Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കാക്കിയിട്ടാലും ഞാനൊരു അമ്മയല്ലേ സാറേ..?‘; വനിതാ ബറ്റാലിയന്‍ ആത്മഹത്യയുടെ വക്കില്‍, കൃത്യമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ അനുവദിക്കുന്നില്ല, അവധി കിട്ടണമെങ്കിൽ കാലുപിടിക്കണം

അനീഷ് അയിലം by അനീഷ് അയിലം
Nov 6, 2019, 01:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ‘സാറേ മോന്‍ കട്ടിലീന്ന് വീണ് ഗുരുതരാവസ്ഥയിലാണ്, അവസാനമായി ഒരുനോക്ക് കാണാനെങ്കിലും അനുവദിക്കണം സര്‍… ഞാനൊരു അമ്മയല്ലേ സാറേ..’ ഇത് പറഞ്ഞ് മേലുദ്യോഗസ്ഥന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ കണ്ണീര് വീണ് കാക്കിക്കുപ്പായം നനഞ്ഞു. ജീവിത പ്രാരാബ്ധം കൊണ്ട് കാക്കി അണിയേണ്ടി വന്ന അമ്മയുടെ നിലവിളി മേലുദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. ഡ്യൂട്ടി അടിച്ചുനല്‍കി. അതും ഒരു ദിവസത്തെ മുഴുവന്‍ ജോലി. ഇത് ഒരാളുടെ അനുഭവമല്ല, കേരളാ

പോലീസിന്റെ അഭിമാനമെന്ന് പറഞ്ഞ് പുറത്തിറക്കിയ, രണ്ടാം വനിതാ ബറ്റാലിയന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ തിരുവനന്തപുരം മേനംകുളം യൂണിറ്റിലെ പെണ്‍പോലീസിന്റെ അവസ്ഥയാണ്. ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയവരെ കണ്ണൂര്‍, പാലക്കാട്, അടൂര്‍, മേനംകുളം എന്നിങ്ങനെ നാലു ക്യാമ്പുകളിലാണ് വിന്യസിച്ചത്. ട്രെയിനിങ് കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞെങ്കിലും ഇവരെ ബറ്റാലിയനിലേക്ക് ചേര്‍ത്തു. അടൂര്‍ ക്യാമ്പില്‍ നിന്നും അറുപതിലധികം പേരെ 45 ദിവസം മുമ്പാണ് പോലീസ് ആസ്ഥാനത്തെ ഗാര്‍ഡ് ഡ്യൂട്ടിക്കായി കൊണ്ടുവന്നത്. ഇതോടെയാണ് ഇവരുടെ ദുരിതവും ആരംഭിച്ചത്.

ഗാര്‍ഡ് ഡ്യൂട്ടിയാണെങ്കില്‍ ഒരു ദിവസം ഡ്യൂട്ടിക്ക് ഒരുദിവസം ഓഫ് ലഭിക്കും. എന്നാല്‍ ഇത് ഇഷ്ടക്കാര്‍ക്ക് മാത്രമേ ലഭിക്കൂ. ശേഷിക്കുന്നവര്‍ക്ക് മുഴുവന്‍ കണ്‍ട്രോള്‍ ഡ്യൂട്ടിയാണ്. അതായത് ഡ്യൂട്ടി മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല. രാവിലെ 7.15 ന് കയറിയാല്‍ രാത്രി 11 മണിക്കും അവസാനിക്കില്ല. കൃത്യമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റില്ല. വണ്ടിയില്‍ ഡ്യൂട്ടി പോയിന്റില്‍ എത്തിക്കുമെങ്കിലും തിരിച്ചുകൊണ്ടുപോകില്ല. 

രണ്ടാഴ്ചവരെ തുടര്‍ച്ചയായുള്ള ഡ്യൂട്ടി. അവധി അനുവദിക്കാന്‍ കാലുപിടിക്കണം. അവധി ലഭിച്ചാല്‍ അവധി തുടങ്ങുന്ന ദിവസം രാവിലെ മാത്രമേ പോകാന്‍ അനുവാദമുള്ളൂ. ആലപ്പുഴ, ഇടുക്കി, അടൂര്‍, കോട്ടയം ഭാഗത്തെ ഉള്‍ഗ്രാമങ്ങളിലുള്ളവരാണ് അധികവും. മൂന്നുദിവസത്തെ അവധി ലഭിച്ചാല്‍  രണ്ട് ദിവസവും യാത്രയക്ക് പോകും. മിക്കവാറും വീടെത്തുമ്പോള്‍ അവധി റദ്ദ്‌ചെയ്ത് തിരികെ വരാന്‍ ആവശ്യപ്പെടും.

അധികം പേരും ഒരുവയസ്സുമുതല്‍ മൂന്നര വയസ്സുവരെയുള്ള കുട്ടികളുടെ അമ്മമാരാണ്. കുട്ടികള്‍ക്ക് അസുഖം വന്നാല്‍പോലും അവധി അനുവദിക്കില്ല. നിരന്തരമായ ഡ്യൂട്ടിയും അവധിയില്ലാത്തതിന്റെ ബുദ്ധിമുട്ടും പരാതിയായി പറഞ്ഞപ്പോള്‍ സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ ധാരാളം വെള്ളം കുടിച്ചാല്‍ മതിയെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. 

സപ്തംബര്‍ ഒന്നിന് അടൂര്‍ ബറ്റാലിയനിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അമിത ജോലിഭാരം കുടുംബ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയതാണ് ആത്മഹത്യചെയ്യാന്‍ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍  ജോലി ഉപേക്ഷിക്കേണ്ടിവരും. അതുണ്ടായാല്‍ ജീവിതം അവസാനിപ്പിക്കുകയേ നിവൃത്തിയുള്ളൂവെന്ന് ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

Kerala

ആര്‍എസ്എസിന് ഇന്‍ഡി സഖ്യത്തിന്റെ ഔദാര്യം വേണ്ട: വി. മുരളീധരന്‍

India

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

India

പാക് പിന്തുണ: അസമില്‍ ഇതുവരെ അറസ്റ്റിലായത് 94 പേര്‍

India

ഹസന്‍ ഖാന്‍ സുരക്ഷിതന്‍; ഡെനാലിയില്‍ നിന്ന് തിരിച്ചിറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഓക്സ്ഫോര്‍ഡ് ഇന്ത്യ ഫോറം പ്രഭാഷണം: രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും

ഈ കണ്ടെത്തൽ നേപ്പാളിനെ സമ്പന്നമാക്കും ! 50 വർഷത്തേക്ക് ഗ്യാസ് ക്ഷാമം ഉണ്ടാകില്ല 

ഇടത്-വലത് മുന്നണികള്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ 
കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി 
മുഹമ്മദ് ഷെരീഫിനെ തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍

എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം പ്രതി കസ്റ്റഡിയില്‍; തെളിവെടുപ്പ് തുടരുന്നു

രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര 
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത്: കുമ്മനം

ആരാണ് ഉത്തമ ഭക്തന്‍

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് പഞ്ചാബ് സ്വദേശിനി

ആര്‍എസ്എസ് എല്ലാവരുടേതും

എസ്ഡിപിഐക്കാരുടെ പരസ്യവിചാരണയെത്തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനാകാതെ പൊലീസ്

ജയിലിലും ചോരാത്ത പോരാട്ട വീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies