച്ചേര്‍ന്ന ഗാനം കണ്ണന്റെ കോലക്കുഴല്‍ വിളിയുടെ ശ്രുതിക്കൊപ്പമായിരുന്നിരിക്കണം. അല്ലെങ്കില്‍ ഈ അത്ഭുതം എങ്ങനെ സംഭവിക്കും. കല്യാണിയുടെ പാ

ട്ട് ആരേയും വിസ്മയിപ്പിക്കും. 

   ഒരു വര്‍ഷം മുന്‍പ് ഷാര്‍ജയില്‍ സംഘടിപ്പിച്ച ഭാഗവത സപ്താഹ യജ്ഞത്തിന്റെ അവസാന ദിവസത്തെ ഭജനയില്‍ അച്ഛന്‍ പ്രദീപിന്റെ നിര്‍ബന്ധത്തിലാണ് കല്യാണി പാടിയത്. എത്താന്‍ വൈകിയതിനാലാണ് പിന്‍നിരയിലായത്. കുടുംബ സുഹൃത്താണ് തുളസിക്കതിര്‍ നുള്ളിയെടുത്ത് എന്ന ഗാനം കല്യാണിക്ക് അയച്ചുകൊടുത്തത്. നല്ല പാട്ടാണെന്ന് പറഞ്ഞ് ഭാവം കൊടുത്ത് പാടാന്‍ പഠിപ്പിച്ചത് അച്ഛനും. സംഗീതം കുറച്ചറിയാവുന്ന അച്ഛന്‍ ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. പാടുമ്പോള്‍ ലയിച്ച് പാടണം. എന്നാലേ കേള്‍വിക്കാരുടെ മനസ്സില്‍ എത്തൂ. ഇതാണ് ഓരോ പാട്ട് പാടുന്നതിന് മുന്‍പും കല്യാണി ഓര്‍ക്കുന്നത്. അന്ന് ആ പാട്ടിന്റെ വീഡിയോ ആരോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അന്നത് ശ്രദ്ധിക്കപ്പെട്ടില്ല. ഒരു വര്‍ഷത്തിനു ശേഷം കല്ല്യാണി ഷാര്‍ജയില്‍ നിന്ന് എറണാകുളം എളമക്കരയിലെ സരസ്വതി വിദ്യാനികേതനില്‍ പ്ലസ് വണ്ണിന് ചേര്‍ന്നു. അതിന് ശേഷമാണ് പാട്ട് വൈറലായത്. ഇപ്പോള്‍ വീഡിയോ കണ്ടവര്‍ ഒരു ദശലക്ഷം  കഴിഞ്ഞു. പക്ഷേ കല്യാണി ഇതൊക്കെ അറിയുന്നത് അച്ഛന്‍ ഷാര്‍ജയില്‍ നിന്ന് ഫോണ്‍ വിളിച്ച്  പറയുമ്പോഴാണെന്നു മാത്രം.  ഇതിന്റെ ഗൗരവം മനസ്സിലാക്കുന്നത് കൂട്ടുകാരും അധ്യാപകരും പ്രശംസിക്കുമ്പോഴും. 

  ചാലക്കുടി സ്വദേശി പ്രദീപിന്റേയും പ്രവീണയുടേയും ഗംഗാ തീര്‍ഥം എന്ന വീട്ടിലെ മൂത്ത മകളാണ് കല്യാണി. അനിയന്‍ കാശിനാഥ്. സംഗീത പ്രേമിയായ അച്ഛന്‍ മക്കള്‍ക്ക് രണ്ട് പേര്‍ക്കും പേരിട്ടതും സംഗീതത്തില്‍ നിന്ന് തന്നെയാണ്. കല്യാണിയെന്നത് രാഗമാണല്ലോ. അനിയന്‍ കാശിനാഥന് ഗംഗാതീര്‍ഥം എന്ന സംഗീത ആല്‍ബത്തില്‍ നിന്നുമാണ് പേര്. മൂന്ന് വയസ് മുതല്‍ കല്യാണി സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. ആദ്യ ഗുരു അച്ഛന്‍. പിന്നീട് രശീന്ദ്രമണി ടീച്ചറും. അവര്‍ നാട്ടിലേക്ക് മടങ്ങിയതോടെ വൈക്കം ജയചന്ദ്രനാണ് ഇപ്പോള്‍ ഗുരു. ശ്രുതി ചേര്‍ന്ന് സ്വരസ്ഥാനമുറച്ച് കീര്‍ത്തനങ്ങള്‍ ആലപിക്കുമെങ്കിലും ഇതുവരെ അരങ്ങേറിയിട്ടില്ല. കുറച്ചുകൂടി നന്നായിട്ട് മതി അരങ്ങേറ്റമെന്നാണ് അച്ഛന്റെ പക്ഷം. പക്ഷേ ഷാര്‍ജയിലെ നിരവധി വേദികളില്‍ കീര്‍ത്തനവും ഭക്തിഗാനവുമൊക്കെ മനോഹരമായി ആലപിച്ചിട്ടുണ്ട്. 

മധ്യമാവതി രാഗം ഏറെ ഇഷ്ടപ്പെടുന്ന അമ്മാളുവിന്റെ ഇഷ്ട ഗായിക പി. ലീലയാണ്. പഴയ ഗാനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന കല്യാണിക്ക് സുന്ദര സ്വപ്നമേ നീയെനിക്കേകിയ.. എത്ര കേട്ടാലും മതിവരില്ല. മധ്യമാവതി അല്ലാതെ കല്യാണി, രീതിഗൗള, കാപ്പി ഇതൊക്കെയാണ് പ്രിയ രാഗങ്ങള്‍. 

  പ്ലസ് വണ്ണിന് നാട്ടിലെത്തിയതോടെ സംഗീത പഠനം തത്കാലം നിര്‍ത്തി.  ഡോക്ടറാകാനാണിഷ്ടം. പഠിക്കുന്നത് സയന്‍സും. അതിനാല്‍ സമയം പോരാ. മെഡിസിന് ചേര്‍ന്നാല്‍ കൂടൂതല്‍ സമയം കിട്ടുമെന്നും അപ്പോള്‍ സംഗീത പഠനം മുന്നോട്ട് കൊണ്ടുപോകാമെന്നുമുള്ള പ്രതീക്ഷയിലാണ്. കല്യാണി നന്നായി ഹാര്‍മോണിയവും വായിക്കും. സ്വരം നന്നാവാന്‍ ഒറ്റയ്‌ക്കാണ് ഹാര്‍മോണിയം വായന തുടങ്ങിയതും പഠിച്ചതും. ഹെഡ് ഗേളും സ്‌കൂളിലെ ഫുട്ബോള്‍ കളിക്കാരിയും. ഷാര്‍ജയിലേതിനെക്കാള്‍ ഫുട്ബോള്‍ കളിക്കാന്‍ കൂടുതല്‍ അവസരം ഇപ്പോഴത്തെ സ്‌കൂളിലുണ്ടെന്ന സന്തോഷവും അമ്മാളുവിനുണ്ട്. വായനയും യോഗയും ഇഷ്ടപ്പെടുന്ന കല്യാണിയുടെ പ്രിയ എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയാണ്. 

ഷാര്‍ജയാണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. കാരണം ലളിതം-അച്ഛനും അമ്മയും അവിടെയാണല്ലോ. മൂവാറ്റുപുഴയിലെ അമ്മ വീടും പ്രിയം. 

അരങ്ങേറ്റം ഗുരുവായുരിലാവണം എന്നാണ് ആഗ്രഹം. കണ്ണനു നേദിക്കാന്‍ സംഗീതത്തിന്റെ തുളസിക്കതിരുകള്‍ കാത്തുവെച്ചിട്ടുണ്ട് മനസ്സില്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

Kerala

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

India

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

Kerala

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

World

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

നവോത്ഥാന നായകന്‍…. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള സ്മൃതി ദിനം ഇന്ന്

രാഷ്‌ട്രപതി ഭരണത്തില്‍ മണിപ്പൂരിലെ സംഘര്‍ഷം കുറയുന്നതായി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies