Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണവും പദ്ധതിയും കേന്ദ്രത്തിന്റേത്; പ്രചാരണവും പ്രശംസയും പിണറായിക്ക്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 13, 2019, 09:04 am IST
in Kerala

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ച് സ്വന്തമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രമുതല്‍മുടക്കുള്ള വന്‍ പദ്ധതി ‘സ്വന്തമാക്കി’ ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അവതരിപ്പിക്കുന്ന  പദ്ധതി നവംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടൂരില്‍ ഉദ്ഘാടനം ചെയ്യുകയാണ്. എന്നാല്‍,  പദ്ധതിയുടെ സര്‍ക്കാര്‍ പ്രചാരണത്തിലെവിടെയും കേന്ദ്ര സര്‍ക്കാരിനേക്കുറിച്ചോ, നാഷണല്‍ പവര്‍ ഗ്രിഡിനേക്കുറിച്ചോ  പരാമര്‍ശം പോലുമില്ല.

വി.എസ്. അച്യുതാനന്ദന്‍ എതിര്‍ക്കുകയും അതിനു പാര്‍ട്ടി ശാസിക്കുകയും ചെയ്തതിലൂടെ വിവാദമായ കൂടംകുളം ആണവ നിലയത്തില്‍നിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയുടെ ഉദ്ഘാടനമാണ് 18 ന്.

കൂടംകുളം-തിരുനെല്‍വേലി, തിരുനെല്‍വേലി-ഇടമണ്‍, ഇടമണ്‍-കൊച്ചി എന്നിങ്ങനെ മൂന്നു ഘട്ടമായിരുന്നു പദ്ധതി. 1779.25 കോടി രൂപയുടെ പദ്ധതിക്ക് 2005 ആഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശുപര്‍ശ പ്രകാരം കേന്ദ്ര വൈദ്യുതി അതോറിറ്റി അംഗീകരിച്ചതാണ്. മറ്റു രണ്ട് ഘട്ടവും സമയത്ത് പൂര്‍ത്തിയായി. ഇടമണ്‍ വരെ വൈദ്യുതി 2010ല്‍ എത്തി. 2011ല്‍ കൊച്ചിയിലെ പള്ളിക്കരയില്‍ സബ്‌സ്‌റ്റേഷനും പണിതു. പദ്ധതിക്ക് സ്ഥലം ലഭ്യമാക്കേണ്ട ചുമതലയും നഷ്ടപരിഹാരം നല്‍കുന്ന ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു.

പക്ഷേ, 256 കോടി രൂപ മുടക്കി, ഇടമണ്ണില്‍നിന്ന് കൊച്ചിയിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 148 കിലോ മീറ്റര്‍ ലൈന്‍ മാത്രം പൂര്‍ത്തിയായില്ല. 447 ടവറുകള്‍ സ്ഥാപിക്കാനുള്ള സ്ഥലമെടുപ്പായിരുന്നു തര്‍ക്ക കാരണം. 13 വര്‍ഷമായി എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ തീരുമാനമെടുക്കാതെ നീട്ടിയതുവഴി സംസ്ഥാനത്തുണ്ടായത് വലിയ നഷ്ടമാണ്. ഒടുവില്‍ രാജ്യമെമ്പാടും വൈദ്യുതി എത്തിക്കുകയും ഊര്‍ജ പ്രസാരണ നഷ്ടം ഒഴിവാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍ പദ്ധതിയുടെ നടപ്പാക്കലിന് വിവിധ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തിനെതിരേ പവര്‍ ഗ്രിഡ് കോടതിയില്‍ പോയി. കോടതിയും സംസ്ഥാന സര്‍ക്കരിന്റെ നിലപാടിനെതിരേയായി. പിന്നീട് അഞ്ചിരട്ടി വരെ നഷ്ടപരിഹാരം നല്‍കി പിണറായി സര്‍ക്കാര്‍ ടവര്‍ നിര്‍മാണത്തിന് സ്ഥലം ലഭ്യമാക്കുകയായിരുന്നു. 

പദ്ധതി 2019 സപ്തംബര്‍ 25ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു. കേരളത്തിലെ വോള്‍ട്ടേജ് പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിലേക്കുള്ള വലിയ ചുവടുവെയ്‌പ്പാണ് പദ്ധതിയെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച് വൈദ്യുതി വകുപ്പുമന്ത്രി എം.എം. മണിയും മുഖ്യമന്ത്രി പിണറായി വിജയനും അവകാശവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അവരുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജില്‍കുറിപ്പും ചേര്‍ത്തു. കെഎസ്ഇബി ഊര്‍ജ വിപ്ലവം നടത്തിയെന്ന് പ്രഖ്യാപിച്ച് പ്രചാരണം നടത്തി. 

ഇടതുപക്ഷ യൂണിയനുകള്‍ ഓഫീസുകളില്‍ നോട്ടീസും പ്രസിദ്ധീകരിച്ചു. എന്നാല്‍, ഒരിടത്തും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നോ, പവര്‍ ഗ്രിഡ് നടപ്പാക്കിയെന്നോ തുടങ്ങി ഒരു കാര്യവും പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെയും പിണറായി വിജയന്റെയും നേട്ടമായി അവതരിപ്പിച്ച് പോസ്റ്ററുകളും ഇറക്കിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.