ന്യൂദല്‍ഹി: എന്‍സിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി സഭയില്‍ നിന്ന് രാജിവെച്ച ശിവസേന നേതാവ് അരവിന്ദ് സാവന്തിന്റെ രാജി പ്രസിഡന്റ് രാം നാഥ് കോവിന്ദ് അംഗീകരിച്ചു. ഇക്കാര്യം രാഷ്ട്രപതിഭവന് വ്യക്താവാണ് ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തേ തുടര്‍ന്ന് അരവിന്ദ് വഹിച്ചിരുന്ന വകുപ്പുകളുടെ അധികചുമതല കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നല്‍കിയെന്നും രാഷ്ട്രപതി ഭവന് അറിയിച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു രാജിവെച്ച അരവിന്ദ് സാവന്ത്. കേന്ദ്ര മന്ത്രി സഭയിലെ ഏക ശിവസേന അംഗമാണ് അരവിന്ദ് സാവന്ത്. മന്ത്രിസഭ പുഃനസംഘടിപ്പിച്ച് ഒഴിവുകള്‍ മോദി സര്‍ക്കാര്‍ ഉടന്‍ നികത്തുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മുഖ്യമന്ത്രി പദത്തിനായി മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഹകരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ ശ്രമങ്ങളെ തകര്‍ത്ത് കോണ്‍ഗ്രസ് സഖ്യം രംഗത്തെത്തി. വേണ്ട ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിരിക്കാനാണ് ആദ്യം എന്‍സിപി കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചത്. എന്നാല്‍ ഫലം പുറത്തുവന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയതോടെ എന്‍ഡിഎയില്‍ നിന്നും കണക്കുപറഞ്ഞ് സീറ്റ് ചോദിച്ചുവാങ്ങിയ ശിവസേന സഖ്യത്തില്‍ നിന്നും പുറത്തുപോയി എന്‍സിപിയെ സമീപിക്കുകയായിരുന്നു.
സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കാമെന്ന് ശിവസേന അറിയിച്ചതോടെ എന്‍സിപി കോണ്‍ഗ്രസ് സഖ്യം മുഖ്യമന്ത്രി പദം ഭാഗിക്കണമെന്ന ആവശ്യം അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. എന്‍സിപി ആദ്യം രണ്ടര വര്‍ഷത്തെ മുഖ്യമന്ത്രി പദമാണ് ശിവസേനയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്തുണ ആവശ്യമാണ്. ഇതോടെ കോണ്‍ഗ്രസ്സും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ശിവസേനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് 7.30ന് മുമ്പാകെ അന്തിമതീരുമാനം അറിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരി അറിയിച്ചത്.
അതേസമയം മകന് ആദിത്യയ്ക്കുവേണ്ടിയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ചോദിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ മുഖ്യമന്ത്രി പദം ഉദ്ധവിന് നല്‍കാമെന്നാണ് എന്‍സിപി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇത് അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരണവാദവുമായി മുന്നോട്ടു പോകാമെന്നാണ് എന്‍സിപി ശിവ്സേനയെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്- എന്‍സിപി ഉന്നതതല സമിതി ചര്‍ച്ച നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: