Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദ്ഗുരുവിന്റെ മാതൃഭക്തി

തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍ by തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍
Nov 8, 2019, 02:14 am IST
in Samskriti

മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം എന്ത് എന്നതാണ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ഏകാന്തതപസ്സിലൂടെ അന്വേഷിച്ചത്. അതിനുള്ള ഉത്തരവും അവരുടെയുള്ളില്‍ തെളിഞ്ഞു കിട്ടി. ആ സത്യങ്ങളാണ് വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ എന്നിവയിലൂടെ പ്രപഞ്ചത്തിന് ലഭിച്ചത്. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്തെന്ന് ശ്രീമദ് ഭാഗവതത്തിലൂടെ വേദവ്യാസമഹര്‍ഷി ഇങ്ങനെ വെളിപ്പെടുത്തി: 

ജന്മലാഭപരം പുംസാം

അന്തേ നാരായണ സ്മൃതി

(ഈശ്വരസ്മരണയോടെ ദേഹത്യാഗം  ചെയ്യാന്‍ കഴിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലാഭം). ഇത്രയും വിശിഷ്ടമായ മനുഷ്യജന്മം നല്‍കിയ ഭഗവാനെ മറന്ന് ജീവിക്കുന്നതാണ് എല്ലാവിധത്തിലുള്ള ദുഃഖങ്ങളുടേയും കാരണമെന്നും ഋഷിമാര്‍ ഓര്‍മപ്പെടുത്തുന്നു. കേവലം മുപ്പത്തി രണ്ടു വര്‍ഷത്തെ ആയുസ്സു കൊണ്ട് മനുഷ്യരാശി ഉള്ള കാലത്തോളം ഓര്‍മിക്കാവുന്ന സംഭാവനകള്‍ നല്‍കിയ ആചാര്യനാണ് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികള്‍. ഭൗതികമായ യാതൊരു പ്രലോഭനങ്ങളിലും പെടാതെ ഈശ്വരഭക്തിയും ത്യാഗവും സേവനവും കൊണ്ടാണ് ശങ്കരാചാര്യര്‍ അനശ്വരമായ കീര്‍ത്തി നേടിയത്. ‘യുക്തിവാദികളുടെ രാജാവ്’  എന്നാണ് ശങ്കരാചാര്യരെ  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന വിഖ്യാത കൃതിയില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നത്. 

ദിവ്യജീവിതം

ശിവഗുരു ആര്യാംബാ ദമ്പതികളുടെ 

പുത്രനായി കാലടിയില്‍ എഡി. 788 ലാണ് ശ്രീശങ്കരന്റെ ജനനം. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദമ്പതികള്‍ ദീര്‍ഘകാലം ഭജനമിരുന്നതിന്റെ ഫലമായി ലഭിച്ച പുത്രനായിരുന്നു ശങ്കരന്‍. ശങ്കരന് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. 

ഏഴുവയസ്സിനുള്ളില്‍ ശങ്കരന്‍ സകല വിജ്ഞാനവും നേടി. ലൗകികമായതൊന്നും കുട്ടിയെ ആകര്‍ഷിച്ചിരുന്നില്ല. സംന്യാസി ആകണമെന്നുള്ള ആഗ്രഹം പ്രബലമായിരുന്നു. ഏറെ പ്രാര്‍ഥിച്ചു കിട്ടിയ മകനെ 

പിരിയുന്നത് അമ്മ ആര്യാംബാദേവിക്ക് സഹിക്കാനാവുമായിരുന്നില്ല. ഒരിക്കല്‍ അമ്മയും മകനും പെരിയാറില്‍ കുളിക്കാന്‍ പോയി. 

അമ്മ കരയ്‌ക്കിരുന്നു. കുട്ടി കുളിക്കാനിറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഒരു മുതല കുട്ടിയുടെ കാലില്‍ കടിച്ച് നദിയിലേക്ക് ആഴ്‌ത്തി കൊണ്ടു പോകാന്‍ തുടങ്ങി. അമ്മ കരയ്‌ക്കിരുന്ന് വാവിട്ടു കരഞ്ഞു. സംന്യാസത്തിന് സമ്മതിച്ചാല്‍ മുതല കടിവിട്ടുപോകുമെന്ന് ശങ്കരന്‍ വിളിച്ചു പറഞ്ഞു. അമ്മ അനുവാദം നല്‍കിയതോടെ മുതല കാലിലെ കടിവിട്ടു പോയി. 

എട്ടാമത്തെ വയസ്സില്‍ ശങ്കരന്‍ സം

ന്യാസത്തിനായി വീടുവിട്ടിറങ്ങി. മകനെ പിരിയുന്നതില്‍ അമ്മയ്‌ക്ക്  അത്യന്തം വേദനയുണ്ടായിരുന്നു. അമ്മ എപ്പോള്‍ ആഗ്രഹിക്കുന്നുവോ ആ സമയത്ത് ഞാന്‍ അമ്മയുടെ സമീ

പം എത്തിക്കൊള്ളാം  എന്ന് വാക്കു നല്‍കിയായിരുന്നു ശങ്കരന്‍ യാത്രയായത്. ഏകാകിയായി യാത്ര ചെയ്യാ

നുറച്ച എട്ടര വയസ്സു മാത്രം പ്രായമുള്ള ശങ്കരന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും അസാധാരണം തന്നെ. 

രണ്ടുമാസം തുടര്‍ച്ചയായി നടന്ന് ശങ്കരന്‍ നര്‍മദാ തീരത്തുള്ള ഓങ്കാരേശ്വരത്തെത്തി. മഹായോഗിയായ ഗോവിന്ദ ഭഗവദ്പാദരുടെ അടുത്തെത്തി സാഷ്ടാംഗം നമസ്‌ക്കരിച്ചു. പ്രായം കൊണ്ട് ബാലനെങ്കിലും ജ്ഞാനം കൊണ്ടു വൃദ്ധനായ ശങ്കരന്‍ ഗുരുവിന്റെ പരമവാത്സല്യത്തിന് പാത്രമായി. 

(തുടരും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.